Connect with us

News

മ്യാൻമറില്‍ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.

Published

on

മ്യാൻമറില്‍ വീണ്ടും ഭൂചലനം. അർധരാത്രിയോടെയാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 150 കടന്നു. 700 ലേറെപേർക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മാറിന്റെ തലസ്ഥാനമായ നയ്പിഡാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

അതേസമയം, ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ദുരിതാശ്വാസ സഹായമെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ആണ് കെെമാറുക. ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങിയവ കെെമാറുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചെെനയും മ്യാന്‍മാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

News

അവസരം ലഭിച്ചിരുന്നെങ്കില്‍ ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നു; ഇസ്രാഈല്‍ പ്രതിരോധമന്ത്രി

ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്‌സ് പറഞ്ഞു.

Published

on

ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷത്തിനിടെ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നുവെന്ന് ഇസ്രാഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാട്‌സ്. ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്‌സ് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാട്‌സ് കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഞങ്ങളുടെ നിരീക്ഷണ പരിധിയില്‍ ഉണ്ടായിരുന്നെങ്കില്‍, ഖാംനഈയെ വധിക്കുമായിരുന്നു, ഞങ്ങള്‍ ഒരുപാട് തിരഞ്ഞു. ഖാംനഈ ഇത് മനസ്സിലാക്കി, ബങ്കറിനുള്ളിലേക്ക് പോയി, കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതിനാല്‍ വധിക്കാനായില്ല” -കാട്‌സ് പറഞ്ഞു. ഇസ്രാഈലി പ്രതിരോധ സേനയും (ഐ.ഡി.എഫ്) രഹസ്യാന്വേഷണ ഏജന്‍സികളും മുമ്പ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി സ്ഥിരീകരിച്ചിരുന്നെങ്കിലും, ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആദ്യമായാണ് സമ്മതിക്കുന്നത്.

Continue Reading

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

kerala

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാല്ല; സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലെ വിധിയിലാണു വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയ്ക്കായിരിക്കണം പ്രാധാന്യമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ക്ഷീണിപ്പിക്കുമെന്ന അതൃപ്തി കോടതി പ്രകടിപ്പിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് നിരന്തരം ഹരജികള്‍ വരുന്ന സ്ഥിതിയുണ്ട്. ഇതും വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Trending