kerala
‘ ഫാസിസം വരുന്ന ലക്ഷണം മാത്രമേയുള്ളൂ..’ എ.കെ ബാലന്റെ വേല എന്തിന്
കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് അതു സ്ഥിരീകരിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്.

ഇന്നത്തെ മാസ് വായ്ത്താരി സിപിഎം നേതാവ് എ കെ ബാലന്റേതാണ്. സീനിയര്‍ നേതാവാണ്. കേന്ദ്രകമ്മിറ്റി അംഗമാണ്. ഇതിന്റെ മുകളില്‍ പിന്നെ പി ബി മാത്രമേയുള്ളൂ. പക്ഷേ ബാലന്റെ നാവ്… അതിന്റെ തട്ട് എപ്പോഴും അങ്ങനെ ഉയര്‍ന്നു തന്നെ നില്ക്കും. രാജ്യത്ത് ഫാഷിസം വന്നിട്ടില്ലെന്ന് സിപിഎം പ്രമേയമുണ്ടാക്കിയെന്ന് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് തീര്‍ച്ചയായി. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് അതു സ്ഥിരീകരിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്.
അതായത് വാ മൊഴി വഴക്കം… അത്രമാത്രം. മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടം എന്നു വിളിക്കാനാന് ആവശ്യമായ രേഖകളും തെളിവുകളും പാര്‍ട്ടി അന്വേഷണത്തില്‍ ഇതുവരെ സിപിഎമ്മിന് കിട്ടിയിട്ടില്ല. അതു കിട്ടാതെ എങ്ങനെ തീരുമാനിക്കും എന്നത് ഒരു തരത്തില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധിയാണെന്ന് ബാലന് സഖാവ് ഉദാഹരണ സഹിതം വിശദീകരിച്ചു.
ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് താളത്തില്‍ പറയുന്ന ഡയലോഗുണ്ടല്ലോ. അത് വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല. നവഫാഷിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി വന്നതാണെന്നും ഇതു സ്വകാര്യരേഖയല്ലെന്നുമാണ് എ കെ ബാലന് പറയുന്നത് . ഫെബ്രുവരിയില്‍ പൊളിറ്റ് ബ്യൂറോ തയാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. ഇതു പൊതുരേഖയാണ്.
പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ് നിലപാടെന്നും ബാലന് പറഞ്ഞു. ചിന്ത വായിക്കാത്തതിന് നാട്ടുകാര്‍ സ്വയം ലജ്ജിക്കണം. ലജ്ജിച്ചു തല താഴ്ത്തേണ്ടതാണ്. പഠിച്ചിട്ടു വേണം വിമര്‍ശിക്കാന്‍. വെറുതേ ഫാസിസം വന്നേ .. ഫാസിസം വന്നേ എന്നൊക്കെ വിളിച്ചു കൂവിയിട്ടു കാര്യമില്ല. ഇതിന്‍െയൊക്കെ തീവ്രത അളക്കുന്ന മെഷീന് പാര്‍ട്ടിയുടെ പക്കലുണ്ട്. അതനുസരിച്ച് ശ്ാസ്ത്രീയമായി കണ്ടുപിടിക്കും
ഇനിയും ബോദ്ധ്യമായില്ലേ, വിശദീകരിക്കാം. സിംപിളായ ഈ ഉദാഹരണം നോക്കൂ, പിണറായി സര്‍ക്കാരിനെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ എന്താ പറയുന്നത്. ഇതു തന്നെയല്ലേ. ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ആരോപിക്കാറില്ലേ. (മുണ്ടുടുത്ത മോദി എന്ന് പിണറായിയെ വിളിക്കാറില്ലേ… ഇതു പറഞ്ഞിട്ടില്ല കേട്ടോ). അതുകൊണ്ട് പിണറായയിയോ പിണറായിയുടെ സര്‍ക്കാരോ ഫാഷിസ്റ്റാകുമോ… ഇല്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം… ബാലന്റെ ക്ളാസ് എല്ലാര്ക്കും മനസ്സിലാവുന്നുണ്ടല്ലോ അല്ലേ…
”മോദി സര്‍ക്കാരിനെ കുറിച്ച് ഫാഷിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാഷിസ്റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാഷിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്.
ഫാഷിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം. മോദി സര്‍ക്കാര്‍ ഒരു ഫാഷിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാഷിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാഷിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അതു വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നത്.” എ.കെ. ബാലന് പറഞ്ഞു.
രേഖ പുറത്തായതിനു പിന്നാലെയാണ് എ.കെ. ബാലന്റെ പ്രതികരണം. അതായത് ഫാസിസം വരുന്ന ലക്ഷണം മാത്രമേയുള്ളൂ.. രോഗം വേറേ ഏതോ ആണ്. അത് സിപിഐ പറഞ്ഞാല്‍ പോലും സിപിഎം അംഗീകരിക്കില്ല. ഇതെല്ലാം കണ്ടുപിടിച്ച് അവതരിപ്പിക്കുന്ന എ കെ ബാലന് ബാലന് മുത്താണ്… ചുവന്ന മുത്ത്. ഒരുങ്ങിയിറങ്ങിയ ബാലന്റെ ഈ വേലകളി ആര്‍ക്കു വേണ്ടിയാണ്… എന്തിനു വേണ്ടിയാണ് ?
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
kerala
വരുംദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും; ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം
ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി 10 ജില്ലകള്‍ക്കും മഞ്ഞ അലര്‍ട്ടുമുണ്ട്.
നാളെ മുതലുള്ള മഴ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 2: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 3: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 4: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
kerala
കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി