Connect with us

kerala

ആശമാരോട് കളി വേണ്ട; നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാരിന് വിയര്‍ക്കേണ്ടി വരും

21ആം ദിനത്തിലേക്ക് കടന്ന ആശമാരുടെ സമരത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയില്ല എന്ന് മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് നിഷ്‌കരുണം അവരെ ഒഴിപ്പിക്കാനും ശ്രമം തുടരുകയാണ്.

Published

on

നാളെ നിയമസഭ സമ്മേളനം പുനരാരംഭിക്കുകയാണ്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന സമരം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതോടെ ശക്തമാകുമെന്ന് ഉറപ്പാണ്. 21ആം ദിനത്തിലേക്ക് കടന്ന ആശമാരുടെ സമരത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയില്ല എന്ന് മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് നിഷ്‌കരുണം അവരെ ഒഴിപ്പിക്കാനും ശ്രമം തുടരുകയാണ്.

അതിനാല്‍, ഈ വിഷയങ്ങള്‍ എല്ലാം തന്നെ നാളെ സഭയില്‍ പ്രതിപക്ഷം കൊണ്ടു വരും. സമ്മേളനം പുനരാരംഭിക്കുന്ന നാളെ നിയമസഭാ മാര്‍ച്ച് നടത്തുമെന്നു സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസം സഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കും.

ആശാ വര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും നോക്കുകയാണ്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 525 പേര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇന്നലെ രാത്രി പറഞ്ഞിരുന്നു. എന്നാല്‍ വീര്യമൊട്ടും കുറയാതെ 21ആം ദിവസവും സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുകയാണ് നൂറുകണക്കിന് വരുന്ന ആശമാര്‍.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ സമരപ്പന്തലിലെ ടാര്‍പോളിന്‍ അഴിച്ചുമാറ്റിയതായി പരാതി. പൊലീസ് എത്തി ടാര്‍പൊളിന്‍ അഴിച്ചുമാറ്റിയെന്നാണ് പരാതി. ഇന്നു പുലര്‍ച്ചെ 3:00 മണിക്ക് മഴപെയ്യുമ്പോള്‍ ആണ് ടാര്‍പൊളിന്‍ അഴിച്ചുമാറ്റിയതെന്നാണ് ആരോപണം.

അതെ സമയം ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കേരള സര്‍ക്കാര്‍ ആശമാരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നും അടുത്ത വര്‍ഷം യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ വേതനം വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു. സംസ്ഥാനത്ത് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നത്. ഇത് കര്‍ണാടകയിലും തെലങ്കാനയിലും ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്.

പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്ന് ആശ വര്‍ക്കര്‍മാര്‍ ആണ്. കോവിഡ് സമയത്ത് മുന്‍നിരയില്‍ ജീവന്‍ പണയപ്പെടുത്തി പോരാടി. ആരോഗ്യ സംരക്ഷണം ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ പോലും എത്തുന്നുവെന്ന് ഉറപ്പാക്കി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആശമാര്‍ക്ക് അര്‍ഹിക്കുന്ന ആദരവും അംഗീകാരവും ഉറപ്പാക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

Published

on

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌.എസ്‌.യു‌.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.

വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലയുടെ മൃതദേഹം കണ്ടെത്തി. രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

വള്ളം മറിഞ്ഞു കാണാതായ അനു എന്ന വള്ളത്തിലെ സെറ്റല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുതക്കളെത്തി ഇയാളുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞമാസം 30നാണ് ഇയാളെ കാണാതായത്.

വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളമായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും രണ്ട് പേര്‍ കടലില്‍ അകപ്പെട്ട് പോവുകയുമായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യത. കേരളത്തിലേ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിങ്ങ് നിരോധം ജൂലൈ 31 വരെ തുടരും എന്നും അറിയിച്ചു.

Continue Reading

Trending