Connect with us

Video Stories

പറങ്കികള്‍ക്ക് ജയിക്കണം

Published

on

 
മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെയും മെക്‌സിക്കോ ന്യൂസിലാന്റിനെയും നേരിടും. ആദ്യ മത്സരം ജയിച്ച റഷ്യക്ക് ഇന്ന് പോര്‍ച്ചുഗലിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ സെമി ഫൈനല്‍ ടിക്കറ്റുറപ്പിക്കാം. അതേസമയം, അവസാന നാലിലെത്തണമെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തിന് വിയര്‍ക്കേണ്ടി വരും. ന്യൂസിലാന്റിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ മെക്‌സിക്കോയ്ക്കും സെമി സാധ്യത വര്‍ധിപ്പിക്കാം.
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയില്‍ നിന്ന് കടുത്ത മത്സരം ഏറ്റുവാങ്ങിയ പോര്‍ച്ചുഗല്‍ മോസ്‌കോയില്‍ ഇന്നിറങ്ങുക വിജയം തേടിത്തന്നെയാവും. ക്രിസ്റ്റിയാനോ, നാനി, പെപ്പെ, ജോ മൗട്ടിന്യോ, ആന്ദ്രെ ഗോമസ് തുടങ്ങിയ പ്രമുഖരെല്ലാമുണ്ടായിട്ടും 2-2 സമനില വഴങ്ങേണ്ടി വന്നത് ഫെര്‍ണാണ്ടോ ടോറസിന്റെ ടീമിന് ക്ഷീണമാണ്. കടലാസിലെ കരുത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമാണ് പോര്‍ച്ചുഗല്‍. അതേസമയം, ന്യൂസിലാന്റിന്റെ പ്രതിരോധം തകര്‍ത്ത് എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ച റഷ്യയുടെ കരുത്ത് യുവനിരയാണ്. സ്വന്തം നാട്ടുകാരായ കാണികളുടെ പിന്‍ബലത്തിനൊപ്പം ഫ്യോദോര്‍ സ്ലോളോവ്, ഡെനിസ് ഗ്ലുഷകോവ്, അലക്‌സാണ്ടര്‍ സമദോവ് തുടങ്ങിയവരുടെ മികവ് റഷ്യക്ക് കരുത്താവും. പോര്‍ച്ചുഗലിന്റെ കരുത്ത് ആക്രമണവും പ്രതിരോധവുമാണെങ്കില്‍ മധ്യനിരയും ആക്രമണവുമാണ് റഷ്യക്ക് അനുകൂല ഘടകങ്ങള്‍. അതേസമയം, ക്രിസ്റ്റിയാനോ നയിക്കുന്ന പോര്‍ച്ചുഗീസ് ആക്രമണത്തെ അകറ്റി നിര്‍ത്തണമെങ്കില്‍ റഷ്യന്‍ ഡിഫന്‍സിന് പെടാപ്പാട് പെടേണ്ടിവരും.പോര്‍ച്ചുഗലിനെ വിറപ്പിച്ച മെക്‌സിക്കോയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂസിലാന്റിന് കഴിയാനിടയില്ല. പങ്കെടുക്കാനല്ല, ജയിക്കാന്‍ തന്നെയാണ് ഇറങ്ങുന്നതെന്ന് ന്യൂസിലാന്റ് കോച്ച് ആന്തണി ഹഡ്‌സണ്‍ പറയുന്നുണ്ടെങ്കിലും അത് കളത്തില്‍ പ്രാവര്‍ത്തികമാക്കുക എളുപ്പമല്ലെന്ന് കിവികള്‍ക്കറിയാം. ഹവിയര്‍ ഹെര്‍ണാണ്ടസ്, കാര്‍ലോസ് വേല, ജ്യോവന്നി ദോസ് സാന്റോസ്, തുടങ്ങിയവരടക്കമുള്ള ആക്രമണം തടയണമെങ്കില്‍ റഷ്യക്കെതിരെ നിര്‍മിച്ചതിനേക്കാള്‍ ഭദ്രമായ പ്രതിരോധക്കോട്ട തീര്‍ക്കേണ്ടി വരും കിവികള്‍ക്ക്. വെറ്ററന്‍ താരം റാഫേല്‍ മാര്‍ക്വേസിനെ മെക്‌സിക്കോ കോച്ച് ഓസോറിയോ ഇന്ന് തുടക്കം മുതല്‍ കളിപ്പിച്ചേക്കും.
ഇന്ന് തോറ്റാല്‍ കിവികളുടെ സാധ്യത പൂര്‍ണമായി അസ്തമിക്കും. ഒരു ജയം റഷ്യക്ക് സെമി ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്യും. എന്നാല്‍, ആദ്യ മത്സരത്തിലെ സമനിലയില്‍ നിന്ന് പാഠം പഠിച്ച മെക്‌സിക്കോയും പോര്‍ച്ചുഗലും ജയങ്ങളോടെ സെമി സാധ്യത ശക്തമാക്കുകയാവും ലക്ഷ്യമിടുന്നത്.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending