Connect with us

Culture

ഉയര്‍ച്ചയുടെ പടവുകളില്‍ കാല്‍വഴുതിയ മിമിക്രിക്കാരന്‍

Published

on

ആലുവക്കാരനായ പയ്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല കൃഷ്ണന്‍ എന്ന ദിലീപിന് മിമിക്രിയോടായിരുന്നു ചെറുപ്പം മുതല്‍ കമ്പം. ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലും പഠിക്കുന്ന കാലത്ത് കാമ്പസുകളില്‍ മിമിക്രി വേദികളില്‍ തിളങ്ങി.

എക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം എറണാകുളം നഗരത്തില്‍ കൂട്ടുകാരോടൊപ്പം ചുറ്റിത്തിരിയലായിരുന്നു പതിവ്. ഇതിനിടെ അബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാഗര്‍ എന്ന മിമിക്രി ട്രൂപ്പില്‍ സജീവമായി. അന്ന് മലയാള നടന്റെ പ്രത്യേകിച്ച് ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചായിരുന്നു വേദികയ്യടക്കിയത്. എറണാകുളം ലീഗോഫീസിലായിരുന്നു സാഗര്‍ ട്രുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കാര്യമായ പ്രോഗ്രാമുകളൊന്നും ലഭിക്കാതിരുന്ന ഈ കാലത്ത് കട്ടന്‍ ചായയും ഉണ്ടംപൊരിയും കഴിക്കാന്‍ പോലും കാശില്ലാതിരുന്നപ്പോള്‍ സഹായമായത് പലപ്പോഴും അവിടത്തെ അന്തേവാസിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ കൂടിയായ കെ എം നാസറാണ്.

അതിനിടെയാണ്
നാദിര്‍ഷയുടെ നേതൃത്വത്തില്‍ പാരഡി രംഗത്തേക്ക് തിരിയുന്നത്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കാസറ്റിന്റെ പ്രധാന ആകര്‍ഷണമായി മാറാന്‍ ദിലീപിന് അധികം സമയം വേണ്ടിവന്നില്ല. തുടര്‍ന്ന് ടെലിവിഷന്‍ രംഗത്തെ ഹാസ്യാവതരണം കയ്യടി നേടിക്കൊടുത്തു. അഭിനയ മോഹം തലക്കുപിടിച്ച ദിലീപിടിച്ചപ്പോള്‍ നടന്‍ ജയറാമിനെ കൊണ്ട് സംവിധായകന്‍ കമലിനോട് ശുപാര്‍ശ ചെയ്യിച്ചു. എന്നാല്‍ ക്യാമറക്ക് പിന്നിലായിരുന്നു സ്ഥാനം. സംവിധാന സഹായി എന്ന റോളില്‍. ഇടക്ക് ചെറിയ വേഷങ്ങളില്‍ തലകാണിക്കാനായി.

Image result for de maveli kombathu

മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ഗോപാലകൃഷ്ണന്റെ നേര്‍രേഖ തെളിയുന്നതും ദിലീപായി മാറുന്നതും. എറണാകുളം കേന്ദ്രീകരിച്ച് കുറഞ്ഞ ചെലവിലുള്ള സിനിമകള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള നാളുകള്‍. ലോഹിതദാസിന്റെ മനസില്‍ കയറിക്കുടാന്‍ കഴിഞ്ഞ ദിലീപിനെ കാത്തിരുന്നത് സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം. ഇതോടെയാണ് ദിലീപിന്റെ നേര്‍രേഖ തെളിഞ്ഞത്. പിന്നീട് പ്രമുഖരുടെയെല്ലാം ചിത്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായി തിളങ്ങി മലയാളിയുടെ ഹൃദയത്തില്‍ കയറിക്കൂടി. ഇതിനിടെ സിനിമയില്‍ താരമായി തിളങ്ങി നിന്ന മഞ്ജുവാര്യരെ ജീവിത സഖിയാക്കി.

Image result for manathe kottaram

മീശമാധവന്‍, പറക്കും തളിക, മിസ്റ്റര്‍ ബട്‌ലര്‍, കൊച്ചി രാജാവ്, പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനന്‍, കല്യാണ രാമന്‍, കുബരന്‍, സിഐഡി മുസ, തിളക്കം, പെരുമഴക്കാലം, ചാന്ദ്‌പൊട്ട്, മുല്ല, ക്രെയ്‌സി ഗോപാലന്‍, കര്യസ്ഥന്‍, പാപ്പി അപ്പച്ചന്‍, മായാമോഹിനി തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ജനപ്രിയ താരമായി വളര്‍ന്നു. തുടര്‍ച്ചയായ വലിയ വിജയങ്ങള്‍ക്കൊപ്പം സിഐഡി മൂസയുടെ നിര്‍മാണത്തലൂടെ സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിച്ചു.

Image result for cid moosa
താരസംഘടനയായ അമ്മയുടെ ചലച്ചിത്ര നിര്‍മാണം പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകന്റെ റോളില്‍ എത്തുകയും ട്വന്റി ട്വന്റി ചിത്രം വന്‍ ലാഭം നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ താരസംഘടനയില്‍ മേല്‍കൈനേടാന്‍ ദിലീപിനായി. ദിലീപ് സിനിമകള്‍ക്ക് ഫോര്‍മുല സിനിമകള്‍ എന്ന പഴികേട്ട് തുടങ്ങിയതോടെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ഇമേജ് വര്‍ധിപ്പിക്കാനായി. ഇതിനിടെയാണ് വിവാഹ മോചനമെന്ന കിംവദന്തി ദിലീപിനെ വേട്ടയാടാന്‍ തുടങ്ങിയത്. ആദ്യമെല്ലാം ദിലീപ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. പിന്നെ ഊഹാപോഹങ്ങളുടെ കാലമായിരുന്നു.

മലയാളികളുടെ സംശയങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷം മലയാളികളുടെ പ്രിയപ്പെട്ട നായിക കാവ്യമാധവന്‍ ദിലീപിന്റെ ജീവിത സഖിയായി. വിവാഹ ശേഷം ദിലീപിന് ശനിദശയായിരുന്നു. പിന്നീടുള്ള സിനിമകളുടെ പരാജയത്തിനിടെയാണ് തന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി സംശയിച്ച് നഹപ്രവര്‍ത്തകക്കെതിരെ തിരിയുന്നത്. ആദ്യമെല്ലാം ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും മലയാളികളെയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു വീര നായകന്റെ പതനം. ഫീനിക്‌സ് പക്ഷിയെ പോലെ കുരുക്കില്‍ നിന്നും രക്ഷപെട്ട് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യം; ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും

ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ച്. ബോളിവുഡ് താരങ്ങളുടെ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്.

Published

on

അനുമതി ഇല്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇപ്പോഴിതാ നടിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഇതേ ആവശ്യം പറഞ്ഞുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ച്. ബോളിവുഡ് താരങ്ങളുടെ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്.

ഐശ്വര്യ റായിയുടെ പബ്ലിസിറ്റി അവകാശങ്ങള്‍ നടപ്പിലാക്കാനും, അനുമതി കൂടാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും നിയന്ത്രിക്കാനും അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. ഗൂഗിളിനോട് അനാവശ്യ ഫോട്ടോകളുടെ ലിങ്കുകള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Film

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ” ലോക” 200 കോടി ക്ലബിൽ; ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു

Published

on

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

Continue Reading

Film

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

Published

on

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ് 2025 സെപ്റ്റംബർ 19 നാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽ മുടക്കിലാണ് ഒരുക്കിയത്. സ്റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം മേക്കിങ് മികവ് കൊണ്ടും വലിയ പ്രശംസ നേടി. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം കൂടിയാണ് “സാമ്രാജ്യം”.

ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പിആർഒ- ശബരി

Continue Reading

Trending