Connect with us

kerala

ലൈഫ് മിഷനെ കുറിച്ച് മിണ്ടരുത്; പൊലീസിനെതിരെയും പരാതി പറയരുത്; ജനകീയ വിഷയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍

കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന അദാലത്തിലാണ് ഉന്നയിക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍ അക്കമിട്ട് എഴുതിയിരിക്കുന്നത്.

Published

on

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ ജനകീയ വിഷയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍. കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന അദാലത്തിലാണ് ഉന്നയിക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍ അക്കമിട്ട് എഴുതിയിരിക്കുന്നത്.

ഇന്നലെ മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ടയില്‍ വെച്ച് നടത്തിയ നിലമ്പൂര്‍ താലൂക്ക് അദാലത്തിലാണ് ജനകീയ പരാമര്‍ശമുള്ള വിഷയങ്ങളില്‍ പരാതി ഉന്നയിക്കാന്‍ പാടില്ലെന്ന വിചിത്ര ബോര്‍ഡ് വെച്ചത്.

ലൈഫ് മിഷന്‍ ഭവന പരാതി, പിഎസ്‌സി സംബന്ധിച്ച പരാതി, വായ്പ എഴുതി തള്ളല്‍, പൊലീസ് കേസുകള്‍, ഭൂമി സമ്പന്ധിച്ച കേസുകള്‍, ഭൂമി തരം മാറ്റല്‍, മുഖ്യമന്തിയുടെ സാമ്പത്തിക സഹായം, ചികിത്സ സഹായ അപേക്ഷ, സര്‍ക്കാര്‍ ജീവനക്കാരുടെ പരാതി, റവന്യു റിക്കവറി, വായ്പാ തിരിച്ചടവ് തുടങ്ങിയവയെ സംബന്ധിച്ചൊന്നും പരാതി നല്‍കാന്‍ പാടില്ല തുടങ്ങിയവയാണ് ബോര്‍ഡില്‍ കൊടുത്തിരിക്കുന്നത്.

അദാലത്തിന് എത്തുന്നവരിലധികവും ഇത്തരം പരാതികള്‍ക്ക് പരിഹാരവുമായി വരുന്നവരാണ്. അതിനാല്‍ തന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം പരാതികളൊന്നും അദാലത്തില്‍ ഉന്നയിക്കരുതെന്നാണ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം അറിയാതെ നിരവധി പേരാണ് ഇന്നലെ അദാലത്തിന് എത്തിയത്. മന്ത്രിമാരായ വി അബ്ദുറഹിമാനും മുഹമ്മദ് റിയാസുമായിരുന്നു അദാലത്തിന്റെ ഭാഗമായവര്‍.

കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കാന്‍ നിലമ്പൂരില്‍ അദാലത്ത് നടത്തിയിരുന്നു. അതില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ലഭിച്ചില്ല. എങ്കിലും ജനങ്ങളെ പരിഹാസ്യരാക്കി കൊണ്ടുള്ള പിണറായി സര്‍ക്കാറിന്റെ കരുതലും കൈത്താങ്ങും അദാലത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Published

on

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending