Connect with us

india

ഉത്തര്‍പ്രദേശിലെ മില്‍കിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കലാപമുണ്ടാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി അഖിലേഷ് യാദവ്‌

ഭരണസംവിധാനം ദുരുപയോഗം ചെയ്ത് മിൽകിപൂർ തെരഞ്ഞെടുപ്പിൽ മുൻ ഉപതെരഞ്ഞെടുപ്പ് പോലെ കലഹം സൃഷ്ടിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Published

on

മിൽകിപൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കലാപമുണ്ടാക്കാൻ പദ്ധതിയിടുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ശനിയാഴ്ച ലഖ്‌നൗവിലെ സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുള്ള ഡോ. രാം മനോഹർ ലോഹ്യ ഓഡിറ്റോറിയത്തിൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണസംവിധാനം ദുരുപയോഗം ചെയ്ത് മിൽകിപൂർ തെരഞ്ഞെടുപ്പിൽ മുൻ ഉപതെരഞ്ഞെടുപ്പ് പോലെ കലഹം സൃഷ്ടിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്.പി പ്രവർത്തകർക്കെതിരെ ബി.ജെ.പി കള്ളക്കേസുകൾ ചുമത്തുകയാണെന്നും, പക്ഷേ ബി.ജെ.പിയുടെ ഒരു തന്ത്രം പോലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ബി.ജെ.പി ഒരിക്കലും സത്യം പറയാത്തതെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണയും കൊള്ളയും മാത്രമാണ് ബി.ജെ.പിയുടെ ദൗത്യമെന്നും അവർക്ക് വികസനം എന്ന ലക്ഷ്യം ഇല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

‘അധികാര ദുർവിനിയോഗം വഴി ബി.ജെ.പി തെറ്റായ ഉറപ്പുകൾ നൽകുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താൻ പുതിയ ഒഴിവുകഴിവുകൾ നൽകുകയും ചെയ്യുന്നു. ഇപ്പോൾ, 2027ലെ തെരഞ്ഞെടുപ്പിലും മിൽകിപൂർ ബൈയിലും തകർപ്പൻ പരാജയം ആയിരിക്കും പൊതുസമൂഹം ബി.ജെ.പിക്ക് സമ്മാനിക്കുക. 2017ൽ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നതുപോലെ 2027ൽ അധികാരത്തിൽ നിന്ന് പുറത്താകും,’ അഖിലേഷ് യാദവ് പറഞ്ഞു.

ബി.ജെ.പി ഗൂഢാലോചന നടത്തിയിട്ടും ജനങ്ങളുടെ പരമോന്നത ശക്തി നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.എ (പിന്നാക്ക, ദളിത്, ന്യൂനപക്ഷം) എന്ന പ്രമേയവുമായി എല്ലാവരെയും ബന്ധിപ്പിക്കുന്നതിൽ എസ്.പി വിജയിച്ചിട്ടുണ്ടെന്നും ഇതിന് കീഴിൽ, എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം, സോഷ്യലിസം, ഭരണഘടന എന്നിവയോട് സമാജ്‌വാദി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ മിൽകിപൂർ നിയമസഭാ സീറ്റിലേക്ക് ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പത്ത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പിൽ എസ്.പിയുടെ അജിത് പ്രസാദും ബി.ജെ.പിയുടെ ചന്ദ്രഭാനു പാസ്വാനും തമ്മിലാണ് പ്രധാന മത്സരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending