Connect with us

kerala

അനിയന്റെ ഫീസടക്കാന്‍ കാശില്ല; കഴുത്തിലെ മാല ആവശ്യപ്പെട്ട് പ്രതി ഉമ്മയെ കാണാന്‍ വന്നിരുന്നു; പിതൃസഹോദരന്‍ ബദറുദ്ദീന്‍

അഫാന്‍ ഇടക്ക് വന്നു പോകാറുണ്ടെന്നും ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി 23 കാരനായ അഫാന്‍ നാല് ദിവസം മുമ്പ് പിതൃമാതാവ് സല്‍മാബീവിയെ കാണാന്‍ വന്നിരുന്നതായി പിതൃസഹോദരന്‍ ബദറുദ്ദീന്‍.

അഫാന്‍ ഇടക്ക് വന്നു പോകാറുണ്ടെന്നും ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറഞ്ഞു. അനിയന്റെ ഫീസടക്കാന്‍ കാശില്ലെന്നും കഴുത്തിലെ മാല നല്‍കാനും പിതൃമാതാവിനോട് പ്രതി ആവശ്യപ്പെട്ടതായി ബദറുദ്ദീന്‍ സൂചിപ്പിച്ചു. പണയം വെച്ച് ഫീസടക്കട്ടെയെന്നും പിന്നെ എടുത്തുതരാമെന്ന് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിതൃമാതാവ് മാല കൊടുക്കാന്‍ സയ്യാറായിരുന്നില്ല. ഒരുവര്‍ഷം മുന്‍പ് മോതിരം കൊടുത്തിരുന്നതായും തന്റെ മരണത്തിന് ശേഷം ചെലവാക്കാന്‍ അതേയുള്ളൂ, വിറ്റ് ചെലവാക്കാന്‍ വേറൊന്നുമില്ലെന്ന് ഉമ്മ പറഞ്ഞതായും ബദറുദ്ദീന്‍ പറയുന്നു.

കൊല്ലപ്പട്ടെ പിതൃസഹോദരന്‍ ലത്തീഫിനോട് അഫാന്‍ പണം ചോദിച്ചിരുന്നതായും ഒന്നര ലക്ഷം രൂപ അഫാന്റെ മാതാവിനെ ലത്തീഫ് ഏല്‍പ്പിച്ചതായും ബദറുദ്ദീന്‍ പറഞ്ഞു. അതേസമയം, പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ഒരു മാസമായി മദ്യപിക്കാറുള്ളതായി പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലുമണിവരെ പ്രതി അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി ആദ്യം ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ മാതാവിനോട് പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാല്‍ ആക്രമിച്ചെന്നാണ് പ്രതിയുടെ മൊഴി. ഗുരുതര പരിക്കേറ്റ ഇവര്‍ വെന്റിലേറ്ററിലാണ്.

തുടര്‍ന്ന് ഉച്ചയ്ക്ക് പാങ്ങോട്ടെ വീട്ടിലെത്തി പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ സ്വര്‍ണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോള്‍ പിതൃസഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങി വൈകീട്ട് ഒടുവില്‍ സഹോദരന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഹ്‌സാനെ (13) വീട്ടില്‍ വെച്ച് കൊന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ വെച്ച് കുളിച്ച് വസ്ത്രം മാറി ആറുമണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നത്.

 

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71,560 രൂപയാണ് വില. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9000ന് താഴെയെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ഈ മാസം 73000വും കടന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ദൃശ്യമായിരുന്നത്. എന്നാല്‍ ഉയര്‍ന്ന നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വന്‍ ഇടിവുണ്ടായത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്യ് 15 ല്‍ സ്വര്‍ണവില 68,880 രൂപയായതാണ്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് അഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണവില കണക്കാക്കാറുള്ളത്.
അതേസമയം ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലും ബാധിച്ചേക്കും.

Continue Reading

kerala

ചരക്കുകപ്പല്‍ തീപിടിത്തം; കണ്ടെയ്നറുകളില്‍ മാരക കീടനാശിനി

മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്.

Published

on

കേരളതീരത്തിനു സമീപം അറബിക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിസ്ഥിതിക്ക് ദോഷമാകുന്ന വിഷവസ്തുക്കള്‍ കണ്ടെയ്‌നറുകളില്‍ ഉണ്ടെന്നാണ് വിവരം. മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. അതേസമയം കടലിലേക്ക് വീണത് ഏതൊക്കെ കണ്ടെയ്‌നറുകളാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 17 ടണ്‍ പെയിന്റും കണ്ടെയ്‌നറുകളിലുണ്ട്.

മാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം -1,83,200ലിറ്റര്‍, ബെന്‍സോഫിനോന്‍-15 ടണ്‍,നൈട്രോ സെല്ലുലോസ്-11 ടണ്‍, തീപിടിക്കാവുന്ന റെസിന്‍-17 ടണ്‍ തുടങ്ങിയവും കണ്ടെയ്‌നറുകളിലുണ്ട്.

സിങ്ക് ഓക്‌സൈഡ് -20,340,ട്രൈ ക്ലോറോ ബന്‍സീന്‍ -2,08,000കിലോ,മീഥൈല്‍ ഫിനോല്‍ -28,826കിലോ, തുടങ്ങിയവയും കണ്ടെയ്‌നറുകളിലുണ്ട്. ഇവയില്‍ പലതും മനുഷ്യശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

അതേസമയം 25 ഓളം കണ്ടയ്‌നറുകള്‍ കടലില്‍ വീണതായി അഴീക്കല്‍ പോര്‍ട്ട് പിആര്‍ഒ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ അറിയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ കടലോരങ്ങളില്‍ കണ്ടയ്‌നറുകള്‍ അടിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍പിള്ള അറിയിച്ചു.

Continue Reading

kerala

ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

Continue Reading

Trending