Connect with us

News

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു ഇദ്ദഹം, ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്

Published

on

വാഷിങ്ടണ്‍: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു ഇദ്ദഹം, ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്.

അദ്ദേഹത്തിന്റെ വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. ബ്ലൂ വെല്‍വറ്റ്, മല്‍ഹോലണ്ട് ഡ്രൈവ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു.

സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്‌കാരം നല്‍കി അക്കാദമി ആദരിച്ചിരുന്നു.

News

കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം നിലമ്പൂര്‍ താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബഡ്സ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്റസകള്‍ക്കും നാളെ (ജൂണ്‍ 27 ന്) ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.പത്തനംതിട്ട, ഇടുക്കി, എറണാകുളം (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

വയനാട് ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 27) ജില്ലാ കളക്റ്റര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസ്സകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അവധി ബാധകമല്ല. പുഴകളിലും തോടുകളിലും പാടങ്ങളിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ മീന്‍ പിടിക്കുന്നതിനോ കുളിക്കുന്നതിനോ നീന്തുന്നതിനോ ഇറങ്ങരുതെന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു.

Continue Reading

News

നെതന്യാഹുവിന്റെ അഴിമതി കേസുകളിലെ വിചാരണ റദ്ദാക്കണം; ഇസ്രാഈലിനോട് ആവശ്യപ്പെട്ട് ട്രംപ്

കേസ് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.

Published

on

അഴിമതി ആരോപണത്തില്‍ വിചാരണ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്നും അല്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.

ഇറാനുമായുള്ള ഇസ്രാഈലിന്റെ യുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടലിനെ സൂചിപ്പിച്ചുകൊണ്ട് – ഇസ്രാഈലിനെ അമേരിക്ക രക്ഷിച്ചുവെന്നും ഇപ്പോള്‍ നെതന്യാഹുവിനെയും ‘രക്ഷിക്കുമെന്നും’ അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെട്ടു.

അതേസമയം ട്രംപിന്റെ പ്രസ്താവനയെ ഇസ്രാഈലിന്റെ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് വിമര്‍ശിച്ചു, ‘ഒരു സ്വതന്ത്ര രാജ്യത്തിന്റെ നിയമ നടപടികളില്‍ ഇടപെടേണ്ടതില്ല’.

12 ദിവസത്തെ മിസൈല്‍ കൈമാറ്റത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനെ ആക്രമിച്ചതിന് ഇസ്രാഈലിനെ ശാസിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പോസ്റ്റ്.

നെതന്യാഹുവിന്റെ വിചാരണ ഉടന്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് മാപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു, നെതന്യാഹു തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുമെന്ന് അറിഞ്ഞു. വിചാരണ ആരംഭിച്ചതിന് ശേഷം നെതന്യാഹു നിരവധി തവണ കോടതിയില്‍ ഹാജരായിട്ടുണ്ട്.

നെതന്യാഹുവിനെതിരായ കേസിനെ ‘മന്ത്രവാദ വേട്ട’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത് – യുഎസില്‍ താന്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന തെറ്റുകളെക്കുറിച്ചുള്ള അന്വേഷണങ്ങളെ വിവരിക്കാന്‍ അദ്ദേഹം ആവര്‍ത്തിച്ച് ഉപയോഗിച്ച പദമാണിത്, ‘നീതിയുടെ ഈ പരിഹാസം അനുവദിക്കാനാവില്ല!’

2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രാഈല്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ വിചാരണ നടക്കുന്നത്.

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Published

on

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍ അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.

Continue Reading

Trending