Connect with us

Culture

ഫിഫയുടെ മികച്ച താരം; റൊണാള്‍ഡോയും മെസ്സിയും മുന്നില്‍

Published

on

സൂറിച്ച്: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ആദ്യപട്ടികയില്‍ 24 പേര്‍. നിലവിലെ ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ചാമ്പ്യന്‍ ലയണല്‍ മെസി, പിഎസ്ജിതാരം നെയ്മര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടായി ഫുട്‌ബോള്‍ ലോകം അടക്കി വാഴുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും തന്നെയാണ് പട്ടികയില്‍ മുമ്പിട്ട് നില്‍ക്കുന്നത്.

പോര്‍്ച്ചുഗീസ് താരം മികച്ച കളിക്കാരനുള്ള പുരസ്‌കാരം നിലനിര്‍ത്തുമോയെന്നും മെസ്സി അത് തിരിച്ചുപിടിക്കുമോയെന്നും ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നു. ലാ ലീഗയിലെയും ചാംപ്യന്‍സ് ലീഗിലെയും ഇരട്ട കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് റോണോയും ആരാധകരും. ബാഴ്‌സലോണയ്ക്ക് വേണ്ടി 500 ഗോള്‍ നേടിയ അര്‍ജന്റീനിയന്‍ താരത്തിന് ഈ സീസണില്‍ കിരീടനേട്ടത്തിന്റെ കണക്ക് പറയാനുമില്ല. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോ ഉള്‍പ്പെടെ ഏഴ് കളിക്കാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. മികച്ച പരിശീലകര്‍ക്കുള്ള പട്ടികയില്‍ 12 പേരാണുള്ളത്. റയല്‍ കോച്ച് സിനഡിന്‍ സിദാന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹൊസെ മൊറീഞ്ഞോ, ചെല്‍സിയുടെ അന്റോണിയോ കോന്റെ, ജര്‍മന്‍ കോച്ച് ജോക്വിം ലോ, ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ മൌറീസിയോ പച്ചട്ടീനോ, യുവന്റസിന്റെ മാസിമില്ലിനോ അല്ലെഗ്രി എന്നിവര്‍ പട്ടികയിലുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍, റയല്‍ മാഡ്രിഡ്), സെര്‍ജിയോ റാമോസ് (സ്‌പെയിന്‍, റയല്‍ മാഡ്രിഡ്), ഡാനിയേല്‍ കാര്‍വയാല്‍ (സ്‌പെയിന്‍, റയല്‍ മാഡ്രിഡ്), ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ, റയല്‍ മാഡ്രിഡ്), കെയ്‌ലര്‍ നവാസ് (കോസ്റ്റാറിക്ക, റയല്‍ മാഡ്രിഡ്), ടോണി ക്രൂസ് (ജര്‍മനി, റയല്‍ മാഡ്രിഡ്), മാഴ്‌സെലോ (ബ്രസീല്‍, റയല്‍ മാഡ്രിഡ്), ലയണല്‍ മെസ്സി (അര്‍ജന്റീന, ബാഴ്‌സലോണ), ആന്ദ്രെ ഇനിയേസ്റ്റ (സ്‌പെയിന്‍, ബാഴ്‌സലോണ), ലൂയിസ് സുവാരസ് (ബാഴ്‌സലോണ, ഉറുഗ്വെ), അര്‍തുറോ വിദാല്‍ (ചിലി, ബയേണ്‍ മ്യൂണിക്), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്, ബയേണ്‍ മ്യൂണിക്), മാനുവല്‍ നോയര്‍ (ജര്‍മനി, ബയേണ്‍ മ്യൂണിക്), ജിയാന്‍ ലൂജി ബഫണ്‍ (ഇറ്റലി, യുവന്റസ്), പൗളോ ഡിബാല (അര്‍ജന്റീന, യുവന്റസ്), ഏഥന്‍ ഹസാഡ് (ബെല്‍ജിയം, ചെല്‍സി), എന്‍ഗോളോ കാന്റെ (ഫ്രാന്‍സ്, ചെല്‍സി) സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (സ്വീഡന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍), നെയ്മര്‍ (ബ്രസീല്‍, പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍), അലക്‌സിസ് സാഞ്ചസ് (ചിലി, ആഴ്‌സണല്‍), പിയറി ഓബമെയാങ് (ഗാബോണ്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്), ലിയനാര്‍ഡോ ബൊനൂച്ചി (ഇറ്റലി, എസി മിലാന്‍), അന്റോയിന്‍ ഗ്രീസ്മാന്‍ (ഫ്രാന്‍സ്, അത്‌ലറ്റിക്കോ മാഡ്രിഡ്) എന്നിവരാണ് പട്ടികയിലുള്ളത്.
അമേരിക്കയുടെ ലോകകപ്പ് ജേതാവും രണ്ട് തവണ ഒളിംപിക് ജേതാവുമായ കാര്‍ലി ലോയ്ഡാണ് വനിതാ വിഭാഗത്തിലെ മികച്ച കളിക്കാരിക്കുള്ള പത്തു പേരുടെ പട്ടികയില്‍ മുന്നില്‍.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending