Culture
യോഗി അയോഗ്യത വിധിച്ച ഗോരഖ്പൂരിലെ ഹീറോ
സഹീര്‍ കാരന്തൂര്‍
ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് ആസ്പത്രിയില്‍ എഴുപത്തഞ്ചോളം പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ട വിവരം രാജ്യം ഞെട്ടലോടെയായിരുന്നു കേട്ടത്. കുട്ടികളുടെ മരണത്തോളം തന്നെ നടുക്കമുളവാക്കുന്നതായിരുന്നു ഭരണകൂടം സ്വീകരിച്ച തുടര്‍നടപടികളും. ആഗസറ്റ് പത്തിന് രാത്രി പുറത്തു വന്ന ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ മുപ്പതോളം കുട്ടികളാണ് അവശ്യ ചികിത്സ കിട്ടാതെ മരണപ്പെട്ടത്. തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ മരണസംഖ്യ പിന്നേയും ഉയര്‍ന്നു കൊണ്ടേയിരുന്നു.
ബി.ആര്‍.ഡി ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച അടിയന്തര സാഹചര്യത്തില്‍ നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചത് ഡോക്ടര്‍ ഖഫീല്‍ ഖാന്റെ അവസരോചിത നടപടികളായിരുന്നെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അന്താരാഷ്ട്ര-ദേശീയ മാധ്യമങ്ങളായിരുന്നു. എന്നാല്‍ ദാരുണ ദുരന്തത്തിന്റെ മൂന്നാം ദിവസം ആഗസ്റ്റ് 13 ന് ഖഫീല്‍ ഖാനെ തേടി വന്നത് സ്ഥലംമാറ്റത്തിനുള്ള ഉത്തരവായിരുന്നു. ആറു ദിവസങ്ങള്‍ക്കുള്ളില്‍ 75 കുട്ടികള്‍ മരിച്ച ആശുപത്രിയിലെ മസ്തിഷ്‌കവീക്ക വകുപ്പായിരുന്നുഖഫീല്‍ ഖാന്‍ കൈകാര്യം ചെയ്തുവന്നത്. ബി.ആര്‍.ഡി ആസ്പത്രിയില്‍ തന്നെ ഡോക്ടറായി ഇനിയും തുടരുമെങ്കിലും മസ്തിഷ്‌കവീക്ക വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കി. ഉത്തരവാദിത്ത നിര്‍വഹണത്തിലെ വീഴ്ചയായിരുന്നു സര്‍ക്കാര്‍ അദ്ദേഹത്തില്‍ കണ്ടെത്തിയ കുറ്റം. ഡോ. ഭുബെന്ദ്ര ശര്‍മ്മക്കാണ് പുതിയ ചാര്‍ജ്ജ്.
ആഗസ്റ്റ് പത്തിന്റെ ദുരന്ത രാത്രിയില്‍ മുപ്പതിലധികം ജീവനുകളുടെ രക്ഷകനായ ഖഫീല്‍ ഖാന് എന്തുകൊണ്ടു സ്ഥലംമാറ്റം എന്ന സ്വാഭാവിക ചോദ്യത്തോടുള്ള സര്‍ക്കാറിന്റെയും ആസ്പത്രി അധികൃതരുടെയും ഉത്തരം അദ്ദേഹം കൃത്യവിലോപം നടത്തി എന്നതാണ്. എന്നാല്‍ ആ രാത്രിയില്‍ കൃത്യനിര്‍വ്വഹണം നടത്തി മാതൃകയായ മറ്റേതെങ്കിലും ഡോക്ടര്‍മാരുണ്ടോ എന്നൊന്നും ചിന്തിച്ചു കൂട്ടരുത്. സ്ഥലംമാറ്റത്തിന്റെ അടുത്ത ന്യായം അയാള്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നതായിരുന്നു. ഇക്കാര്യങ്ങള്‍ ചില ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റു പിടിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധു അമര്‍ ഇസ്‌ലാം ഇതേ കുറിച്ച് പ്രതികരിച്ചത് ആരോപിക്കപ്പെടുന്ന ക്ലിനിക്ക് അേേദ്ദഹത്തിന്റേതല്ല ഭാര്യയുടേതാണെന്നായിരുന്നു. സ്വകാര്യ പ്രാക്ട്രീസിന്റെ പേരില്‍ ഈ സാഹചര്യത്തില്‍ തന്നെ ഒരു സ്ഥലംമാറ്റമെന്നത് വിചിത്രമായി തോന്നേണ്ടതില്ല. അതൊക്കെ സ്വാഭാവികമായ കാലമാണിത്.മറ്റൊരു കാരണം നിരത്തുന്നത് ഖഫീല്‍ ഖാന്‍ 2015 ല്‍ ഒരു പീഢന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് എന്നായിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഈ ആരോപണം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്.
മെഡിക്കല്‍ കോളജിലെ മറ്റു ഉദ്യോഗസ്ഥര്‍ ഖഫീല്‍ ഖാനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം അദ്ദേഹം വാര്‍ത്തകളുണ്ടാക്കി സ്വയം ഹീറോ ആവാന്‍ ശ്രമിച്ചു എന്നാണ്. 52ഓളം സിലിണ്ടറുകള്‍ ആശുപത്രിയിലുണ്ടായിട്ടും പുറത്തു നിന്നു കൊണ്ടു വരാന്‍ ശ്രമിച്ചു. എന്നാല്‍ ആസ്പത്രിയിലുണ്ടായിരുന്ന ഒരു സിലിണ്ടര്‍ പോലും പ്രയോജനപ്പെട്ടില്ലെന്നതാണ് വസ്തുത. മറിച്ച് ഖഫീല്‍ ഖാന്‍ സ്വന്തമായി പുറത്തു നിന്നു കൊണ്ടു വന്ന സിലിണ്ടറുകളായിരുന്നു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. ഗോരഖ്പൂരിലെ അടിയന്തര സാഹചര്യത്തില്‍ രോഗികള്‍ക്ക് കൃത്രിമ ശ്വാസം നല്‍കാനും അയാള്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ആസ്പത്രി അധികൃതര്‍ മനഃപൂര്‍വ്വം മറച്ചു വെക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമങ്ങള്‍ പോലും ഈ വസ്തുത വേണ്ട പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നു.
ആഗസ്റ്റ് 10 അര്‍ദ്ധരാത്രിയില്‍ ബി.ആര്‍.ഡി ഹോസ്പിറ്റലിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിശ്ചലമാവുകയും കുട്ടികള്‍ മരണത്തോട് മല്ലിടുകയും ചെയ്യുന്ന അടിയന്തര സാഹചര്യത്തില്‍ ഖഫീല്‍ ഖാന്‍ സ്വമേധയാ നേതൃത്വമേറ്റെടുത്ത് സ്വകാര്യ വാഹനത്തില്‍ അടുത്തുള്ള നഴ്‌സിംഗ് ഹോമുകളില്‍ നിന്ന്് ഓക്‌സിജന്‍ കൊണ്ടു വരികയായിരുന്നെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം കീശയില്‍ നിന്ന് പതിനായിരം രൂപക്ക് മുകളില്‍ മുടക്കിയാണ് അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ ഓക്‌സിജന്‍ എത്തിച്ചത് എന്നാണ് സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ-ലോക മാധ്യമങ്ങളിലൂടെ ഖഫീല്‍ ഖാന്റെ സന്ദര്‍ഭോചിത ഇടപെടല്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പരക്കെ അനുമോദിക്കപ്പെട്ടു. അഭിനന്ദനങ്ങള്‍ കൊണ്ടു സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം ശരിക്കും ആഘോഷിക്കപ്പെട്ടു. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തോടൊപ്പം നിന്ന് പിന്തുണ അറിയിച്ചു. എന്നാല്‍ ആസ്പത്രി അധികൃതര്‍ ഖഫീല്‍ ഖാന്റെ ഇടപെടലിനെ കുറിച്ച് ബോധപൂര്‍വമായ മൗനത്തിലാണ് അഭയം കണ്ടത്.
എന്നാല്‍ ഖഫീല്‍ ഖാനെതിരായ നടപടിയില്‍ എയിംസ് ഡോക്ടര്‍മാര്‍ വരെ ഖേദം പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്. ഗോരഖ്പൂര്‍ ദുരന്തത്തില്‍ ഖഫീല്‍ ഖാന്‍ ബലിയാക്കപ്പെട്ടു എന്നാണ് എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിംഗ് പറഞ്ഞത്. പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള സര്‍ക്കാര്‍ വീഴ്ചയുടെ പേരില്‍ വീണ്ടും ഒരു ഡോക്ടര്‍ ബലിയാടായിരിക്കുന്നു എന്നാണ് എയിംസിലെ റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ഹര്‍ജിത് സിംഗ് പ്രതികരിച്ചത്. ആസ്പത്രിയില്‍ ഓക്‌സിജന്‍, ഗ്ലൗസ്, സര്‍ജറി ഉപകരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആരാണുത്തരവാദി? സര്‍ക്കാര്‍ പറയുന്നത് ഡോക്ടര്‍മാര്‍ ആണെന്നാണ്. എന്നാല്‍ രാഷ്ട്രീയക്കാരോട് എനിക്കൊരഭ്യര്‍ത്ഥനയുണ്ട്, നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കാന്‍ രോഗിക്കും ഡോക്ടര്‍ക്കുമിടയിലെ ബന്ധത്തെ നിങ്ങള്‍ വഷളാക്കരുത്. ഭാട്ടിയയുടെ പരാമര്‍ശങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനു കുറിക്ക് കൊള്ളുന്നതായിരുന്നു.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala16 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala13 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala19 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala17 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

