kerala
ഇടതു സർക്കാരിന് പ്രവാസികൾക്ക് നൽകാനുള്ളത് സമ്മേളനങ്ങളും പ്രഭാഷണങ്ങളും മാത്രം: ഡോ: എം.കെ മുനീർ
സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തില്‍ പങ്കാളികളായത്.

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവാസ സമൂഹത്തോടും പ്രത്യേകിച്ച് അറുപത് കഴിഞ്ഞ പ്രവാസികളോടും സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരെ സെക്രട്ടറിയേറ്റ് നടയില്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സഹന സമരം വേറിട്ടൊരനുഭവമായി. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തില്‍ പങ്കാളികളായത്.
തിരിച്ചു വന്ന മുതിര്‍ന്നു പ്രവാസികളെ സര്‍ക്കാര്‍ മറക്കുന്നു എന്ന പ്രമേയവുമായി സംഘടിപ്പിച്ച സമരം മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ:എം.കെ മുനീര്‍ ഉല്‍ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ സര്‍ക്കാര്‍ മാത്രമായി മാറിയെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. പിണറായി പ്രവാസികളുടെ താല്പര്യങ്ങള്ക്കെതിരാണ്. സമ്മേളനങ്ങളും പ്രഭാഷണവുമാണ് മാത്രമാണ് അവര്‍ക്ക് പ്രവാസികള്‍ക്ക് നല്‍കാനുള്ളത്. വിദേശ നാടുകള്‍ നടത്തിയ പ്രസംഗത്തിന്റെ കിളിപ്പുകള്‍ ഞങ്ങള്‍ മറന്നിട്ടില്ല. അവ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ ഇന്ന് പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ മുമ്പില്‍ യാചിക്കേണ്ടി വരുമായിരുന്നില്ലെന്നും മുനീര്‍ പറഞ്ഞു.
മുതിര്‍ന്ന പ്രവാസികളുടെ പെന്ഷന് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കണം. അവ ഒരു പ്രത്യേക പെന്ഷന് പദ്ധതി ആയി മാറ്റാന്‍ സര്‍ക്കാറിന് കഴിയണമെന്നും മുനീര്‍ പറഞ്ഞു. പ്രവാസികളുടെ ആരോഗ്യം നഷ്ടപ്പെട്ടത് ഈ നാടിനെ കെട്ടിപ്പടുക്കുന്നതിന് വിദേശ നാണ്യം നേടിത്തരുന്നതിന് വേണ്ടി ജീവിതം ഹോമിച്ചതുകൊണ്ടാണ് .ആദ്യകാല പ്രവാസികളില്‍ ഭൂരിഭാഗവും ഇന്ന് മാരകമായ രോഗങ്ങള്‍ക്ക് അടിമകളാണ്. അവര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്ക് പഞ്ചായത്തുകളില്‍ ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് സര്‍ക്കാറിന്റെ കോഡിനേഷന്‍ കമ്മിറ്റിയില്‍ ഒരു തീരുമാനമെടുത്താല്‍ മാത്രം മതിയാകും. പക്ഷേ ഗവണ്മെന്റ് അത് ചെയ്യുന്നില്ല. തിരിച്ചുവന്ന് പ്രവാസികളോട് നീതി നിര്‍വഹിക്കാത്ത ഒരു ഗവണ്മെന്റാണ് കേരളത്തിലുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അവരുടെ കാര്യം വരും കാലങ്ങളില്‍ ഞങ്ങള്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു .പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: എന്‍ ഷംസുദ്ധീന് എം.എല്‍ എ ഉബൈദുള്ള എംഎല്‍എ, കെ. ആബിദ് ഹുസയിന്‍ തങ്ങള്‍ എം.എല്‍ എ അഡ്വ: എസ്. ടി. യു സംസ്ഥാന പ്രസിഡണ്ട് എം. റഹ്മത്തുള്ള
കാപ്പില്‍ മുഹമ്മദ് പാഷ കെ സി അഹമ്മദ് പി എം കെ കാഞ്ഞിയോ പി എം എ ജലീല്‍ ഉമയനല്ലൂര്‍ ശിഹാബുദ്ദീന് മുസ്തഫ കെ കെഅലി ശുഹൈബ് അബ്ദുല്ലക്കോയ എന്‍ പി ഷംസുദ്ദീന് സലാം വളാഞ്ചേരി കലാപ്രേമി മാഹിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതവും നെല്ലനാട് ഷാജഹാന് നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായ സിപിവി അബ്ദുല്ല, ടി എച്ച് കുഞ്ഞാലി ഹാജി, അഹമ്മദ് കുറ്റിക്കാട്ടൂര്‍, മുഹ്സിന് എം ബ്രൈറ്റ്, സി. മുഹമ്മതലി ടി.എസ് ഷാജി, കാദര്‍ ഹാജി ചെങ്കള, യു.പി.അബ്ദുറഹ്മാന്, പി.കെ മജീദ് ഹാജി, സൈഫുദ്ദീന് വലിയകത്ത് , പി.കെ മൂസ , എം.എ സക്കീര്‍ ഹാജി,നാസര്‍ കുറുമ്പല്ലൂര്, മുഹമ്മത് വളഞ്ചുഴി , ആലംകോട് ഹസ്സന് പി. ഇബ്രാഹീം ഹാജി, റിയാസ് അല്‍ ഫൗസ്, കുമ്മാളില്‍ മുഹമ്മദ്, യൂസുഫ് പടിയത്ത്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി ക്ഷേമനിധിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി മുതിര്‍ന്ന പ്രവാസികള്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രവാസികള്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്കരിക്കുക ത്രിതല പഞ്ചായത്ത് പദ്ധതികളില്‍ നിശ്ചിത ശതമാനം തുക പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കുക, ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കായി സ്ഥിരം സമിതികള്‍ രൂപീകരിക്കുക.പ്രവാസി ക്ഷേമനിധിയില്‍ നിന്നും നല്കുന്ന ചികിത്സ , വിദ്യാഭ്യാസം, മരണം തുടങ്ങി വക്കു നല്കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
kerala
ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്
. കെ. സുരേന്ദ്രന്, വി. മുരളീധരന്, സി.കെ പത്മനാഭന് തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്. കെ. സുരേന്ദ്രന്, വി. മുരളീധരന്, സി.കെ പത്മനാഭന് തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിനു ശേഷം മുതര്‍ന്ന നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് തൃശൂരില്‍ നടന്നുകൊണ്ടാരിക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്, വി. മുരളീധരന്, സി.കെ പത്മനാഭന് എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്.
kerala
നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടന് ഷൗക്കത്ത്
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാരായ എംബി രാജേഷ്, കെ.രാജന് ന്നിവര്‍ ആര്യാടന് ഷൗക്കത്തിനെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചത്. ആര്യാടന് ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.
kerala
സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും
ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്കി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.
പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പുമാണ്. ഞായറാഴ്ചയുടെ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി