Connect with us

Culture

ഉയര്‍ച്ചയുടെ പടവുകളില്‍ കാല്‍വഴുതിയ മിമിക്രിക്കാരന്‍

Published

on

ആലുവക്കാരനായ പയ്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല കൃഷ്ണന്‍ എന്ന ദിലീപിന് മിമിക്രിയോടായിരുന്നു ചെറുപ്പം മുതല്‍ കമ്പം. ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലും പഠിക്കുന്ന കാലത്ത് കാമ്പസുകളില്‍ മിമിക്രി വേദികളില്‍ തിളങ്ങി.

എക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം എറണാകുളം നഗരത്തില്‍ കൂട്ടുകാരോടൊപ്പം ചുറ്റിത്തിരിയലായിരുന്നു പതിവ്. ഇതിനിടെ അബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാഗര്‍ എന്ന മിമിക്രി ട്രൂപ്പില്‍ സജീവമായി. അന്ന് മലയാള നടന്റെ പ്രത്യേകിച്ച് ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചായിരുന്നു വേദികയ്യടക്കിയത്. എറണാകുളം ലീഗോഫീസിലായിരുന്നു സാഗര്‍ ട്രുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കാര്യമായ പ്രോഗ്രാമുകളൊന്നും ലഭിക്കാതിരുന്ന ഈ കാലത്ത് കട്ടന്‍ ചായയും ഉണ്ടംപൊരിയും കഴിക്കാന്‍ പോലും കാശില്ലാതിരുന്നപ്പോള്‍ സഹായമായത് പലപ്പോഴും അവിടത്തെ അന്തേവാസിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ കൂടിയായ കെ എം നാസറാണ്.

അതിനിടെയാണ്
നാദിര്‍ഷയുടെ നേതൃത്വത്തില്‍ പാരഡി രംഗത്തേക്ക് തിരിയുന്നത്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കാസറ്റിന്റെ പ്രധാന ആകര്‍ഷണമായി മാറാന്‍ ദിലീപിന് അധികം സമയം വേണ്ടിവന്നില്ല. തുടര്‍ന്ന് ടെലിവിഷന്‍ രംഗത്തെ ഹാസ്യാവതരണം കയ്യടി നേടിക്കൊടുത്തു. അഭിനയ മോഹം തലക്കുപിടിച്ച ദിലീപിടിച്ചപ്പോള്‍ നടന്‍ ജയറാമിനെ കൊണ്ട് സംവിധായകന്‍ കമലിനോട് ശുപാര്‍ശ ചെയ്യിച്ചു. എന്നാല്‍ ക്യാമറക്ക് പിന്നിലായിരുന്നു സ്ഥാനം. സംവിധാന സഹായി എന്ന റോളില്‍. ഇടക്ക് ചെറിയ വേഷങ്ങളില്‍ തലകാണിക്കാനായി.

Image result for de maveli kombathu

മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ഗോപാലകൃഷ്ണന്റെ നേര്‍രേഖ തെളിയുന്നതും ദിലീപായി മാറുന്നതും. എറണാകുളം കേന്ദ്രീകരിച്ച് കുറഞ്ഞ ചെലവിലുള്ള സിനിമകള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള നാളുകള്‍. ലോഹിതദാസിന്റെ മനസില്‍ കയറിക്കുടാന്‍ കഴിഞ്ഞ ദിലീപിനെ കാത്തിരുന്നത് സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം. ഇതോടെയാണ് ദിലീപിന്റെ നേര്‍രേഖ തെളിഞ്ഞത്. പിന്നീട് പ്രമുഖരുടെയെല്ലാം ചിത്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായി തിളങ്ങി മലയാളിയുടെ ഹൃദയത്തില്‍ കയറിക്കൂടി. ഇതിനിടെ സിനിമയില്‍ താരമായി തിളങ്ങി നിന്ന മഞ്ജുവാര്യരെ ജീവിത സഖിയാക്കി.

Image result for manathe kottaram

മീശമാധവന്‍, പറക്കും തളിക, മിസ്റ്റര്‍ ബട്‌ലര്‍, കൊച്ചി രാജാവ്, പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനന്‍, കല്യാണ രാമന്‍, കുബരന്‍, സിഐഡി മുസ, തിളക്കം, പെരുമഴക്കാലം, ചാന്ദ്‌പൊട്ട്, മുല്ല, ക്രെയ്‌സി ഗോപാലന്‍, കര്യസ്ഥന്‍, പാപ്പി അപ്പച്ചന്‍, മായാമോഹിനി തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ജനപ്രിയ താരമായി വളര്‍ന്നു. തുടര്‍ച്ചയായ വലിയ വിജയങ്ങള്‍ക്കൊപ്പം സിഐഡി മൂസയുടെ നിര്‍മാണത്തലൂടെ സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിച്ചു.

Image result for cid moosa
താരസംഘടനയായ അമ്മയുടെ ചലച്ചിത്ര നിര്‍മാണം പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകന്റെ റോളില്‍ എത്തുകയും ട്വന്റി ട്വന്റി ചിത്രം വന്‍ ലാഭം നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ താരസംഘടനയില്‍ മേല്‍കൈനേടാന്‍ ദിലീപിനായി. ദിലീപ് സിനിമകള്‍ക്ക് ഫോര്‍മുല സിനിമകള്‍ എന്ന പഴികേട്ട് തുടങ്ങിയതോടെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ഇമേജ് വര്‍ധിപ്പിക്കാനായി. ഇതിനിടെയാണ് വിവാഹ മോചനമെന്ന കിംവദന്തി ദിലീപിനെ വേട്ടയാടാന്‍ തുടങ്ങിയത്. ആദ്യമെല്ലാം ദിലീപ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. പിന്നെ ഊഹാപോഹങ്ങളുടെ കാലമായിരുന്നു.

മലയാളികളുടെ സംശയങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷം മലയാളികളുടെ പ്രിയപ്പെട്ട നായിക കാവ്യമാധവന്‍ ദിലീപിന്റെ ജീവിത സഖിയായി. വിവാഹ ശേഷം ദിലീപിന് ശനിദശയായിരുന്നു. പിന്നീടുള്ള സിനിമകളുടെ പരാജയത്തിനിടെയാണ് തന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി സംശയിച്ച് നഹപ്രവര്‍ത്തകക്കെതിരെ തിരിയുന്നത്. ആദ്യമെല്ലാം ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും മലയാളികളെയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു വീര നായകന്റെ പതനം. ഫീനിക്‌സ് പക്ഷിയെ പോലെ കുരുക്കില്‍ നിന്നും രക്ഷപെട്ട് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending