Connect with us

kerala

ആശാമാര്‍ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാര്‍

സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു

Published

on

ആശാമാര്‍ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാരും. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം 17 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കാനാണ് തീരുമാനം. വേതന വര്‍ധനയുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.

അങ്കണവാടി ജീവനക്കാരില്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് മറുപടി, സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യം നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്.

2024 ഏപ്രിലില്‍ വിരമിച്ച ജീവനക്കാര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങളൊ പെന്‍ഷനെ കിട്ടിത്തുടങ്ങിയിട്ടില്ല. വര്‍ക്കര്‍ക്ക് 2500 രൂപയും ഹെല്‍പ്പര്‍ക്ക് 1250 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. ക്ഷേമനിധിയിലേക്ക് 500 രൂപയാണ് ഇവരില്‍ നിന്നും പിടിച്ചിരുന്നത്. 20 ശതമാനം സര്‍ക്കാര്‍ വിഹിതവും ആകെ തുകയുടെ എട്ടുശതമാനം പലിശയും ചേര്‍ത്ത് ഇവര്‍ക്ക് ലഭിക്കാനുണ്ട്. വിരമിക്കല്‍ ആനുകൂല്യമായി 15,000 രൂപ എസ്‌ഗ്രേഷ്യയും കിട്ടണം. ഇത് നല്‍കാനാണ് ഫണ്ടില്ലാത്തത്. 2024-ല്‍ 2600 പേര്‍ അങ്കണവാടിയില്‍നിന്ന് വിരമിച്ചു. സാധാരണനിലയില്‍ പിറ്റേമാസം മുതല്‍ പെന്‍ഷന്‍ ലഭിക്കേണ്ടതാണ്. പിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ക്കില്ല. ആകെയുള്ളത് ക്ഷേമനിധിയും എസ്‌ഗ്രേഷ്യയും പെന്‍ഷനും മാത്രമാണ്.

kerala

വരും ദിവസങ്ങളില്‍ മഴ തുടരും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

24 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ടുള്ളത്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ പ്രഖ്യാപിച്ചിരുന്നത്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്.

Continue Reading

kerala

അതിരപ്പിള്ളി വാഴച്ചാലില്‍ ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം

സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.

Published

on

അതിരപ്പിള്ളി വാഴച്ചാലില്‍ ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വനം വകുപ്പ് ഡിവിഷന് കീഴില്‍ നടത്തുന്ന ട്രക്കിങ്ങില്‍ പങ്കെടുത്തവരാണ് കാട്ടാന ആക്രമണം നേരിട്ടത്. സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഉള്‍വനത്തിലെ കാരാമ്പാറ എന്ന സ്ഥലത്ത് വച്ചാണ് ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

Published

on

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്. അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണദണ്ഡ് കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Continue Reading

Trending