Connect with us

News

ദേശീയ വിത്ത് ബില്‍ 2025: സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ശക്തിയോ? കര്‍ഷകര്‍ ആശങ്കയില്‍

രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘വിത്ത് ബില്‍ 2025’ കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു.

Published

on

രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘വിത്ത് ബില്‍ 2025’ കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഗുണനിലവാരം ഉറപ്പാക്കുകയും വ്യാപാരം എളുപ്പമാക്കുകയും ചെയ്യാനെന്നതാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും, ബില്‍ സ്വകാര്യ വിത്ത് കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യയിലെ ആദ്യ വിത്തുനിയമം 1966ല്‍ വരുത്തിയത് ഹരിത വിപ്ലവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അന്നത്തെ നിയമം കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിത്തുകളുടെ ശുദ്ധിയും മുളയ്ക്കുവിളവും ഉറപ്പാക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചത്. എണ്‍പതുകളോടെ സ്വകാര്യ വിത്ത് കമ്പനികളുടെ കുത്തൊഴുക്കും ഹൈബ്രിഡ് വിത്തുകളുടെ വ്യാപനവും ഇന്ത്യന്‍ വിത്ത് വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചു. 2002ലെ ദേശീയ വിത്തുനയം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് വിത്തിന്റെ വില, ഗുണനിലവാരം, ലഭ്യത എന്നിവയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന വിമര്‍ശനവും ഉയര്‍ന്നു. 2004ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ‘വിത്ത് ബില്‍’ ഗുണനിലവാരം ഉറപ്പാക്കാനും വ്യവസായം ക്രമീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. ആദ്യമായി വിത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം 25,000 മുതല്‍ 50 ലക്ഷം രൂപ വരെ ലഭ്യമാക്കിയതുമാണ് പ്രധാന മാറ്റങ്ങള്‍. പിന്നീട് 2019ല്‍ വന്ന പുതുക്കിയ വിത്ത്ബില്‍ കമ്പനികളും സര്‍ക്കാരും സ്വാഗതം ചെയ്‌തെങ്കിലും കര്‍ഷകസമിതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ക്കോയ്മ ഉറപ്പാക്കുന്ന നയമാണെന്ന് വിമര്‍ശിച്ചു. പുതിയ ബില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനിടയില്‍ കേന്ദ്രീകരണം വര്‍ധിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നു. ദേശീയതലത്തില്‍ അംഗീകാരം ലഭിച്ച ഒരു വിത്ത് കമ്പനിക്കു എല്ലാ സംസ്ഥാനങ്ങളിലും പ്രവേശനം സാധ്യമാകുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാവും, വലിയ കമ്പനികള്‍ക്ക് വിപണിയില്‍ മേല്‍ക്കോയ്മ സൃഷ്ടിക്കാനാകും. കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആശങ്കകള്‍ നഷ്ടപരിഹാരം നേടാന്‍ കോടതികളില്‍ ആശ്രയിക്കേണ്ടിവരും കര്‍ഷകര്‍ക്ക് നഷ്ടമാകാന്‍ സാധ്യത സര്‍ക്കാര്‍ കര്‍ഷകരുടെ പരമ്പരാഗത വിത്തുല്‍പാദനം നിയന്ത്രിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ‘കര്‍ഷകര്‍’ എന്ന നിര്‍വചനത്തില്‍ ചെറുകര്‍ഷകര്‍ മുതല്‍ കര്‍ഷകസംഘടനകളുടെ വിത്തുല്‍പാദന യൂണിറ്റുകള്‍ വരെയുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവ സംരക്ഷിക്കുന്ന പരമ്പരാഗത വിത്തുകളുടെ ഭാവിയെക്കുറിച്ച് ബില്‍ വ്യക്തമായ ഉറപ്പു നല്‍കുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Published

on

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

entertainment

‘ദി റൈഡ്’ തീയറ്ററുകളിലേക്ക്; റിലീസ് ഡിസംബര്‍ 5ന്

Published

on

ബോളിവുഡ് നിര്‍മ്മാണ സ്ഥാപനമായ ഡയസ്‌പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ദി റൈഡ്’ ഡിസംബര്‍ 5ന് തീയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട പുതിയ അപ്‌ഡേറ്റിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോനും സുഹാസ് ഷെട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇരുവരും സഹനിര്‍മ്മാതാക്കളുമാണ്.
ഒരു കാര്‍ യാത്രയ്ക്കിടെ തിരഞ്ഞെടുത്ത കുറുക്കുവഴി യാത്രക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെയാണ് ചിത്രത്തിന്റെ കഥ കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഒരു പ്രമുഖ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഉണ്ടാകുമെന്ന് സംഘത്തിന്റെ സൂചന. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്ര യാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. റീന ഒബ്രോയ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ശശി ദുബൈ ഹെഡ് ഓഫ് പ്രൊഡക്ഷനായും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈന്‍ നിര്‍വഹിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ കിഷ്‌കിന്ദകാണ്ഡയ്ക്കുള്ള മികച്ച എഡിറ്റര്‍ പുരസ്‌കാരം നേടിയ സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. നിതീഷ് രാംഭദ്രന്‍ സംഗീതം നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കലാസംവിധാനം കിഷോര്‍ കുമാര്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, മാനേജര്‍ റഫീഖ് ഖാന്‍. കാസ്റ്റിംഗ് നിതിന്‍ സി.കെ ചന്ദ്രന്‍. അസോസിയേറ്റ് ടീമില്‍ വിഷ്ണു രഘുനന്ദന്‍, ജിയോ സെബി മലമേല്‍, ശരത്കുമാര്‍ കെ.ജി എന്നിവരുണ്ട്. അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്. സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്‌സ് തിങ്ക് വിഎഫ്എക്‌സ്, പ്രമോ-മനീഷ് ജയ്‌സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര. മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ മെയിന്‍ലൈന്‍ മീഡിയയും ഫോര്‍വേഡ് സ്‌ലാഷ് മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ പ്രമോഷന്‍ കൈകാര്യം ചെയ്യുന്നത്. പിആര്‍ഒ സതീഷ് എരിയാളത്ത്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി. ചിത്രത്തിന്റെ വിതരണ ചുമതല ഫിയോക്ക്.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് മരണം

28 പേര്‍ക്ക് പരിക്ക്

Published

on

തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

Trending