Connect with us

Video Stories

ഭാര്യയുടെ ശമ്പളം ചോദിച്ചയാള്‍ക്ക് സുഷമാ സ്വരാജിന്റെ ഭര്‍ത്താവ് നല്‍കിയ തകര്‍പ്പന്‍ മറുപടി

Published

on

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെപ്പോലെ ട്വിറ്ററില്‍ സജീവമാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലും. മുന്‍ മിസോറം ഗവര്‍ണറും സുപ്രീം കോടതി അഭിഭാഷകനുമായ അദ്ദേഹം പക്ഷേ, ഭാര്യയെപ്പോലെ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ട്വിറ്ററിലെ പരിചയക്കുറിപ്പില്‍ തന്നെ എഴുതി വെച്ചിട്ടുള്ള സ്വരാജ് കൗശല്‍ ട്വിറ്ററിലൂടെ വരുന്ന ചോദ്യങ്ങള്‍ക്ക് രസകരമായി മറുപടി നല്‍കുന്നതില്‍ വിദഗ്ധനാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരിയായ വിദേശകാര്യ മന്ത്രിയുടെ ഭര്‍ത്താവ് ആയതിനാല്‍ തന്നെ, സുഷമാ സ്വരാജിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്. ഉരുളക്കുപ്പേരി എന്ന നിലയില്‍ മറുപടി നല്‍കുന്ന സ്വരാജ് കൗശലിനെ 12,500-ലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.

സുഷമാ സ്വരാജിന്റെ ശമ്പളം എത്രയെന്ന് ചോദിച്ച വിരുതന് സ്വരാജ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘നോക്കൂ… എന്റെ വയസ്സും മാഡത്തിന്റെ ശമ്പളവും ചോദിക്കരുത്. അത് മോശം സ്വഭാവമാണ്….’ പുരുഷന്റെ ശമ്പളവും സ്ത്രീയുടെ വയസ്സും ചോദിക്കരുതെന്ന പൊതുബോധത്തെ പരിഹസിച്ചു കൊണ്ടാണ് ഭാര്യയുടെ ശമ്പളവും ഭര്‍ത്താവിന്റെ വയസ്സും ചോദിക്കരുതെന്ന് കൗശല്‍ പറയുന്നത്.

 

‘താങ്കളെ കണ്ടുമുട്ടാനുള്ള ഒരു വഴി പറഞ്ഞുതരൂ’ എന്നാവശ്യപ്പെട്ടയാള്‍ക്ക് സ്വരാജ് നല്‍കിയ മറുപടി ഇങ്ങനെ: ‘പോലീസ് താങ്കളെ വിളിക്കുമ്പോള്‍ എന്നെ ബന്ധപ്പെട്ടാല്‍ മതി. ഞാനൊരു അഭിഷാഷകനാണ്…’

2015-ല്‍ ട്വിറ്റര്‍ ഉപയോഗിച്ച് തുടങ്ങിയ സ്വരാജ് വെറും നാലു പേരെയാണ് ഫോളോ ചെയ്യുന്നത്. നിയമ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യാറുള്ള ലൈവ് ലോ, ദി ഹിന്ദു ലീഗല്‍ കറസ്‌പോണ്ടന്റ് കൃഷ്ണദാസ് രാജഗോപാല്‍, ന്യൂസ്18 ലീഗല്‍ എഡിറ്റര്‍ ഉത്കര്‍ഷ് ആനന്ദ്, ടൈംസ് ഓഫ് ഇന്ത്യ അസോസിയേറ്റ് എഡിറ്റര്‍ ധനഞ്ജയ് മഹാപാത്ര എന്നിവരെ മാത്രം. എന്തുകൊണ്ടാണ് സുഷമാ സ്വരാജിനെ ഫോളോ ചെയ്യാത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘അവര്‍ എന്നെ പിന്തുടരാത്തതു കൊണ്ട്…’

ജി.എസ്.ടി, ബീഫ്, ഘര്‍ വാപ്‌സി തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാത്തതെന്ത് എന്ന ചോദ്യത്തിനോട് സ്വരാജ് പ്രതികരിച്ചത് ‘അമിത ഡോസില്‍ രാഷ്ട്രീയം കഴിച്ചാല്‍ അതിജീവിക്കാന്‍ എനിക്കു കഴിയില്ല’ എന്നാണ്.

സ്വരാജ് കൗശലിന്റെ രസകരമായ ചില മറുപടികള്‍:

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending