Views
നികുതി കേസിലും മെസി-കൃസ്റ്റിയാനോ വടംവലി
മാഡ്രിഡ്: സൂപ്പര്‍ താരങ്ങള്‍ ആരോപണ വിധേയരായ നികുതി കേസിലും ബാര്‍സിലോണ-റയല്‍ മാഡ്രിഡ് തര്‍ക്കം. ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും പ്രതിസ്ഥാനത്തുള്ള കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ക്ലബുകളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു വര്‍ഷം പഴക്കമുള്ള മെസിയുടെ കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത് കൃസ്റ്റിയാനോ റൊണാള്‍ഡോ നികുതി കേസില്‍ പിടിക്കപ്പെട്ടത് കൊണ്ടാണെന്നാണ് ബാര്‍സ വാദം. എന്നാല്‍ റയല്‍ ഇത് നിഷേധിക്കുന്നു.
മെസിയുടെ കേസ് നേരത്തെ തന്നെ ഒത്തുതീര്‍ക്കാന്‍ അവസരമുണ്ടായിട്ടും ഇപ്പോള്‍ സമാനമായ കേസില്‍ റയല്‍ മാഡ്രിഡ് താരം ആരോപണ വിധേയനായ സമയത്ത് തന്നെ കേസില്‍ വിധി പറഞ്ഞതിനെ ബാര്‍സിലോണ മാനേജ്‌മെന്റ് വിമര്‍ശിച്ചു. മെസിയുമായ ബന്ധപ്പെട്ട കേസ് പരിഹരിക്കാന്‍ ദീര്‍ഘനാളായി തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും എന്നാല്‍ വളരെ പെട്ടെന്ന് ഇപ്പോള്‍ പരിഹാരം നിര്‍ദ്ദേശിച്ചതിന് പിറകില്‍ മറ്റൊരു താരത്തിന്റെ സമാനമായ കേസുണ്ടായത് കൊണ്ടാണെന്ന് ബാര്‍സ വക്താവ് പറഞ്ഞു. കൃസ്റ്റിയാനോ റൊണാള്‍ഡോയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് പെട്ടെന്ന് പുതിയ നീക്കങ്ങള്‍. റൊണാള്‍ഡോ കോടതി മുറിയില്‍ നില്‍ക്കുന്നത് കാണാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ബാര്‍സ കുറ്റപ്പെടുത്തുന്നു. മെസിയും പിതാവും ഉള്‍പ്പെടുന്ന നികുതി വെട്ടിപ്പ് കേസ് ഒരു വര്‍ഷം മുമ്പുളളതാണ്. വളരെ വൈകിയാണ് കോടതി മെസിയെ വിചാരണ ചെയ്തത്. നല്ല നടപ്പും പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ രണ്ടാഴ്ച്ച മുമ്പാണ് ഇതേ പിഴവിന് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയെ മാഡ്രിഡ് ഭരണകൂടം പ്രതിയാക്കിയത്. എന്നാല്‍ റൊണാള്‍ഡോ സംഭവം വിവാദമാക്കുകയും താന്‍ ഇനി മാഡ്രിഡില്‍ കളിക്കാന്‍ വരില്ലെന്നും ഭീഷണി മുഴക്കിയിരുന്നു. ഈ നീക്കമാണ് മെസിയുടെ കാര്യത്തിലും പെട്ടെന്ന് ധാരണയാവാന്‍ കാരണമെന്നാണ് ബാര്‍സ വിശ്വസിക്കുന്നത്. നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തെ ജയില്‍ ശിക്ഷ ഒഴിവാക്കിക്കിട്ടാന്‍ 558000 ഡോളര്‍ പിഴയടക്കാമെന്ന് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. മെസ്സി മുന്നോട്ടു വെച്ച ഉപാധി അംഗീകരിച്ച് അദ്ദേഹത്തിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമോ എന്ന കാര്യത്തില്‍ ജഡ്ജി തീരുമാനമെടുക്കുമെന്ന് സ്പാനിഷ് സ്റ്റേറ്റ് പ്രൊസിക്യൂട്ടര്‍ ഇസബല്‍ ലോപസ് റിയേറ പറഞ്ഞു. അഭിഭാഷകന്‍ മുഖേനയാണ് മെസ്സി ഇത്തരമൊരു ഓഫര്‍ മുന്നോട്ടു വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസ്സിയുടെ ഓഫറിനെ എതിര്‍ക്കില്ലെന്ന് ജഡ്ജിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മെസ്സിയുടെ പിതാവും സമാനമായ ഓഫര്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. 402,000 ഡോളറാണ് മെസ്സിയുടെ പിതാവ് ജയില്‍ ശിക്ഷ ഒഴിവാക്കാനായി പിഴയൊടുക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്. 15 മാസമാണ് നികുതി വെട്ടിപ്പ് കേസില്‍ മെസിയുടെ പിതാവിന് സ്പാനിഷ് കോടതി ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്. സ്പാനിഷ് നിയമമനുസരിച്ച് ആദ്യമായി കുറ്റം ചെയ്യുന്ന പ്രതികള്‍ക്ക് 24 മാസത്തില്‍ കുറഞ്ഞ തടവ് ശിക്ഷയാണെങ്കില്‍ അത് ജഡ്ജിക്ക് നേരിട്ട് സസ്‌പെന്റ് ചെയ്യാനാവും. സ്പാനിഷ് നികുതി ഓഫീസിന്റെ പ്രതിനിധിയായ അറ്റോര്‍ണിയും നിര്‍ദേശം പരിശോധിക്കും. കഴിഞ്ഞ വര്‍ഷമാണ് ബാഴ്‌സലോണ കോടതി 2007 മുതല്‍ 2009 വരെ കാലയളവില്‍ മെസ്സിയും പിതാവും മൂന്ന് അക്കൗണ്ടുകളിലായി 4.6 മില്യന്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. മെസ്സിക്ക് രണ്ട് മില്യന്‍ യൂറോയും പിതാവിന് 1.5 മില്യന്‍ യൂറോയും കോടതി പിഴ വിധിച്ചിരുന്നു. ഇരുവര്‍ക്കും 21 മാസത്തെ തടവും വിധിച്ചിരുന്നെങ്കിലും പിന്നീട് മെസിയുടെ പിതാവിന്റെ തടവ് ശിക്ഷ 15 മാസമായി കുറക്കുകയായിരുന്നു. റയല്‍ മാഡ്രിഡ് മുന്‍നിര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ കോച്ച് ജോസ് മൊറീഞ്ഞോയും നികുതി വെട്ടിപ്പ് നടത്തിയതായി രണ്ടാഴ്ച മുമ്പ് സ്പാനിഷ് നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇരുവരും സംഭവം നിഷേധിച്ചിരുന്നെങ്കിലും ആരോപണത്തെ തുടര്‍ന്ന് റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
Sports22 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
