Connect with us

india

ജുമുഅ വര്‍ഷത്തില്‍ 52 തവണ നടക്കുന്നു, ഹോളി വര്‍ഷത്തിലൊരിക്കല്‍; മുസ്‌ലിംകള്‍ക്ക്‌ അസ്വസ്ഥതയുണ്ടെങ്കില്‍ ഹോളിക്ക് പുറത്തിറങ്ങരുതെന്ന് യു.പി പൊലീസ്

അതേസമയം ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങള്‍ പക്ഷപാതപരമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി യു.പി സംഭല്‍ ജില്ല സര്‍ക്കിള്‍ ഓഫീസര്‍. ഹോളി വര്‍ഷത്തിലൊരിക്കലുള്ള ഉത്സവമായതിനാല്‍ മുസ്‌ലിംകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് സംഭല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധരി പറഞ്ഞത്.

റമദാന്‍ മാസത്തിലെ വെള്ളിയാഴ്ചയോടൊപ്പം വരുന്ന ഹോളിയോടനുബന്ധിച്ച് വ്യാഴാഴ്ച സംഭാല്‍ കോട്വാലി പൊലീസ് സ്‌റ്റേഷനില്‍ ഒരു സമാധാന സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍.

‘വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു ഉത്സവമാണ് ഹോളി, അതേസമയം വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഒരു വര്‍ഷത്തില്‍ 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍, അവര്‍ ആ ദിവസം വീടിനുള്ളില്‍ തന്നെ കഴിയണം. ഉത്സവങ്ങള്‍ ഒരുമിച്ച് ആഘോഷിക്കേണ്ടതിനാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് വിശാലമായ ഒരു മനോഭാവം ഉണ്ടായിരിക്കണം,’ അനുജ് ചൗധരി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സാമുദായിക സൗഹാര്‍ദ്ദവും കര്‍ശനമായ ജാഗ്രതയും ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ഉദ്യോഗസ്ഥന്‍ ആഘോഷങ്ങള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു മാസമായി സമാധാന സമിതി യോഗങ്ങള്‍ നടത്തിവരികയാണെന്നും പറഞ്ഞു.

അതേസമയം ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങള്‍ പക്ഷപാതപരമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി വക്താവ് ശര്‍വേന്ദ്ര ബിക്രം സിങും പരാമര്‍ശത്തെ അപലപിച്ചു. ഉദ്യോഗസ്ഥര്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ നല്ല പേര് നിലനില്‍ക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കുന്നത് അനുകരിക്കുകയാണ്. അത്തരം പ്രസ്താവനകള്‍ നടത്തുകയും പരസ്യമായി പക്ഷപാതം കാണിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഇത് അപലപനീയമാണ്, ഉദ്യോഗസ്ഥര്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കരുത്,’ അദ്ദേഹം പറഞ്ഞു.

ഒരു ഉദ്യോഗസ്ഥന്‍ ആരായാലും മതേതരനായിരിക്കണമെന്നും എങ്കില്‍ മാത്രമേ രാജ്യത്ത് ഭരണം ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അല്ലാത്തപക്ഷം അത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് യു.പി കോണ്‍ഗ്രസ് മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനീഷ് ഹിന്ദ്വിയും വിഷയത്തില്‍ പ്രതികരിച്ചു.

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ തിരുവല്ല സ്വദേശിയും

പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായരാണ് മരിച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 7878 വിമാനം തകര്‍ന്നുവീണ് മരിച്ചവരില്‍ തിരുവല്ല സ്വദേശിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായരാണ് മരിച്ചത്.

വിമാനാപകടത്തില്‍ നൂറിലധികം പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 40 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ എണ്ണം 130 ആയി

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 130 ആയി.

പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്‍.എഫ് സംഘവും അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്‌നിരക്ഷാസേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

അതേസമയം അപകടത്തില്‍പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്‍മാരും 7 പേര്‍ പോര്‍ച്ചുഗീസ് പൗരന്‍മാരും ഒരാള്‍ കനേഡിയന്‍ പൗരനുമാണ്. യാത്രക്കാരില്‍ ഒരു മലയാളിയും ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് 11 വര്‍ഷം പഴക്കമുണ്ട്. വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്‌സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: 110 യാത്രക്കാര്‍ മരിച്ചു

അപകടത്തില്‍പ്പെട്ടവരുടെ 30 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് 110 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരുടെ 30 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.

അതേസമയം വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്‍.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്‌സിലെ പോസ്റ്റില്‍ സ്ഥിരീകരിച്ചു.

Continue Reading

Trending