Connect with us

Views

നിരീക്ഷണ ക്യാമറകള്‍ തുടരും, അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍, മസ്ജിദുല്‍ അഖ്‌സയിലെ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കി

Published

on

 

 

ജറൂസലം: മുസ്്‌ലിം ലോകത്തിന്റെയും ഫലസ്തീനിന്റെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മസ്ജിദുല്‍ അഖ്‌സയില്‍നിന്ന് ഇസ്രാഈല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കി. പകരം പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിനുശേഷമാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിരീക്ഷണ ക്യാമറകള്‍ നീക്കില്ല.
പുതുതായി സ്ഥാപിച്ച സുരക്ഷാ നിയന്ത്രണ സംവിധാനങ്ങള്‍ മുഴുവന്‍ എടുത്തുനീക്കാതെ മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നാണ് മുസ്്‌ലിം നേതാക്കളുടെ തീരുമാനം. ജൂലൈ 14നുശേഷം മസ്ജിദുല്‍ അഖ്‌സയില്‍ സ്ഥാപിച്ച മുഴുവന്‍ സംവിധാനങ്ങളും എടുത്തുമാറ്റാതെ ഇസ്രാഈലിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളില്‍നിന്ന് പിന്മാറില്ലെന്ന് മസ്ജിദുല്‍ അഖ്‌സ ഡയറക്ടര്‍ ഷെയഖ് നാജിഹ് ബകിറത് വ്യക്തമാക്കി. മൂന്നു ഫലസ്തീനികളുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട വെടിവെപ്പിനെ തുടര്‍ന്നാണ് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചത്. മതപരമായും ചരിത്രപരമായും മസ്ജിദുല്‍ അഖ്‌സക്കുമേല്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്നും സമാധാനാന്തരീക്ഷത്തെ അട്ടിമറിക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നതെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല പറഞ്ഞു. മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കംചെയ്‌തെങ്കിലും നിരീക്ഷണ ക്യാമറകള്‍ കൂടി എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഫലസ്തീന്‍ പ്രക്ഷോഭകര്‍ മസ്ജിദുല്‍ അഖ്‌സക്കു പുറത്ത് പ്രതിഷേധം തുടരുകയാണ്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും കൂടുതല്‍ പൊലീസുകാരെ നിയോഗിക്കാനും 28 ദശലക്ഷം ഡോളര്‍ ഇസ്രാഈല്‍ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.
ഫലസ്തീനില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മേഖല ഇപ്പോഴും സംഘര്‍ഷഭരിതമാണ്. അടുത്ത വെള്ളിയാഴ്ചക്കകം പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ പശ്ചിമേഷ്യന്‍ ദൂതന്‍ നിക്കൊളായ് മ്ലാദനോവ് പറഞ്ഞു.
യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്‍ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എത്രയും വേഗം സുരക്ഷാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending