Culture
‘ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല’; പിണറായി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ

കോഴിക്കോട്: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.എം ഷാജി എം.എല്‍.എ രംഗത്ത്. ഇന്ത്യയില്‍ പൗരനെ വീട്ടു തടങ്കലില്‍ വെക്കാന്‍ നിയമമില്ല. ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല. അവരുടെ പിതാവിനെ ഏല്‍പിച്ചിട്ടുള്ളത് മകളുടെ രക്ഷാകര്‍തൃത്വം മാത്രമാണ്. പോലീസിനെ ഏല്പിച്ചിട്ടുള്ളത് സംരക്ഷണം നല്‍കാന്‍ മാത്രമാണ് കെ.എം ഷാജി പറഞ്ഞു.
സംസ്ഥാനത്ത് ഒരു പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവരുടെ സഞ്ചാരസ്വാതന്ത്ര്യവും, തൊഴില്‍ സ്വാതന്ത്ര്യവും തടയപ്പെട്ടിരിക്കുന്നു. ഇത് തടയാന്‍ നേതൃത്വം നല്‍കുന്നത് സംസ്ഥാനത്തെ പോലീസാണ് എന്നതാണ് ഏറെ ഗൗരവതരമായ കാര്യം. ആഭ്യന്തര വകുപ്പും, വകുപ്പ് മന്ത്രിയും ഇടപെടേണ്ടതുണ്ട്. എന്നാല്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ‘കമാ’ന്നൊരക്ഷരം ഉരിയാടിയിട്ടില്ല ഷാജി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യയില്‍ പൗരനെ വീട്ടു തടങ്കലില്‍ വെക്കാന്‍ നിയമമില്ല. ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല. അവരുടെ പിതാവിനെ ഏല്‍പിച്ചിട്ടുള്ളത് മകളുടെ രക്ഷാകര്‍തൃത്വം മാത്രമാണ്. പോലീസിനെ ഏല്പിച്ചിട്ടുള്ളത് സംരക്ഷണം നല്‍കാന്‍ മാത്രമാണ്.
ഒരാള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താനോ, ഒരാളുടെ രക്ഷാകര്‍തൃത്വം മറ്റൊരാളെ ഏല്പിക്കാനോ കോടതി ഉത്തരവിട്ടാല്‍ തന്നെയും അയാളുടെ മൗലികാവകാശങ്ങള്‍ ധ്വംസിക്കാന്‍ യാതൊരു വകുപ്പുമില്ല. എന്നിട്ടും ഹാദിയയെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെങ്കില്‍, ആ വീട്ടിലേക്ക് ആരെയും കടക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം പോലീസ് മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നു എന്നാണ്. അക്കാര്യത്തെ കുറിച്ചെല്ലാം നിയമവിദഗ്ധരാണ് മറുപടി പറയേണ്ടത്. ഹാദിയ കേസിലെ ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം രാജ്യത്തുണ്ട്. ഏതൊരു പൗരനും ലഭ്യമായ അവകാശമാണത്.
സംസ്ഥാനത്ത് ഒരു പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവരുടെ സഞ്ചാരസ്വാതന്ത്ര്യവും, തൊഴില്‍ സ്വാതന്ത്ര്യവും തടയപ്പെട്ടിരിക്കുന്നു. ഇത് തടയാന്‍ നേതൃത്വം നല്‍കുന്നത് സംസ്ഥാനത്തെ പോലീസാണ് എന്നതാണ് ഏറെ ഗൗരവതരമായ കാര്യം.
രാജ്യത്തെ നിയമം എന്താണെന്ന് അറിയാത്തവരല്ല പോലീസിലുള്ളത്. അവര്‍ അത് ലംഘിക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ ആഭ്യന്തര വകുപ്പും, വകുപ്പ് മന്ത്രിയും ഇടപെടേണ്ടതുണ്ട്. എന്നാല്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ‘കമാ’ന്നൊരക്ഷരം ഉരിയാടിയിട്ടില്ല.
കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ അക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. സംസ്ഥാന വനിതാ കമ്മീഷന്‍ കേരള വിമന്‍സ് കമ്മീഷന്‍ ആക്ട് 1990 പ്രകാരം നിലവില്‍ വന്ന നിയമപരമായ അധികാരങ്ങളുടെ സമിതിയാണ്. പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയാ തന്നെയും അന്വേഷണം നടത്താനുള്ള അധികാരം വനിതാ കമ്മീഷനുണ്ട്.
ജയിലിലും, പോലീസ് സ്‌റ്റേഷനിലും, മറ്റെവിടെയെങ്കിലും കയറി ചെല്ലാനുളള അധികാരം സംസ്ഥാന വനിതാ കമ്മീഷനുണ്ട്. എന്നിട്ടും ഹാദിയ മര്‍ദ്ദനം ഏല്‍ക്കുന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പോലും സംസ്ഥാന വനിതാ കമ്മീഷന് ആകുന്നില്ലെങ്കില്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്?
എം സി ജോസഫൈന്‍ ആണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ. സി പി എം പാര്‍ട്ടിയുടെ നോമിനിയാണ് ശ്രീമതി എം സി ജോസഫൈന്‍. സി പി എമ്മിന്റെ രാഷ്ട്രീയ അജണ്ട തന്നെയാണോ ഇക്കാര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണും ഉള്ളതെന്നറിയാന്‍ കൗതുകമുണ്ട്.
പോലീസിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും, ചില മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആരുടെ താത്പര്യമാണ് ഹാദിയ കേസില്‍ സംസ്ഥാന പോലീസ് സംരക്ഷിക്കുന്നത്? ആര്‍ എസ് എസിന്റെ താത്പര്യമാണെങ്കില്‍ അക്കാര്യം തുറന്നു പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
ശ്രീ. കെ സച്ചിതാനന്ദന്‍, ആശിഷ് നന്ദി, ജെ ദേവിക, ഡോ. ആസാദ്, സി പി ജോണ്‍, ഷാഹിന തുടങ്ങിയ രാജ്യത്തെ ഒരു കൂട്ടം പൊതുപ്രവര്‍ത്തകര്‍ ഹാദിയ കേസില്‍ അവരുടെ ആശങ്കകള്‍ പങ്കു വെച്ചിട്ടുണ്ട്. കേരളത്തെ പ്രാഗ് നവോത്ഥാന കാലത്തിലേക്ക് നയിക്കുന്നതാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മൗനം എന്ന് അവരെല്ലാം പറഞ്ഞ് വെക്കുന്നു. മതവര്‍ഗ്ഗീയ തീവ്രവാദസംഘടനകള്‍ക്ക് ഇന്ധനം നല്‍കുന്ന വിധം വിവാദങ്ങളില്‍ കുറ്റകരമായ മൗനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇത് ഇത്രയും കാലം കേരളീയ സമൂഹം വളര്‍ത്തിയെടുത്ത മതേതര ഇടങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തും വിധം അനുദിനം രൂക്ഷത കൈവരിച്ചു കൊണ്ടിരിക്കുകയാണ്.
ഇനിയും മൗനം തുടര്‍ന്നാല്‍ കേരളത്തില്‍ മതവര്‍ഗ്ഗീയവാദികളുടെ ശാക്തീകരണത്തിനും, പിണറായിപ്പോലീസിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കും വളം വെക്കലാകും അത്!!
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
Football3 days ago
കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു
-
kerala3 days ago
ഭാരതാംബ വിവാദം സിപിഐഎമ്മിൻ്റെ തട്ടിപ്പ്, ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രി’; രാഹുൽ മാങ്കൂട്ടത്തിൽ
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍