Connect with us

india

പുതുചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക്

Published

on

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സിനുള്ള ഗുജറാത്തിന്റെ മറുപടി 455 ൽ അവസാനിച്ചു. ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് രഞ്ജിട്രോഫി ഫൈനലിലേക്ക് കടക്കാനാകും.

ഇന്നലെ കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലായിരുന്നു ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 161 പന്തില്‍ 74 റണ്ണോടെ ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിലുണ്ടായിരുന്നത്.

ഇന്നലെ ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ഇരുവരുടെയും പ്രതിരോധം മറികടക്കാൻ കേരളത്തിനായിരുന്നില്ല. എന്നാൽ ഇന്ന് മത്സരത്തിട്നെ തുടക്കത്തിൽ തന്നെ ഇരുവരുടെയും വിക്കറ്റുകൾ കേരളം നേടി. ആദിത്യ സർവതേയ്ക്കായിരുന്നു രണ്ട് വിക്കറ്റും. ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീണതോടെ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് എടുത്തു.

india

വോട്ടു ചോരിയാണ് ഇപ്പോഴത്തെ പ്രധാന വിഷയം, പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ല; രാഹുല്‍ ഗാന്ധി

രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

Published

on

വോട്ടു ചോരിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയം, അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലായിടത്തും ആളുകള്‍ ‘വോട്ട് ചോര്‍’ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ കേശോദ് വിമാനത്താവളത്തില്‍ മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഏറെക്കാലമായി മണിപ്പൂര്‍ പ്രശ്‌നത്തിലാണ്. ഇപ്പോഴാണ് പ്രധാനമന്ത്രി കലാപബാധിത സംസ്ഥാനത്തേക്ക് പോവാന്‍ തീരുമാനിച്ചത്. അതൊരു വലിയ കാര്യമല്ല. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

 

Continue Reading

india

ഡല്‍ഹിക്കുശേഷം മുംബൈ ഹൈക്കോടതിക്കും ഇമെയില്‍ ബോംബ് ഭീഷണി

ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പ്രവീണ്‍ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു. ഇതിനുമുമ്പ് ഇസ്‌കോണ്‍ ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥര്‍ അറിയിച്ചു.

രാവിലെ ഡല്‍ഹി ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉടന്‍ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനം പാറ്റ്‌നയില്‍ പുനരാവര്‍ത്തിക്കുമെന്നും, ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇമ്പ നിധിക്കെതിരെ ആസിഡാക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.

Continue Reading

india

നേപ്പാള്‍ സംഘര്‍ഷം; മരണം 51 ആയി

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്.

Published

on

കാഠ്മണ്ഡു: നേപ്പാളിലെ സംഘര്‍ഷത്തില്‍ മരണം 51 ആയി ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത തിരച്ചില്‍ തുടരുന്നു. കാഠ്മണ്ഡു താഴ്വരയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ആയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. പ്രതിഷേധിക്കുന്ന ജെന്‍സി വിഭാഗമാണ് കര്‍ക്കിയുടെ പേര് മുന്നോട്ടുവച്ചത്. 2016 ജൂലൈ മുതല്‍ 2017 ജൂണ്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് പ്രവര്‍ത്തിച്ച കര്‍ക്കി, ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കൈക്കൊണ്ട കര്‍ശന നിലപാടുകള്‍കൊണ്ട് അറിയപ്പെട്ടിരുന്നു.

Continue Reading

Trending