Connect with us

Culture

കോച്ച് നിയമനം; ശാസ്ത്രിയാണ് രാജാവ്: ദ്രാവിഡും സഹീറും പുറത്തേക്ക്

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബൗളിങ് ഉപദേശകരായി രാഹുല്‍ ദ്രാവിഡിനേയും, സഹീര്‍ ഖാനേയും നിയമിച്ച ബി.സി.സി.ഐ തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞു. സൗരവ് ഗാംഗുലി അധ്യക്ഷനായ ഉപദേശക സമിതി രവിശാസ്ത്രിയെ ചീഫ് കോച്ചായും ദ്രാവിഡിനേയും സഹീര്‍ഖാനേയും കണ്‍സള്‍ട്ടന്റുമാരായും നിയമിച്ചിരുന്നു. എന്നാല്‍ പരിശീലകനായ ശാസ്ത്രിയുടെ നിയമനത്തിന് ബി.സി.സി.ഐയുടെ ഭരണകാര്യങ്ങള്‍ക്കായി വിനോദ് റായിയുടെ നേതൃത്വത്തില്‍ നിയമിച്ച സി.ഒ.എ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

22ന് ചേരുന്ന സി.ഒ.എ യോഗത്തില്‍ കോച്ച് രവി ശാസ്ത്രിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇരുവരുടേയും നിയമനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നാണ് സി.ഒ.എയുടെ തീരുമാനം. ഇരുവരുടേയും കാര്യത്തില്‍ കരാറില്ല, ശിപാര്‍ശകള്‍ മാത്രമേയുള്ളൂ. ഇത് നിയമനമല്ലെന്നാണ് സി.ഒ.എയുടെ നിലപാട്. ശിപാര്‍ശ നല്‍കിയിട്ടുണ്ട് സി.ഒ.എ ശിപാര്‍ശകള്‍ പരിശോധിക്കും, ഇത് മുഖ്യകോച്ചുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് സി.ഒ.എ തലവന്‍ വിനോദ് റായി പറഞ്ഞു.

ശാസ്ത്രിയെ 2019ലെ ലോകകപ്പ് വരെ കോച്ചായി തെരഞ്ഞെടുത്തപ്പോള്‍ സഹീര്‍ ഖാനും ദ്രാവിഡിനും വര്‍ഷത്തില്‍ 150 ദിവസത്തെ താല്‍ക്കാലിക കരാറാണ് നല്‍കിയിട്ടുള്ളതെന്നായിരുന്നു നേരത്തെ ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇരുവരുടേയും വേതനവും നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഇരുവരുടേയും നിയമനത്തില്‍ തൃപ്തനല്ലാത്ത രവിശാസ്ത്രി എന്ത് നിലപാടെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തന്റെ വിശ്വസ്ഥനും സുഹൃത്തുമായ ഭരത് അരുണിനെ ബൗളിങ് കോച്ചായി നിയമിക്കണമന്നായിരുന്നു ശാസ്ത്രിയുടെ ആവശ്യം.

എന്നാല്‍ ശാസ്ത്രിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപദേശക സമിതി ചെയര്‍മാന്‍ സൗരവ് ഗാംഗുലിയുടെ കടുംപിടുത്തമാണ് സഹീറിന്റേയും ദ്രാവിഡിന്റേയും തെരഞ്ഞെടുപ്പിന് പിന്നില്‍. ഇരുവരേയും നിയമിച്ചതു വഴി ശാസ്ത്രിയുടെ അപ്രമാധിത്യത്തിന് തടയിടാനാവുമെന്നും ഗാംഗുലി കണക്ക് കൂട്ടി. ദ്രാവിഡിനേയും സഹീറിനേയും വെട്ടാനായാല്‍ അത് ഗാംഗുലിക്കെതിരായ ശാസ്ത്രിയുടെ വിജയം കൂടിയായി കണക്കാക്കും. അതിനിടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മാനേജറെ കണ്ടെത്തുന്നതിനായി ഉടന്‍ പരസ്യം നല്‍കുമെന്നും സമാന രീതിയില്‍ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും മാനേജര്‍മാരേയം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോച്ച് രവി ശാസ്ത്രിയുടെ വേതനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ നാലംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.

ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, സി.ഇ.ഒ രാഹുല്‍ ജൊഹ്്‌റി എന്നിവരടങ്ങുന്ന നാലംഗ സമിതിയെയാണ് സി.ഒ.എ തെരഞ്ഞെടുത്തത്. സി.ഒ.എ അംഗം ഡയാന എദുല്‍ജി, ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇതിനായി നാലംഗ സമിതി 19ന് യോഗം ചേരും. അതേ സമയം സി.ഒ.എയുടെ മലക്കം മറിച്ചിലിനെ തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം 19ന് പുറപ്പെടാനിരിക്കെ സഹീറും ദ്രാവിഡും സംഘത്തിലുണ്ടാവുമോ എന്ന കാര്യം സംശയമാണ്. ഈ മാസം 26നാണ് ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending