Culture
കോച്ച് നിയമനം; ശാസ്ത്രിയാണ് രാജാവ്: ദ്രാവിഡും സഹീറും പുറത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബൗളിങ് ഉപദേശകരായി രാഹുല്‍ ദ്രാവിഡിനേയും, സഹീര്‍ ഖാനേയും നിയമിച്ച ബി.സി.സി.ഐ തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞു. സൗരവ് ഗാംഗുലി അധ്യക്ഷനായ ഉപദേശക സമിതി രവിശാസ്ത്രിയെ ചീഫ് കോച്ചായും ദ്രാവിഡിനേയും സഹീര്‍ഖാനേയും കണ്‍സള്‍ട്ടന്റുമാരായും നിയമിച്ചിരുന്നു. എന്നാല്‍ പരിശീലകനായ ശാസ്ത്രിയുടെ നിയമനത്തിന് ബി.സി.സി.ഐയുടെ ഭരണകാര്യങ്ങള്‍ക്കായി വിനോദ് റായിയുടെ നേതൃത്വത്തില്‍ നിയമിച്ച സി.ഒ.എ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.
22ന് ചേരുന്ന സി.ഒ.എ യോഗത്തില്‍ കോച്ച് രവി ശാസ്ത്രിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇരുവരുടേയും നിയമനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നാണ് സി.ഒ.എയുടെ തീരുമാനം. ഇരുവരുടേയും കാര്യത്തില്‍ കരാറില്ല, ശിപാര്‍ശകള്‍ മാത്രമേയുള്ളൂ. ഇത് നിയമനമല്ലെന്നാണ് സി.ഒ.എയുടെ നിലപാട്. ശിപാര്‍ശ നല്‍കിയിട്ടുണ്ട് സി.ഒ.എ ശിപാര്‍ശകള്‍ പരിശോധിക്കും, ഇത് മുഖ്യകോച്ചുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് സി.ഒ.എ തലവന്‍ വിനോദ് റായി പറഞ്ഞു.
ശാസ്ത്രിയെ 2019ലെ ലോകകപ്പ് വരെ കോച്ചായി തെരഞ്ഞെടുത്തപ്പോള്‍ സഹീര്‍ ഖാനും ദ്രാവിഡിനും വര്‍ഷത്തില്‍ 150 ദിവസത്തെ താല്‍ക്കാലിക കരാറാണ് നല്‍കിയിട്ടുള്ളതെന്നായിരുന്നു നേരത്തെ ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇരുവരുടേയും വേതനവും നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഇരുവരുടേയും നിയമനത്തില്‍ തൃപ്തനല്ലാത്ത രവിശാസ്ത്രി എന്ത് നിലപാടെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തന്റെ വിശ്വസ്ഥനും സുഹൃത്തുമായ ഭരത് അരുണിനെ ബൗളിങ് കോച്ചായി നിയമിക്കണമന്നായിരുന്നു ശാസ്ത്രിയുടെ ആവശ്യം.
എന്നാല്‍ ശാസ്ത്രിയുമായി ഇടഞ്ഞു നില്ക്കുന്ന ഉപദേശക സമിതി ചെയര്മാന് സൗരവ് ഗാംഗുലിയുടെ കടുംപിടുത്തമാണ് സഹീറിന്റേയും ദ്രാവിഡിന്റേയും തെരഞ്ഞെടുപ്പിന് പിന്നില്‍. ഇരുവരേയും നിയമിച്ചതു വഴി ശാസ്ത്രിയുടെ അപ്രമാധിത്യത്തിന് തടയിടാനാവുമെന്നും ഗാംഗുലി കണക്ക് കൂട്ടി. ദ്രാവിഡിനേയും സഹീറിനേയും വെട്ടാനായാല്‍ അത് ഗാംഗുലിക്കെതിരായ ശാസ്ത്രിയുടെ വിജയം കൂടിയായി കണക്കാക്കും. അതിനിടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മാനേജറെ കണ്ടെത്തുന്നതിനായി ഉടന്‍ പരസ്യം നല്‍കുമെന്നും സമാന രീതിയില്‍ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും മാനേജര്‍മാരേയം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോച്ച് രവി ശാസ്ത്രിയുടെ വേതനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ നാലംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, സി.ഇ.ഒ രാഹുല്‍ ജൊഹ്്റി എന്നിവരടങ്ങുന്ന നാലംഗ സമിതിയെയാണ് സി.ഒ.എ തെരഞ്ഞെടുത്തത്. സി.ഒ.എ അംഗം ഡയാന എദുല്‍ജി, ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇതിനായി നാലംഗ സമിതി 19ന് യോഗം ചേരും. അതേ സമയം സി.ഒ.എയുടെ മലക്കം മറിച്ചിലിനെ തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം 19ന് പുറപ്പെടാനിരിക്കെ സഹീറും ദ്രാവിഡും സംഘത്തിലുണ്ടാവുമോ എന്ന കാര്യം സംശയമാണ്. ഈ മാസം 26നാണ് ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
india3 days ago
ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്പ്പനക്കാരന് പിടിയില്‍