Connect with us

More

കുംബ്ലെ ബോര്‍ഡിന്റെ നോട്ടപ്പുള്ളി

Published

on

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടരുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന സത്യത്തിന് കൂടുതല്‍ തെളിവുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം പുനക്രമീകരിക്കുന്നതിനായി അനില്‍ കുംബ്ലെ ബി.സി.സി.ഐക്കു സമര്‍പ്പിച്ച 19 പേജു വരുന്ന നിര്‍ദേശങ്ങളില്‍ അദ്ദേഹത്തിന്റെ വിചിത്ര ആവശ്യങ്ങളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചീഫ് കോച്ചിന് ക്യാപ്റ്റന്റെ മതിപ്പ് പ്രതിഫലത്തിന്റെ 60 ശതമാനം ലഭിക്കണമെന്നാണ് മുഖ്യമായ നിര്‍ദേശം. ഇതിനു പുറമെ ദേശീയ കോച്ചുമാര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഐ.പി.എല്‍ നിന്നുള്ള വരുമാനം ലഭിക്കണമെന്നും പറയുന്നു. എന്നാല്‍ ഇത് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമോ എന്ന കാര്യം സൂചിപ്പിക്കുന്നുമില്ല. ഇതോടൊപ്പം കുംബ്ലെയുടെ മറ്റു പ്രധാനപ്പെട്ട നിര്‍ദേശം കളിക്കാരുടെ കായിക ക്ഷമതക്കനുസരിച്ച് കളിക്കാരുടെ കരാറില്‍ 20 ശതമാനം മാറ്റം വേണമെന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ പ്രതിഫലവും കരാറും പുനക്രമീകരിക്കുന്നതിന് എന്ന് പേരിട്ടിരിക്കുന്ന 19 പേജു വരുന്ന രേഖയില്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ പ്രതിഫലത്തിലും വര്‍ധനവ് വരുത്തണമെന്നാണ് ബി.സി.സി.ഐയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കു നല്‍കിയ നിര്‍ദേശത്തില്‍ കുംബ്ലെ ആവശ്യപ്പെട്ടിരിക്കുന്നത്.
കുംബ്ലെ ഈ വിധം ക്രിക്കറ്റ് ബോര്‍ഡിനെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ നീങ്ങിയതിലുള്ള അധികാരികളുടെ അസംതൃപ്തി അദ്ദേഹത്തിന്റെ രാജിയില്‍ നിര്‍ണായകമായിട്ടുണ്ട്. വിരാത് കോലി കോച്ചിനെതിരെ തിരിഞ്ഞപ്പോള്‍ ആ നീക്കത്തിന് ബോര്‍ഡിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. കുംബ്ലെയുടെ നിര്‍ദേശപ്രകാരം വിരാട് കോലി ബി.സി.സി.ഐയില്‍ നിന്നും കൂടുതലായി എന്തെങ്കിലും നേടിയാല്‍ ആനുപാതികമായി അദ്ദേഹത്തിന്റെ പ്രതിഫലവും വര്‍ധിക്കും. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിന്റെ ശമ്പളം ഒരു കോടിയില്‍ നിന്നും 2.25 കോടിയായി വര്‍ധിപ്പിക്കണമെന്നും ആര്‍ ശ്രീധറിന് ഒരു കോടിക്കു പകരം 1.75 കോടി ലഭിക്കണമെന്നും കുംബ്ല നിര്‍ദേശിക്കുന്നു. ഇത് 2016 ജൂണ്‍ ഒന്നുമുതല്‍ മുന്‍കാല പ്രാപല്യത്തോടെ നല്‍കണമെന്നുമാണ് കുംബ്ലെ ആവശ്യപ്പെട്ടിട്ടുള്ളത്. ഐ.പി.എല്‍ ഫൈനലിനു തൊട്ടുമുമ്പാണ് ഇത്തരമൊരു നിര്‍ദേശം കുംബ്ലെ സമര്‍പ്പിച്ചത്. അതേ സമയം ഐ.പി.എല്ലില്‍ നിന്നും ദേശീയ കോച്ചുമാര്‍ക്ക് പ്രതിഫലം ലഭിക്കണമെന്ന നിര്‍ദേശം സ്ഥാപിത താല്‍പര്യമാണെന്ന് സി.ഒ.എ അംഗമായിരുന്ന രാമചന്ദ്ര ഗുഹ എഴുതിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ പലരും ഇത് ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ, ഡല്‍ഹി ഡയര്‍ഡെവിള്‍സ് ടീമുകളുടെ പരിശീലകനായരാഹുല്‍ ദ്രാവിഡിനെതിരായ കുത്തായാണ് കണ്ടിരുന്നത്. കുംബ്ലെ സമര്‍പ്പിച്ച നിര്‍ദേശങ്ങളടങ്ങിയ രേഖയുടെ പേജ് 12ല്‍ ഐ.പി.എല്‍ കളിക്കാനായി രണ്ടു മാസത്തെ കരാര്‍ കളിക്കാര്‍ക്ക് അനുവദിക്കുന്നതിനു സമാനമായി കോച്ചുമാര്‍ക്കും ഐ.പി.എല്ലില്‍ കരാറുണ്ടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് വരുമാന നേട്ടമുണ്ടാക്കുന്നതിനോടൊപ്പം ടി 20 ക്രിക്കറ്റില്‍ കൂടുതല്‍ പരിചയ സമ്പത്ത് സ്വ്ന്തമാക്കാന്‍ സഹായിക്കുമെന്നാണ് കുംബ്ലെയുടെ വാദം. രാമചന്ദ്ര ഗുഹയുടെ എതിര്‍പ്പ് അവഗണിച്ച് കുംബ്ലെയുടെ താല്‍പര്യം സംരക്ഷിച്ചിരുന്നെങ്കില്‍ ഇത് തീര്‍ത്തും സ്ഥാപിത താല്‍പര്യം സംരക്ഷിക്കല്‍ ആകുമായിരുന്നെന്നാണ് ബി.സി.സി.ഐയുടെ ഒരു ഭാരവാഹി പറഞ്ഞത്. ഇതിനു പുറമെ 50 ഓവര്‍ ഏകദിന ലോകകപ്പ് നേടുന്ന കളിക്കാരന് രണ്ട് കോടി വീതവും ചാമ്പ്യന്‍സ് ട്രോഫി, ടി 20 ലോകകപ്പ് എന്നിവ ജയിച്ചാല്‍ കളിക്കാരന് ഒരു കോടി വീതവും പ്രൈസ്മണിയായി നല്‍കണമെന്നും കുംബ്ലെ നിര്‍ദേശിക്കുന്നുണ്ട്. കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പി.എഫ് വിഹിതം ഈടാക്കുന്നതിന് തുല്യമായി റീട്ടെയ്‌നര്‍ ഫീ ഈടാക്കി വിരമിക്കലിന് ശേഷം നല്‍കണമെന്നും അനില്‍ കുംബ്ലെ സി.ഒ.എക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ട്. കുംബ്ലെ കോച്ച് പദവിയില്‍ നിന്നും രാജിവെച്ച ശേഷമാണ് ഈ നിര്‍ദേശങ്ങള്‍ പുറത്തു വന്നതെന്നതും ശ്രദ്ധേയമാണ്.

tech

ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Published

on

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.

OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.

ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Continue Reading

kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Published

on

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

Trending