Connect with us

india

മുസ്‌ലിം വിദ്വേഷം നടത്തിയ ജസ്റ്റിസ് ശേഖര്‍ യാദവിനെതിരെ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം

ശേഖര്‍ കുമാര്‍ ക്ഷമാപണം നടത്താന്‍ വൈകിയതോടെയാണ് നടപടിയാരംഭിച്ചിരിക്കുന്നത്.

Published

on

മുസ്‌ലിം വിദ്വേഷ പ്രസ്താവന നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ശേഖര്‍ കുമാര്‍ ക്ഷമാപണം നടത്താന്‍ വൈകിയതോടെയാണ് നടപടിയാരംഭിച്ചിരിക്കുന്നത്.

ജനുവരി 31ന് വിരമിച്ച, കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ഋഷികേഷ് റോയിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കിയത്.

2024 ഡിസംബര്‍ എട്ടിനാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് മുസ്‌ലിം വിദ്വേഷ പ്രസ്താവന നടത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിലായിരുന്നു ജഡ്ജിയുടെ പ്രസ്താവന. ഈ രാജ്യം ഹിന്ദുസ്ഥാന്‍ ആണെന്ന് പറയാന്‍ തനിക്ക് ഒരു സംശയവുമില്ലെന്നും ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് അനുസരിച്ചായിരിക്കും രാജ്യം ചലിക്കുക എന്നുമായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസ്താവന.

മുസ്‌ലിംകള്‍  ഈ രാജ്യത്തിന് അപകടകരമാണെന്നും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാര്യങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിന്റെ സന്തോഷമാണ് പരിഗണിക്കപ്പെടേണ്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്‌ലിങ്ങള്‍ രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്തവരാണെന്നും അവരെ കരുതിയിരിക്കണമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പ്രസംഗിച്ചു.

പ്രസംഗം വിവാദമായതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 17ന് സുപ്രീം കോടതി കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു. കൊളീജിയത്തിന് മുമ്പാകെ ക്ഷമാപണം നടത്താമെന്ന് ശേഖര്‍ കുമാര്‍ യാദവ് അറിയിച്ചെങ്കിലും പരസ്യമായി ക്ഷമാപണം നടത്തണമെന്നായിരുന്നു കൊളീജിയത്തിന്റെ നിലപാട്.

തുടക്കത്തില്‍ ഇത് അംഗീകരിച്ച ശേഖര്‍ കുമാര്‍ യാദവ് പിന്നീട് നിലപാടില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ക്ഷമാപണം നടത്താതെ വന്നതോടെയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയ ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റിലും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ താന്‍ ജുഡീഷ്യല്‍ പെരുമാറ്റത്തിന്റെ ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ചൂണ്ടിക്കാട്ടി ശേഖര്‍ കുമാര്‍ യാദവ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഒന്‍പത് പേരെ കാണാതായി

നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം.

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഉത്തരകാശിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. പൊലീസും എസ്‌സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Continue Reading

india

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.

Continue Reading

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

Published

on

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.

ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

Continue Reading

Trending