Connect with us

india

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ തകര്‍ത്തു; പ്രതി അറസ്റ്റില്‍

ജഹാംഗീരാബാദ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.

Published

on

രാജസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അരേര ഹില്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ജഹാംഗീരാബാദ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.

ശനിയാഴ്ചയാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കുഷാഭൗ താക്കറെ ഓഡിറ്റോറിയത്തിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള പ്രതിമയാണ് തകര്‍ത്തത്.

ബി.എന്‍.എസ് സെക്ഷന്‍ 298 പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിമ തര്‍ക്കുന്ന സമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് അരേര ഹില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മനോജ് പട്വ പറഞ്ഞു.

പ്രതിമയുടെ ഇരുതോളുകളിലായി ഇയാള്‍ ചെരുപ്പുകള്‍ വെക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയായ ഭോപ്പാലില്‍ ഉള്‍പ്പെടെ പ്രതിഷേധം നടത്തി. പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വൃത്തിയാക്കുകയും ചെയ്തു.

ലാല്‍ ബഹാദുര്‍ ശാസ്ത്രി സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. രണ്ടര വര്‍ഷമാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത് ശാസ്ത്രിയാണ്. 1964 മെയ് 27ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചതിനെ തുടര്‍ന്നാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയാകുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുള്ള സുവര്‍ണാവസരം ഇത്; ഹിമന്ത ബിശ്വ ശര്‍മ്മ

42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

Published

on

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യേണ്ട സുവര്‍ണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

‘അടിയന്തരാവസ്ഥയുടെ അമ്പത് വര്‍ഷങ്ങള്‍ ഈ വര്‍ഷത്തില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനകളില്‍ നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയില്‍ നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആര്‍.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുള്‍പ്പെടെ ഭരണഘടനയിലെ ഈ വാക്കുകള്‍ നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇതാണ് അതിനുപറ്റിയ സുവര്‍ണാവസരം’- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ദി എമര്‍ജന്‍സി ഡയറീസ് ഇയേഴ്‌സ് ദാറ്റ് ഫോര്‍ജ്ഡ് എ ലീഡര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുവെയാണ് ബിശ്വ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്.

Continue Reading

india

ഒഡീഷയിലെ പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം

. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു.

Published

on

ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഇന്ന പുലര്‍ച്ചെ നാലരയോടെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

രഥയാത്രയില്‍ പങ്കെടുക്കാനെത്തിയ ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിക്കിലും തിരക്കിലുംപെട്ട മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയില്‍ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും പുരി കലക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ പറഞ്ഞു.

Continue Reading

india

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഒന്‍പത് പേരെ കാണാതായി

നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം.

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഉത്തരകാശിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. പൊലീസും എസ്‌സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Continue Reading

Trending