Culture
കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ വാര്‍ഷികം: പുറം തിരിഞ്ഞ് പൊതുജനം

കോഴിക്കോട്: കൊട്ടിഘോഷിച്ച് നടത്തിയ ഇടതു സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷിക സമാപന പരിപാടികള്‍ പൊതുജനം കൈയൊഴിഞ്ഞു. ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ പരിപാടിക്കായി വന്‍തുക ചെലവഴിച്ചാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ അത്യാധുനിക ഡൂം പന്തല്‍ ഒരുക്കിയെങ്കിലും അതില്‍ നിറയാനുള്ള ആളുകള്‍ എത്തിയില്ല. പരിപാടി തുടങ്ങുമെന്നറിയിച്ച അഞ്ചു മണിക്ക് നാമമാത്ര ആളുകളാണ് സദസ്സിലെത്തിയത്. ഇതിനെ തുടര്‍ന്ന് പരിപാടി മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.
പരിപാടിയില്‍ പങ്കെടുക്കേണ്ട മുഖ്യതിഥികളുടെ അസാന്നിധ്യം പരിപാടിയുടെ ശോഭകെടുത്തി. മന്ത്രിമാരില്‍ തോമസ് ഐസകും രാമചന്ദ്രന്‍ കടന്നപ്പള്ളിയും എത്തിയില്ല. സര്‍ക്കാറിന്റെ വാര്‍ഷികമായിട്ടുപോലും ഇടതു എം.എല്‍.എമാര്‍ എല്ലാവരുമെത്തിയില്ല. ജോര്‍ജ് എം തോമസും കെ ദാസനും സി.കെ നാണുവും കാരാട്ട് റസാഖും വിട്ടുനിന്നു. പ്രതിപക്ഷ എം.എല്‍.എമാരും എം.പിമാരും ചടങ്ങില്‍ പങ്കെടുത്തില്ല.
വന്‍ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാറിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ജനത്തിനു മുമ്പാകെ അവതരിപ്പിക്കാന്‍ കാര്യമായ വികസന നേട്ടങ്ങള്‍ ഇല്ലാതെ പോയതാണ് പൊതുജന പിന്തുണ ഇല്ലാതെയാവാന്‍ കാരണമായത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ പൂര്‍ത്തീകരണം മാത്രമാണ് ഈ സര്‍ക്കാറിന് ചെയ്യാനുണ്ടായിരുന്നത്. ഇക്കാര്യം മറച്ചു വച്ച് വന്‍ പരസ്യങ്ങളുമായി പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നെങ്കിലും ഭരണ പരമായ നേട്ടങ്ങള്‍ അവതരിപ്പിക്കാനില്ലാത്തതിനാല്‍ അവഗണിക്കപ്പെട്ടു. മന്ത്രിസഭയിലെ പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം ഒരു വര്‍ഷത്തിന്റെ സിംഹഭാഗവും തള്ളിനീക്കേണ്ടി വന്ന സര്‍ക്കാറിന് വാര്‍ഷികമാഘോഷിക്കാന്‍ ഉദ്യോഗസ്ഥതല പിന്തുണ മാത്രമാണുണ്ടായത്. അതിനാല്‍ തന്നെ ലക്ഷങ്ങള്‍ പൊടിച്ചാണ് ഓരോ ജില്ലയിലും പരിപാടികള്‍ നടത്തിയത്. പലയിടത്തും വാര്‍ഷികാഘോഷം ബഹുജന പങ്കാളിത്തമില്ലാത്തതിനാല്‍ ചടങ്ങായി മാറി. പരിപാടിയില്‍ നിന്ന് അസംതൃപ്തരായ ഘടകകക്ഷികള്‍ മാറിനിന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാള്യത കൊണ്ടും രംഗത്തെത്തിയില്ല.
അതേസമയം എല്‍.ഡി.എഫ് ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കടമ നിര്‍വഹിക്കുന്ന സര്‍ക്കാറാണ് എന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞു എന്നും അത് വലിയ കാര്യമാണെന്നുമാണ് പ്രസംഗത്തില്‍ പറഞ്ഞത്. വിമര്‍ശകരായ മാധ്യമങ്ങള്‍ പോലും പിന്തുണയുമായി രംഗത്തെത്തുന്ന കാഴ്ചയാണുണ്ടായതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രസ്ഥാവനയെ ശരി വെക്കുന്ന നിലയിലാണ് എല്ലാം കാണുന്ന പൊതുജനം സര്‍ക്കാറിന്റെ പൊള്ളയായ ആഘോഷങ്ങളെ അവഗണിച്ചത്.
Film
സൗബിന്‍ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി
നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി

നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനുള്ള യാത്രാനുമതി തേടിയാണ് സൗബിന്‍ കോടതിയെ സമീപിച്ചത്.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്.
Film
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നും ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ഗ്ലിമ്പ്സ് എന്നിവ സൂചിപ്പിക്കുന്നു.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ നമ്മൾ കാലങ്ങളായി കേട്ട് ശീലിച്ച കഥകളിൽ നിന്നും കണ്ട് ശീലിച്ച ചിത്രങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ചിത്രത്തിൽ കത്തനാർ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയും ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നുണ്ട്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്‌ഷൻ ഉൾപ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന്
സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് – റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, വിഎഫ്എക്സ് സൂപ്പർവൈസർ – വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് – സെന്തിൽ നാഥ്, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

-
india3 days ago
നാഗാലാന്‍ഡ് ബിജെപി ഉപമുഖ്യമന്ത്രി ഭീഷണിപ്പെടുത്തി; പിന്നാലെ മാധ്യമപ്രവര്ത്തകന് വെടിയേറ്റു
-
india3 days ago
മുംബൈ സ്ഫോടനക്കേസ്; കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ ശവകുടീരത്തില്‍ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം
-
kerala3 days ago
തൃശൂരില്‍ ചുമര് ഇടിഞ്ഞുവീണ് 51കാരന് മരിച്ചു
-
india3 days ago
രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകും; സജ്ജാദ് ഹുസൈന്
-
kerala3 days ago
പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി; 5 മുതല്‍ 15 വരെ വര്‍ധിപ്പിച്ചു
-
india3 days ago
ന്യൂ നോര്‍മല്‍; ചൈന ഭീഷണിയില്‍ വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ഹിമാചല്‍ പ്രദേശിലെ പ്രളയം; 25 മലയാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്