Views
നികുതി കേസിലും മെസി-കൃസ്റ്റിയാനോ വടംവലി

മാഡ്രിഡ്: സൂപ്പര്‍ താരങ്ങള്‍ ആരോപണ വിധേയരായ നികുതി കേസിലും ബാര്‍സിലോണ-റയല്‍ മാഡ്രിഡ് തര്‍ക്കം. ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും പ്രതിസ്ഥാനത്തുള്ള കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ക്ലബുകളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു വര്‍ഷം പഴക്കമുള്ള മെസിയുടെ കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത് കൃസ്റ്റിയാനോ റൊണാള്‍ഡോ നികുതി കേസില്‍ പിടിക്കപ്പെട്ടത് കൊണ്ടാണെന്നാണ് ബാര്‍സ വാദം. എന്നാല്‍ റയല്‍ ഇത് നിഷേധിക്കുന്നു.
മെസിയുടെ കേസ് നേരത്തെ തന്നെ ഒത്തുതീര്‍ക്കാന്‍ അവസരമുണ്ടായിട്ടും ഇപ്പോള്‍ സമാനമായ കേസില്‍ റയല്‍ മാഡ്രിഡ് താരം ആരോപണ വിധേയനായ സമയത്ത് തന്നെ കേസില്‍ വിധി പറഞ്ഞതിനെ ബാര്‍സിലോണ മാനേജ്‌മെന്റ് വിമര്‍ശിച്ചു. മെസിയുമായ ബന്ധപ്പെട്ട കേസ് പരിഹരിക്കാന്‍ ദീര്‍ഘനാളായി തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും എന്നാല്‍ വളരെ പെട്ടെന്ന് ഇപ്പോള്‍ പരിഹാരം നിര്‍ദ്ദേശിച്ചതിന് പിറകില്‍ മറ്റൊരു താരത്തിന്റെ സമാനമായ കേസുണ്ടായത് കൊണ്ടാണെന്ന് ബാര്‍സ വക്താവ് പറഞ്ഞു. കൃസ്റ്റിയാനോ റൊണാള്‍ഡോയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് പെട്ടെന്ന് പുതിയ നീക്കങ്ങള്‍. റൊണാള്‍ഡോ കോടതി മുറിയില്‍ നില്‍ക്കുന്നത് കാണാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ബാര്‍സ കുറ്റപ്പെടുത്തുന്നു. മെസിയും പിതാവും ഉള്‍പ്പെടുന്ന നികുതി വെട്ടിപ്പ് കേസ് ഒരു വര്‍ഷം മുമ്പുളളതാണ്. വളരെ വൈകിയാണ് കോടതി മെസിയെ വിചാരണ ചെയ്തത്. നല്ല നടപ്പും പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ രണ്ടാഴ്ച്ച മുമ്പാണ് ഇതേ പിഴവിന് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയെ മാഡ്രിഡ് ഭരണകൂടം പ്രതിയാക്കിയത്. എന്നാല്‍ റൊണാള്‍ഡോ സംഭവം വിവാദമാക്കുകയും താന്‍ ഇനി മാഡ്രിഡില്‍ കളിക്കാന്‍ വരില്ലെന്നും ഭീഷണി മുഴക്കിയിരുന്നു. ഈ നീക്കമാണ് മെസിയുടെ കാര്യത്തിലും പെട്ടെന്ന് ധാരണയാവാന്‍ കാരണമെന്നാണ് ബാര്‍സ വിശ്വസിക്കുന്നത്. നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തെ ജയില്‍ ശിക്ഷ ഒഴിവാക്കിക്കിട്ടാന്‍ 558000 ഡോളര്‍ പിഴയടക്കാമെന്ന് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. മെസ്സി മുന്നോട്ടു വെച്ച ഉപാധി അംഗീകരിച്ച് അദ്ദേഹത്തിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമോ എന്ന കാര്യത്തില്‍ ജഡ്ജി തീരുമാനമെടുക്കുമെന്ന് സ്പാനിഷ് സ്റ്റേറ്റ് പ്രൊസിക്യൂട്ടര്‍ ഇസബല്‍ ലോപസ് റിയേറ പറഞ്ഞു. അഭിഭാഷകന്‍ മുഖേനയാണ് മെസ്സി ഇത്തരമൊരു ഓഫര്‍ മുന്നോട്ടു വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസ്സിയുടെ ഓഫറിനെ എതിര്‍ക്കില്ലെന്ന് ജഡ്ജിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മെസ്സിയുടെ പിതാവും സമാനമായ ഓഫര്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. 402,000 ഡോളറാണ് മെസ്സിയുടെ പിതാവ് ജയില്‍ ശിക്ഷ ഒഴിവാക്കാനായി പിഴയൊടുക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്. 15 മാസമാണ് നികുതി വെട്ടിപ്പ് കേസില്‍ മെസിയുടെ പിതാവിന് സ്പാനിഷ് കോടതി ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്. സ്പാനിഷ് നിയമമനുസരിച്ച് ആദ്യമായി കുറ്റം ചെയ്യുന്ന പ്രതികള്‍ക്ക് 24 മാസത്തില്‍ കുറഞ്ഞ തടവ് ശിക്ഷയാണെങ്കില്‍ അത് ജഡ്ജിക്ക് നേരിട്ട് സസ്‌പെന്റ് ചെയ്യാനാവും. സ്പാനിഷ് നികുതി ഓഫീസിന്റെ പ്രതിനിധിയായ അറ്റോര്‍ണിയും നിര്‍ദേശം പരിശോധിക്കും. കഴിഞ്ഞ വര്‍ഷമാണ് ബാഴ്‌സലോണ കോടതി 2007 മുതല്‍ 2009 വരെ കാലയളവില്‍ മെസ്സിയും പിതാവും മൂന്ന് അക്കൗണ്ടുകളിലായി 4.6 മില്യന്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. മെസ്സിക്ക് രണ്ട് മില്യന്‍ യൂറോയും പിതാവിന് 1.5 മില്യന്‍ യൂറോയും കോടതി പിഴ വിധിച്ചിരുന്നു. ഇരുവര്‍ക്കും 21 മാസത്തെ തടവും വിധിച്ചിരുന്നെങ്കിലും പിന്നീട് മെസിയുടെ പിതാവിന്റെ തടവ് ശിക്ഷ 15 മാസമായി കുറക്കുകയായിരുന്നു. റയല്‍ മാഡ്രിഡ് മുന്‍നിര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ കോച്ച് ജോസ് മൊറീഞ്ഞോയും നികുതി വെട്ടിപ്പ് നടത്തിയതായി രണ്ടാഴ്ച മുമ്പ് സ്പാനിഷ് നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇരുവരും സംഭവം നിഷേധിച്ചിരുന്നെങ്കിലും ആരോപണത്തെ തുടര്‍ന്ന് റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
-
News2 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്