Connect with us

Culture

ഉന ആക്രമണം; ഇരകളെ മുസ്ലിമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സിഐഡി റിപ്പോര്‍ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഗോരക്ഷകര്‍ തന്നെ പുറത്തുവിട്ടിരുന്നു. മര്‍ദ്ദനത്തിന് ഇരയായ ഏഴ് ദലിത് യുവാക്കളില്‍ ഒരാളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

‘നീ ഏത് സമുദായത്തില്‍ പെട്ടവനാണ്? നിന്റെ പേരെന്താണ്? എനിക്ക് നിന്നെ നന്നായിട്ടറിയാം. നിന്റെ പേര് ആരിഫ് എന്നാണ്. നീ എന്തിനാണ് ഓടിയത്? നീ ഇനി ഓടിപ്പോകുമോ? നീ പശുവിനെ വധിച്ചു.
അക്രമികളില്‍ ഒരാള്‍ വീഡിയോയില്‍ പറയുന്നത്

34 ആളുകളുടെ പേരും സിഐഡി കുറ്റപത്രത്തിലുണ്ട്. ഇതില്‍ നാല് പേര്‍ പൊലീസുകാരാണ്. ഉന പൊലീസ് സ്‌റ്റേഷന് തൊട്ടു മുമ്പിലാണ് ആക്രമണം നടന്നതും. ആക്രമണത്തിന് നേതൃത്വം കൊടുത്ത ‘സനാതന ഗോ സേവാ ട്രസ്റ്റ്’ മേധാവി ശാന്തിലാല്‍ മോന്‍പാര മര്‍ദ്ദനത്തിനിരയായവര്‍ ഗോവധം നടത്തിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈ 11നായിരുന്നു ഗുജറാത്തിലെ മോത്ത സമാധിയാല ഗ്രാമത്തിലെ ദലിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റത്. ഗോ വധം നടത്തിയെന്നാരോപിച്ച് തുകല്‍ തൊഴിലാളികളായ യുവാക്കളെ വാഹനത്തോട് ചേര്‍ത്തുകെട്ടി വസ്ത്രമുരിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. പശുക്കള്‍ സിംഹത്തിന്റെ ആക്രമണത്തില്‍ ചത്തതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending