Connect with us

kerala

മലപ്പുറം കൊണ്ടോട്ടിയില്‍ എംഡിഎംഎയുമായി ഒരാള്‍ കൂടി പിടിയില്‍

ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന്‍ ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ വലിയ തോതില്‍ എംഡിഎംഎയും പണവും പിടികൂടിയ കേസില്‍ മറ്റൊരാള്‍ കൂടി പൊലീസ് വലയിലാക്കി. ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന്‍ ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രദേശത്ത് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ശിഹാബുദ്ദീന്‍ പിടിയിലായത്. മുന്‍പ് ആറാം പ്രതിയായ കോഴിക്കോട് കൊമ്മേരി സ്വദേശി സുബിനെ കൊണ്ടോട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

153 ഗ്രാം എംഡിഎംഎ, അര ലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകള്‍ എന്നിവ ഒക്ടോബര്‍ 6-ന് ഐക്കരപടിയില്‍ നിന്നാണ് നാല് പ്രതികളില്‍ നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ ഇതുവരെ ആറു പേരാണ് പിടിയിലായത്. ഒരാള്‍ കൂടി ഓടോടെയെന്നും പൊലീസ് അറിയിച്ചു.

 

kerala

കോഴിക്കോട് നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

മുളളമ്പത്ത് പ്രകാശന്റെ വീട്ടിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനമാണ് പരിസരങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.

Published

on

കോഴിക്കോട്: നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം പ്രദേശവാസികളെ ഭീതിയിലാക്കി. മുളളമ്പത്ത് പ്രകാശന്റെ വീട്ടിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനമാണ് പരിസരങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഭാഗ്യവശാല്‍ വലിയ മനുഷ്യപഹതിയൊന്നും റിപ്പോര്‍ട്ടായിട്ടില്ല.

സംഭവസ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Continue Reading

kerala

പ്രവാസി വോട്ട്: എസ്.ഐ.ആര്‍. ശുദ്ധീകരണമോ, ‘പുറത്താക്കല്‍തന്ത്രമോ’? ജനാധിപത്യം നേരിടുന്ന ചോദ്യങ്ങള്‍

വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്.

Published

on

കെ.പി. മുഹമ്മദ്

ഏതൊരു ജനാധിപത്യത്തിന്റെയും ശ്വാസം അതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും, അതില്‍ ഓരോ പൗരനും ഉറപ്പുവരുത്തുന്ന പങ്കാളിത്തവുമാണ്. വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) അടുത്തിടെ പ്രഖ്യാപിച്ച ‘പ്രത്യേക തീവ്ര പുനഃപരിശോധന’ അഥവാ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) ഔദ്യോഗികമായി ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപ്പാക്കുന്നത്.

ഭരണഘടനയുടെ 324-ാം അനുച്ഛേദം നല്‍കുന്ന അധികാരമുപയോഗിച്ച് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനുള്ള ECI-യുടെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെങ്കിലും, കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്തുണ്ടായ വിവാദപരമായ നീക്കങ്ങളും പല സംസ്ഥാനങ്ങളിലും നടന്ന ‘ശുദ്ധീകരണ’ പ്രക്രിയകളിലെ പാളിച്ചകളും ആശങ്കയുണര്‍ത്തുന്നു. ഈ മഹത്തായ ലക്ഷ്യങ്ങള്‍ക്കിടയില്‍, SIR പ്രക്രിയ രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ലക്ഷക്കണക്കിന് പ്രവാസി (NRI) പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ആശങ്കകളുടെ കാതല്‍. ജനാധിപത്യത്തിന്റെ ശുദ്ധീകരണം എന്ന പേരില്‍, പൗരന്മാരുടെ അടിസ്ഥാനപരമായ വോട്ടവകാശത്തിന്മേല്‍ ചോദ്യചിഹ്നമുയര്‍ത്തുന്ന ഒരു ‘നിപുറത്താക്കല്‍ തന്ത്രമായി’ SIR മാറുന്നുണ്ടോ എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടേണ്ടത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും നീക്കം ചെയ്യുന്നത് നിയമപരമായി ആവശ്യമാണ്. എന്നാല്‍, 2024 മുതല്‍ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ടകഞ പ്രക്രിയ, മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍, അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിഹാറില്‍, നടന്ന തീവ്രമായ പുനഃപരിശോധനകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഒരു വോട്ടറെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍, ഫോം 7 വഴി നോട്ടീസ് നല്‍കി വിശദീകരണം തേടണമെന്ന നിയമം പലപ്പോഴും ലംഘിക്കപ്പെട്ടു. മതിയായ രേഖകളോ, നീക്കം ചെയ്തവരുടെ വിശദാംശങ്ങളോ സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു.

പ്രൊഫസര്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടിയതുപോലെ, പെട്ടെന്നുള്ളതും കര്‍ശനവുമായ ഇത്തരം നടപടികള്‍, രേഖകള്‍ കൈവശമില്ലാത്ത പാവപ്പെട്ടവരുടെയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും, ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ, വീടുവീടാന്തരമുള്ള പരിശോധനയില്‍, വോട്ടര്‍ വീട്ടിലില്ലെങ്കില്‍ ‘സ്ഥലം മാറിപ്പോയവര്‍’ (Shifted Voter) എന്ന ലേബലില്‍ നീക്കം ചെയ്യപ്പെടുന്നത്, വോട്ടവകാശം നിഷേധിക്കാനുള്ള എളുപ്പവഴിയായി മാറുമോ എന്ന് നാം ഭയപ്പെടണം.

ലോകമെമ്പാടുമായി ഏകദേശം 1.35 കോടിയിലധികം ഇന്ത്യന്‍ പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നട്ടെല്ലായ ഈ സമൂഹം, ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഏറെക്കുറെ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം നാട്ടിലെ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകണം എന്ന കാലഹരണപ്പെട്ട നിയമം, മിക്ക സാധാരണ പ്രവാസികള്‍ക്കും പ്രായോഗികമായി സാധ്യമല്ല.

ഇതിനിടയില്‍, പ്രവാസികള്‍ക്ക് ഇ-വോട്ടിംഗ് അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത്രയധികം പ്രതീക്ഷ നല്‍കിയ ഇ-വോട്ട്/പോസ്റ്റല്‍ വോട്ട് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നിയമഭേദഗതികള്‍ വരുത്തുന്നതില്‍ കേന്ദ്ര ഭരണകൂടം ഇപ്പോഴും മൗനം പാലിക്കുന്നത് സംശയകരമാണ്.

ഇപ്പോള്‍ SIR പ്രക്രിയ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ആക്കം കൂടുന്നു:

വീടുവീടാന്തരമുള്ള പരിശോധനയുടെ കെണി: മാസങ്ങളോളം വിദേശത്ത് താമസിക്കുന്ന പ്രവാസിയുടെ വീട്ടില്‍ BLO എത്തുമ്പോള്‍ സ്വാഭാവികമായും ആളെ കണ്ടെത്താനാവില്ല. ഇത് ‘സ്ഥലം മാറിപ്പോയ വോട്ടര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പേര് നീക്കം ചെയ്യാനുള്ള എളുപ്പവഴിയായി മാറും.

വിലാസത്തിലെ സാങ്കേതിക പ്രശ്‌നം: പ്രവാസിക്ക് നാട്ടിലെ വിലാസം സ്ഥിരമാണെങ്കിലും, സാങ്കേതികമായി അവര്‍ വിദേശത്താണ് താമസം. ഈ അവ്യക്തത മുതലെടുത്ത് നടത്തുന്ന ഒഴിവാക്കല്‍ ശുപാര്‍ശകള്‍, ലക്ഷക്കണക്കിന് പ്രവാസി വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകും.

നോട്ടീസ് ആശയവിനിമയത്തിലെ പ്രതിസന്ധി: പേര് നീക്കം ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന ഫോം 7 നോട്ടീസ് പോസ്റ്റല്‍ വഴി വിദേശത്തുള്ളവര്‍ക്ക് സമയബന്ധിതമായി ലഭിക്കില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.

പ്രവാസി വോട്ടിംഗ് യാഥാര്‍ത്ഥ്യമാക്കാതെ, വോട്ടര്‍പട്ടികയില്‍ നിന്ന് അവരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ സാധ്യതയുള്ള SIR പോലുള്ള തീവ്രമായ നടപടികളുമായി മുന്നോട്ട് പോകുന്നത്, പ്രവാസി സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയെയും, അവരുടെ ജനാധിപത്യാവകാശം നിഷേധിക്കാനുള്ള രാഷ്ട്രീയ താല്‍പ്പര്യത്തെയും തുറന്നുകാട്ടുന്നു.

?? ആവശ്യങ്ങള്‍: യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണം
‘ഒരു വോട്ടറെയും ഒഴിവാക്കില്ല’ എന്ന ഭരണഘടനാപരമായ തത്വം പാലിക്കുന്നതിലും, പ്രവാസികളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിലും ECI-ക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ശക്തമായി ആവശ്യപ്പെടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്:

ഡിജിറ്റല്‍ വെരിഫിക്കേഷന്‍: വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് പാസ്പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിമോട്ട് വെരിഫിക്കേഷന്‍ നടത്താനും സൗകര്യം ഒരുക്കണം.

ഡിജിറ്റല്‍ അറിയിപ്പ് നിര്‍ബന്ധമാക്കുക: പോസ്റ്റല്‍ അറിയിപ്പുകള്‍ക്ക് പുറമെ ഇ-മെയില്‍, എസ്.എം.എസ്. തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ടകഞ പ്രക്രിയയിലെ എല്ലാ നിര്‍ണ്ണായക അറിയിപ്പുകളും (പ്രത്യേകിച്ച് ഫോം 7 നോട്ടീസുകള്‍) പ്രവാസികള്‍ക്ക് ഉറപ്പാക്കണം.

പ്രവാസി വോട്ടിംഗ് നിയമം ഉടന്‍: ഇ-ബാലറ്റ് (ETPBS) അല്ലെങ്കില്‍ പ്രോക്‌സി വോട്ടിംഗ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഇതില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

SIR എന്നത് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് അനിവാര്യമായ ഒരു നടപടിയാകാം. എന്നാല്‍, ഈ ശുദ്ധീകരണം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഉപകരണമായി മാറരുത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിശ്ശബ്ദമായി സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യപരമായ സത്യസന്ധതയുടെ പരീക്ഷണവുമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസികളുടെ ആശങ്കകളെ അഭിമുഖീകരിക്കുകയും, വീടുവീടാന്തരമുള്ള പരിശോധനയെ മാത്രം ആശ്രയിക്കാതെ, ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടതും സുതാര്യവുമായ ഒരു പ്രക്രിയ നടപ്പിലാക്കുകയും വേണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് എന്നും പ്രവാസികളുടെ അവകാശം ഉറപ്പാക്കുക എന്നതില്‍ അടിയുറച്ചതാണ്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു പൗരന്‍ പോലും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ജാഗ്രത പാലിക്കാം.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള: 500 കോടി രൂപയുടെ അന്താരാഷ്ട്ര ഇടപാട്; പുതിയ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല

വിശിഷ്ട പൗരാണിക വസ്തുക്കളുടെ കരിച്ചന്ത ഇടപാടുകളാണ് കേസിന് പിന്നിലെന്നും സ്വര്‍ണക്കൊള്ള സാധാരണ മോഷണമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 500 കോടി രൂപയുടെ വന്‍തുകയുള്ള അന്താരാഷ്ട്ര ഇടപാട് നടന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. വിശിഷ്ട പൗരാണിക വസ്തുക്കളുടെ കരിച്ചന്ത ഇടപാടുകളാണ് കേസിന് പിന്നിലെന്നും സ്വര്‍ണക്കൊള്ള സാധാരണ മോഷണമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയില്‍ കാണാതായ സ്വര്‍ണപ്പാളികളുടെ മൂല്യം അന്താരാഷ്ട്ര പൗരാണിക വസ്തു വിപണിയില്‍ 500 കോടിയോളം വരുമെന്ന് കത്തിലാണ് ചെന്നിത്തല വ്യക്തമാക്കുന്നത്. കേസില്‍ അന്താരാഷ്ട്ര മാഫിയയ്ക്കും പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

സ്വര്‍ണക്കൊള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധിപ്പിക്കാന്‍ താന്റയാറാണെന്ന് ചെന്നിത്തല അറിയിച്ചു. പൊതുജനമാധ്യമങ്ങളില്‍ മൊഴി നല്‍കാന്‍ ആ വ്യക്തിക്ക് താല്പര്യമില്ലെങ്കിലും അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പാകെ ആവശ്യമായ മൊഴി നല്‍കാന്‍ അദ്ദേഹം തയ്യാറാണെന്നും പറഞ്ഞു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കും കേരളത്തിലെ ചില വ്യവസായികളും ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരും ഇടപാടുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സുഭാഷ് കപൂര്‍ നയിക്കുന്ന രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ഇടപാടുകള്‍ നടന്നുവെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ശേഖരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘത്തലവന് കത്ത് നല്‍കിയതായും ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഎമ്മിലെ രണ്ട് ഉന്നത നേതാക്കള്‍ അറസ്റ്റിലായിട്ടും അവര്‍ക്ക് ജാമ്യം ലഭിക്കാതെ തുടരുന്നതിനിട?? സര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ പൂര്‍ണരൂപം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല അന്വേഷണം വേഗത്തിലാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

 

Continue Reading

Trending