Connect with us

Video Stories

റെയില്‍വേ: അനൗണ്‍സ്‌മെന്റിന് പകരം ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വരുന്നു

Published

on

 

നടപ്പാക്കുന്നത് സ്വകാര്യപങ്കാളിത്തത്തോടെ, പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം അവസാനിപ്പിക്കുന്നു. പകരം ട്രെയിനുകളുടെ വരവും പുറപ്പാടും അറിയിക്കാന്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം പരസ്യങ്ങളും പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയും ഇത് സ്വകാര്യ കമ്പനികളുമായി പങ്കിട്ടെടുക്കാനുമാണ് ആലോചന. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുതിയ ഇന്‍ഫര്‍മേഷന്‍ സംവിധാനം. ഐ.ആര്‍. സി.ടി.സി നിലവിലുണ്ടായിരിക്കെ ടിക്കറ്റ് റിസര്‍വേഷന് സ്വകാര്യവെബ്‌സൈറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് പിന്നാലെയാണിത്.
അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 2000 റെയില്‍വേ സ്റ്റേഷനുകളിലായി 10 ലക്ഷം എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ചുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ സോണുകള്‍ക്ക് കൈമാറിയതായാണ് വിവരം. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പരസ്യത്തിലൂടെ നിലവില്‍ 300 കോടി രൂപയാണ് പ്രതിവര്‍ഷം റെയില്‍വേക്ക് കിട്ടുന്നത്. ഇത് 10,000 കോടിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. മൊത്തം വരുമാനത്തില്‍ യാത്രക്കൂലി ഒഴികെയുള്ള വരുമാനവിഹിതം ഏഴ് ശതമാനം മാത്രമാണ്. ഇത് 20 ശതമാനത്തിലേക്ക് എത്തിക്കലാണ് പുതിയ സംരംഭത്തിലൂടെ ആലോചിക്കുന്നത്. അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമാണെന്നതുകൊണ്ട് വരുമാനത്തിലെ നല്ലൊരുപങ്കും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടിവരും. റെയില്‍വേയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വകാര്യ ഏജന്‍സികള്‍ വരുമാനമുണ്ടാകുന്ന സ്ഥിതിയാകും ഫലത്തിലുണ്ടാവുക. പുതിയ സംവിധാനത്തില്‍ ട്രെയിനുകളുടെ തല്‍സമയ വിവരങ്ങളും സീറ്റ് ഒഴിവുമടക്കവുമുള്ള കാര്യങ്ങള്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ വഴി വിവിധ ഭാഷകളില്‍ നല്‍കാനാണ് ആലോചിക്കുന്നത്. സ്റ്റേഷനുകളിലെ നടപ്പാലങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍, വിശ്രമമുറികള്‍, അടക്കം എല്ലാ പ്രധാന ഭാഗങ്ങളിലും സ്‌ക്രീനുകള്‍ സ്ഥാപിക്കും. ട്രെയിനുകളുടെ എല്ലാ കോച്ചുകളിലുള്ളവര്‍ക്കും കാണാവുന്ന വിധത്തിലാവും എല്‍.ഇ.ഡി സ്‌ക്രീനുകള്‍ വിന്യസിക്കുക. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഡല്‍ഹി അടക്കം 10 പ്രധാന സ്റ്റേഷനുകളിലാണ് എല്‍.ഇ.ഡി ഇന്‍ഫര്‍മേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുക.
അനൗണ്‍സ്‌മെന്റിന് പുറമെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റും. ഡി-വിഭാഗം സ്റ്റേഷനുകളില്‍ വരെ ഓഡിയോ, വീഡിയോ പരസ്യങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നതിനാണ് തീരുമാനം. ഡിസ്‌പ്ലേ ബോര്‍ഡുകള്‍, അനൗണ്‍സ്‌മെന്റ് സംവിധാനം, സി.സി.ടി.വി.അടക്കമുള്ളവ കൂടുതല്‍ വ്യാപിപ്പിക്കും. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്താവിനിമയ കമ്പനിയായ റെയില്‍ടെല്‍ ആണ് പരസ്യങ്ങള്‍ ഏകീകരിക്കുക. നിലവില്‍ സ്റ്റേഷന്‍ തലത്തിലും ഡിവിഷന്‍ തലത്തിലും പരസ്യദാതാക്കളുടെ പരസ്യം പുതുക്കി നല്‍കിയിരുന്നില്ല. പരസ്യനിയമം വരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത് നിര്‍ത്തിവെച്ചത്. ഇനി സോണല്‍ തലത്തിലായിരിക്കും പരസ്യത്തിന് ടെണ്ടര്‍ വിളിക്കുക. റെയില്‍ടെല്‍ വിവിധ ഭാഷകളില്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കും. റെയില്‍ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്കിലെ(ആര്‍.ഡി.എന്‍) പരസ്യവരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെയില്‍ ടെല്ലുമായി റെയില്‍വേ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരസ്യം നല്‍കാന്‍ ലൈസന്‍സ് എടുത്തവരായിരിക്കും പരസ്യ ഉപകരണങ്ങളും മറ്റും സ്ഥാപിക്കേണ്ടത്. റെയില്‍വേയും റെയില്‍ടെല്ലുമായി 65:35 എന്ന തോതിലാണ് പരസ്യവരുമാനം പങ്കിടുക. പത്തുവര്‍ഷത്തേക്കാണ് കരാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending