Connect with us

india

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്ന ഇന്ത്യയിലാണ് ഞാൻ വിശ്വസിക്കുന്നത്- രാഹുൽ ഗാന്ധി

‘ഞങ്ങൾ സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. അത് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു. 

Published

on

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ താൻ വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

‘ഞങ്ങൾ സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. അത് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായുള്ള ഇന്ദിര ഫെല്ലോഷിപ്പിന്റെ ഭാഗമായി ആരംഭിച്ച ‘ശക്തി അഭിയാൻ’ എന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളുമായി ആശയവിനിമയം നടത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സ്ത്രീകൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും അധികാരം നൽകിയിട്ടുണ്ടോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

‘2024 ഒക്‌ടോബർ 18ന്, ‘ശക്തി അഭിയാൻ്റെ’ ഭാഗമായ സ്ത്രീകളെ കാണാനും അവരുമായി ഇടപഴകാനുമുള്ള അവസരം എനിക്ക് ലഭിച്ചു. അടിച്ചമർത്തപ്പെട്ട ഇവർ ഇന്ദിര ഫെല്ലോഷിപ്പിലൂടെ ഒരു സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ്.

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിൽ ഞാൻ വിശ്വസിക്കുന്നു. എല്ലാത്തരം വിവേചനങ്ങളെയും നിരാകരിച്ചുകൊണ്ട് സമത്വത്തിൻ്റെയും നീതിയുടെയും അടിത്തറ പാകുന്നത് നമ്മുടെ ഭരണഘടനയാണ്,’ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയോടൊപ്പം രാഹുൽ ഗാന്ധി പറഞ്ഞു.

21 സംസ്ഥാനങ്ങളിൽ നിന്നുള്ള അതത് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ത്രീകളും താഴെത്തട്ടിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യത്തിൻ്റെ വെല്ലുവിളികളെ സ്വയം നേരിട്ടവരും വെള്ളിയാഴ്ച നടന്ന ചർച്ചകളിൽ പങ്കെടുത്തു. ഇന്ദിര ഫെല്ലോഷിപ്പ് നടത്തുന്ന ശക്തി അഭിയാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ സംരംഭമാണ്.

മുൻ ഇന്ത്യൻ പ്രാധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബഹുമാനാർത്ഥമാണ് ഇന്ദിര ഫെല്ലോഷിപ്പ് ആരംഭിച്ചത്. രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ ശബ്ദം വർധിപ്പിക്കാനും നമ്മുടെ സമൂഹത്തിൽ ആവശ്യമായ പരിവർത്തനം കൊണ്ടുവരാനും വേണ്ടിയുള്ള സംരംഭമാണിത്.

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

on

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.

Continue Reading

india

ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി

സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമികസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിര്‍ദേശം.

Continue Reading

Trending