Connect with us

Culture

ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസം; നികുതി ഇനി തറവിസ്തീര്‍ണം നോക്കി

Published

on

തിരുവനന്തപുരം: ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസമായി റവന്യൂവകുപ്പിന്റെ ഉത്തരവ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ കെട്ടിട നികുതി അടക്കുന്നത് തറവിസ്തീര്‍ണമനുസരിച്ച് മതിയെന്നാണ് നിര്‍ദേശം. ഫ്‌ളാറ്റുകളിലെയും കെട്ടിട സമുച്ചയങ്ങളിലെയും കെട്ടിടനികുതി നിര്‍ണയിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതി വിധിക്ക് അനുസൃതമായാണ് പുതിയ ഉത്തരവിറക്കിയത്.
ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമ വ്യക്തികള്‍ക്ക് ഫ്‌ളാറ്റുകള്‍ വിറ്റുകഴിഞ്ഞാല്‍ വാങ്ങുന്നവര്‍ ഉടമകളായി മാറുകയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ ഫ്‌ളാറ്റ് ഉടമയായിരുന്ന വ്യക്തിയില്‍ നിന്ന് നികുതി പിരിക്കാന്‍ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് ഒരു കെട്ടിട സമുച്ചയത്തില്‍ നിരവധി താമസക്കാരുണ്ടെങ്കില്‍ ഓരോരുത്തരെയും പ്രത്യേകം താമസക്കാരായി കണക്കാക്കി നികുതി നിര്‍ണയിക്കാം. ഇങ്ങനെ വരുമ്പോള്‍ ഇവര്‍ സാധാരണഗതിയിലുള്ള കെട്ടിട നികുതി കൊടുക്കണമെന്നതല്ലാതെ ആഢംബര നികുതി നല്‍കേണ്ടിവരില്ല. നിലവില്‍ സമുച്ചയത്തിലെ ഫ്‌ളാറ്റുകളുടെ മൊത്തം തറവിസ്തീര്‍ണം കണക്കാക്കിയാണ് നികുതി നിര്‍ണയിക്കുന്നത്.
250 ചതുരശ്ര മീറ്ററില്‍ കൂടിയാല്‍ കൂടുന്ന ഓരോ 10 ചതുരശ്ര മീറ്ററിനും 1500 രൂപ വീതം നല്‍കേണ്ടിയിരുന്നു. ഇതോടെ സ്വന്തം ഫ്‌ളാറ്റിന്റെ വലിപ്പം 200 ചതുരശ്ര മീറ്റര്‍ മാത്രമേ ഉള്ളുവെങ്കിലും വലിയ തുക കെട്ടിട നികുതിയായി നല്‍കേണ്ടിവരുമായിരുന്നു. 20 ഫ്‌ളാറ്റുകളുള്ളതോ 25 ഉള്ളതോ ആയ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നവര്‍ എല്ലാവരും ചേര്‍ന്ന് മൊത്തം തുക വീതിച്ചെടുത്താലും ഓരോരുത്തരും 25,000 രൂപയും 30,000 രൂപയുമൊക്കെ പ്രതിവര്‍ഷം അടക്കേണ്ടിവരുമായിരുന്നു. ഈ ബു്ദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ ഉത്തരവിറക്കിയത്.
ഓരോ ഫ്‌ളാറ്റും പ്രത്യേകം കണക്കാക്കി കെട്ടിട നികുതി നിര്‍ണയിക്കണമെന്ന് റവന്യൂവകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. അതേസമയം, സ്റ്റെയര്‍ കേസ്, ജനറേറ്റര്‍ റൂം, വരാന്ത, ലിഫ്റ്റ് ഏരിയ, സെക്യൂരിറ്റി ഏരിയ തുടങ്ങിയ പൊതുവായി ഉപയോഗിക്കുന്ന കെട്ടിടഭാഗങ്ങളുടെ വിസ്തീര്‍ണം കണക്കാക്കി അതിന്റെ നിശ്ചിത അനുപാതം ഫ്‌ളാറ്റിനോട് ചേര്‍ത്ത് നികുതി ഈടാക്കണം. നേരത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമ ആഢംബര നികുതി അടച്ചശേഷം ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍ അത് വീതിച്ചു നല്‍കുകയായിരുന്നു. ഫ്‌ളാറ്റുകളിലെ ആഢംബര നികുതി സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിനിടെ, ഫ്‌ളാറ്റ് ഉടമകളില്‍ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചാണ് ഫ്‌ളാറ്റ് സമുച്ചയ ഉടമ കെട്ടിട സമുച്ചയം ഉണ്ടാക്കിയതെന്ന് കാണിച്ചാല്‍ ഓരോ ഫ്‌ളാറ്റിനും തറ വിസ്തീര്‍ണത്തിനനുസരിച്ച് നികുതി നല്‍കിയാല്‍ മതിയെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ, ഇതുസംബന്ധിച്ച എല്ലാ ബാങ്കിടപാടുകളും കരാറുകളും വ്യക്തമാക്കണമെന്ന നിബന്ധന കാരണം ഇത് അപ്രായോഗികമായി മാറി.

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

Trending