Connect with us

GULF

എം.എ യൂസഫലി ബഹ്‌റൈന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി

മനാമ അല്‍സഖിര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യ ത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി

Published

on

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രി യുമായ സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജകുമാരന്‍, രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ഖലീഫ എന്നിവരുമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസ ഫലി കൂടിക്കാഴ്ച നടത്തി.
മനാമ അല്‍സഖിര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യ ത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. പ്രാദേശിക വികസനത്തിനൊപ്പം ബഹ്‌റൈന്റെ വ്യവസായിക വളര്‍ച്ചയ്ക്കും വലിയ പിന്തുണയാണ് ലുലു ഗ്രൂപ്പ് നല്‍കു ന്നത്. റീട്ടെയ്ല്‍ രംഗത്ത് ലുലു നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈ നിലെ സേവനം വിപുലീകരിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നേരുന്നുവെന്നും ബഹ്‌റൈന്‍ ഭരണാധികാരി വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരികള്‍ നല്‍കുന്ന സഹകരണത്തി ന് എം.എ യൂസഫലി ബഹറൈന്‍ ഭരണാധികാരിയെ നന്ദി അറിയിച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരനുമായി മനാമയിലെ ഗുദൈബിയ കൊട്ടാരത്തില്‍ വെച്ച് യൂസ ഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ വികസനപദ്ധതികള്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സ്വകാര്യ മേഖലയില്‍ ബഹറൈന്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ലുലു ഗ്രൂപ്പ് ഉള്‍ പ്പെടെ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. ആയിരത്തോളം ബഹ്‌റൈന്‍ പൗരന്മാരാണ് ബഹറൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നത്.

ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ബഹറൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബഹറൈന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലിഫയുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈന്‍ സാമ്പത്തിക വാണിജ്യ മേഖലകളില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അല്‍ വാദി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശൈഖ് നാസര്‍ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ബഹറൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല യും കൂടിക്കാഴ്ചകളില്‍സംബന്ധിച്ചു.

GULF

ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു

Published

on

അബുദാബി : ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു. മലപ്പുറം വളാഞ്ചേരി,വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനു വിന്റെ മകൻ അബ്ദുസമദ് (52 )ആണ് മരണപ്പെട്ടത്. അബുദാബി രാജ കുടുംബത്തിലെ(ഖസർ അൽ ബഹർ) ജീവനക്കാരനാണ്.

ഭാര്യ :ആരിഫ പള്ളിമാലിൽ, ഉമ്മ :നഫീസ പടിഞ്ഞാറപ്പാട്ട്മ, ക്കൾ : ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ.
മരുമകൻ : മുഹമ്മദ് ഷാഫി.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും. ഖബറടക്കം നാളെ ( ശനി ) രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Continue Reading

GULF

യു എ ഇയിൽ പെരുന്നാളിന് സ്വകാര്യ മേഖലയിൽ നാലുദിവസം അവധി

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Published

on

2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ അറഫ ദിനവും ഈദ് അല്‍-അദ്ഹയും പ്രമാണിച്ച് യുഎഇയിലുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Continue Reading

GULF

ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍

Published

on

അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്‍വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്‍ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്‍ച്ചയായാണ് ഡിസിഡിയുടെ സര്‍വേ ഫലം പുറത്തുവന്നിട്ടുള്ളത്.

14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സര്‍വേ. അബുദാബിയില്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 93.6 ശതമാനം നിവാസികളും പങ്കുവച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. സന്തോഷ സൂചകവും 7.63ല്‍ നിന്ന് 10ല്‍ 7.74 ആയി ഉയര്‍ന്നിട്ടുണ്ട്. 190 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം വ്യക്തികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഭവന നിര്‍മാണം,തൊഴിലവസരങ്ങളും വരുമാനവും,കുടുംബ വരുമാനവും സമ്പത്തും,ജോലി-ജീവിത സന്തുലിതാവസ്ഥ,ആരോഗ്യം,വിദ്യാഭ്യാസം, കഴിവുകള്‍,വ്യക്തിഗത സമാധാനവും സുരക്ഷയും,സാമൂഹിക ബന്ധങ്ങള്‍,പൗര പങ്കാളിത്തവും ഭരണവും,പരിസ്ഥിതി ഗുണനിലവാരം,സാമൂഹികവും സാംസ്‌കാരികവുമായ ഐക്യം,സാമൂഹിക സേവനം,ജീവിത നിലവാരം,ഡിജിറ്റല്‍ സംതൃപ്തി,ക്ഷേമം തുടങ്ങിയ സൂചകങ്ങളിലാണ് പൊതുജനാഭിപ്രായം തേടിയത്. 75.6 ശതമാനം താമസക്കാര്‍ക്കും ശക്തമായ സാമൂഹിക പിന്തുണാ ശൃംഖലയുണ്ടെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തില്‍ സാമൂഹിക ഐക്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണിത്.

അബുദാബിയിലെ തൊഴില്‍ നിരക്കുകള്‍ ഒഇസിഡി ശരാശരിയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക അവസരങ്ങള്‍ക്കുള്ള എമിറേറ്റിന്റെ ആഗോള ആകര്‍ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. സന്നദ്ധസേവന പങ്കാളിത്ത നിരക്ക് 34.3 ശതമാനത്തിലെത്തി. ഇത് താമസക്കാര്‍ക്കിടയില്‍ ശക്തമായ കമ്മ്യൂണിറ്റി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ സര്‍വേ ഫലങ്ങളില്‍ വ്യക്തമാണെന്ന് ഡിസിഡി സോഷ്യല്‍ മോണിറ്ററിങ് ആന്റ് ഇന്നൊവേഷന്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശൈഖ അല്‍ ഹൊസാനി പറഞ്ഞു. വ്യക്തിഗത ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ നൂതന നയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അബുദാബിയുടെ നിരന്തര പ്രതിബദ്ധതയാണ് ജീവിത നിലവാര സര്‍വേ തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Continue Reading

Trending