Connect with us

More

ബി.ജെ.പിയൈ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി: കുഞ്ഞാലിക്കുട്ടി

Published

on

 

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തില്‍ ഒരു മൂന്നാംശക്തിയെന്ന വാദമുന്നയിക്കാന്‍ ഇനി ബി.ജെ.പിക്ക് കഴിയില്ലെന്നും കേന്ദ്രത്തില്‍ അവരുടെ അഴിമതി കഥകള്‍ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി ഭരണം അഴിമതി മുക്തമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. രണ്ടുമൂന്ന് വര്‍ഷത്തെ ഭരണത്തിന്റെ അഴിമതി ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതിന്റെ ആദ്യസൂചനയാണ് കേരളത്തിലുണ്ടായത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായി കേരളത്തില്‍ ബി.ജെ.പി വളരുമെന്ന് സ്വപ്‌നം കണ്ടവര്‍ നിരാശരാകുകയാണ്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെപോലെ പെട്ടെന്നു വന്നുപോകുന്ന ഒരു ഒഴുക്കാണ് ബി.ജെ.പിയിലുണ്ടായത്. അവര്‍ക്ക് തിരിച്ചടി കിട്ടിത്തുടങ്ങിയിട്ടുണ്ട്.
രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം കഷ്ടത്തിലാണ്. കേന്ദ്രസര്‍ക്കാരിനെതിരെ മുസ്‌ലിംലീഗ് നടത്തിവരുന്ന പ്രതിഷേധം ശക്തമാക്കും. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇതിനകം മുസ്‌ലിം ലീഗ് വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തിക്കഴിഞ്ഞു. പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെയും സമീപനങ്ങളെയും എതിര്‍ക്കും.
നോട്ട് നിരോധനത്തിന് ശേഷമുണ്ടായ വീഴ്ച മറയ്ക്കാന്‍ ബീഫ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി വിഭാഗീയത വളര്‍ത്തുകയാണ്. പശുവിന്റെ പേരിലുണ്ടാക്കുന്ന വിഭാഗീയതയും അക്രമവും വിശപ്പിന് മുന്നില്‍ തകര്‍ന്നുപോകുമെന്ന് അവര്‍ തിരിച്ചറിയണം. കര്‍ഷകന് പശുവിനെ വളര്‍ത്താനോ കൃഷി ചെയ്യാനോ കഴിയുന്നില്ല. വിശക്കുമ്പോള്‍ മനുഷ്യന്‍ പ്രതികരിക്കും. രാജ്യത്തെ കര്‍ഷകര്‍ ഇത്രത്തോളം ദുരിതമനുഭവിച്ച ഒരു സാഹചര്യം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുകയാണ്.
അതേസമയം ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തിപ്പെട്ടുവരികയാണ്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിക്കുന്ന യോഗങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. യോഗങ്ങള്‍ ഫലപ്രദമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടായ കണ്‍ഫ്യൂഷന്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല. ദേശീയതലത്തില്‍ ശക്തമായ ഐക്യത്തിനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending