Video Stories
മതേതരത്വം മത നിരാസമല്ല മത സഹിഷ്ണുതയാണ്

ഇ സ്വാദിഖലി
മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 25 മത രാഷ്ട്രീയം സംബന്ധിച്ച ശ്രദ്ധേയമായ വകുപ്പാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ സമീപനത്തിന്റെ ശരിയായ ഗുണനിരൂപണത്തിലുള്ള മുഖ്യ വകുപ്പാണിത്. 25 (1) പൊതുക്രമം, സദാചാരബോധം, ആരോഗ്യം, മറ്റ് വകുപ്പുകള്‍ എന്നിവക്ക് വിധേയമായി എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും തുല്യ അവകാശമുണ്ട്. (2) ഈ വകുപ്പിലെ യാതൊന്നും തന്നെ രാഷ്ട്രീത്തിലെ നിലവിലുള്ള നിയമത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു നിയമനിര്‍മ്മാണത്തെ തടയുകയോ ചെയ്യില്ല. (മ) മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തിക, രാഷ്ട്രീയ, മതേതരമായ മറ്റു പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും നിയന്ത്രിക്കാനും; (യ) പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമത സ്ഥാപനങ്ങളും സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനും വേണ്ടി എല്ലാ ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കും തുറന്നു കൊടുക്കുക. വിശദീകരണം: കൃപാണ്‍ ധരിക്കലും കൊണ്ടുനടക്കലും സിക്ക് മതാനുഷ്ഠാനത്തിലുള്‍പ്പെട്ടതായി കരുതപ്പെടും. വിശദീകരണം (2) രണ്ടാം വകുപ്പ് (യ) ഉപവകുപ്പിലെ ഹിന്ദുക്കള്‍, എന്ന സൂചനയില്‍ സിക്ക്, ജൈന അല്ലെങ്കില്‍ ബുദ്ധമതാചാരികളായ വ്യക്തികളുടെ സൂചനയുമുള്‍പ്പെടുന്നു. ഹിന്ദുമത സ്ഥാപനങ്ങളെന്ന സൂചന അതിന്‍പ്രകാരം വ്യാഖ്യാനിക്കപ്പെടുന്നതാണ്. അതിനാല്‍ മതത്തിന്റെ സ്വേച്ഛാനുസൃതമായ പ്രവര്‍ത്തനാവകാശമെന്നത് പൂര്‍ണമായ സ്വാതന്ത്ര്യമല്ല. വ്യക്തമായ നിബന്ധനകള്‍ക്ക് വിധേയമാണ്. (1) പൊതുക്രമം, ധാര്‍മ്മികബോധം, ആരോഗ്യം. (2) ഭരണഘടനയുടെ മൂന്നാം ഭാഗത്തെ മറ്റ് വകുപ്പുകള്‍. (3) മതാനുഷ്ഠാനവുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനും നിയന്ത്രണത്തിനുമുള്ള രാഷ്ട്രത്തിന്റെ അധികാരം. (4) സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനുമുള്ള നിയമ നിര്‍മ്മാണം. എല്ലാ പൗരന്മാര്‍ക്കും തുല്യമായ സ്വാതന്ത്ര്യാവകാശമുണ്ടെന്ന് ആര്‍ട്ടിക്ക്ള്‍ 25 (1) വ്യക്തമാക്കുന്നുണ്ട്. മതത്തില്‍ നിന്നും സ്റ്റേറ്റിനെ വേര്‍തിരിക്കുന്നത് വ്യക്തമാക്കുന്നത് പോലെ മതങ്ങളോടുള്ള രാഷ്ട്രത്തിന്റെ നിഷ്പക്ഷതയുടെ തത്വത്തെ ഇത് ഉറപ്പാക്കുന്നു. വ്യത്യസ്ത മത ഗ്രൂപ്പുകള്‍, സമുദായങ്ങള്‍ എന്നിവക്കിടയില്‍ തുല്യതയെന്ന തത്വം രാഷ്ട്രം പിന്തുടരുകയാണെങ്കില്‍ സ്റ്റേറ്റിന് മതത്തെ നിയമപരമായി സഹായിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകപോലും ചെയ്യാമെന്ന് മുസ്‌ലിം ലീഗ് നേതാവായിരുന്ന ജി.എം ബനാത്ത്്‌വാല പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും അനുഷ്ഠാനത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തിക്ക് മതം വിവേചനാധികാരം നല്‍കുകയാണെങ്കില്‍, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ‘സ്വതന്ത്രമായ ആചരണം’ എന്ന സങ്കല്‍പം സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന്റെ വ്യാപ്തി ക്ലിപ്തപ്പെടുത്തുകയെന്നത് ഭരണഘടനയുടെ 25-ാം വകുപ്പ് സങ്കല്‍പിച്ചത് പോലുള്ള സ്വേച്ഛാനുസൃത മതാചരണമായിരിക്കില്ല.
ആര്‍ട്ടിക്ക്ള്‍ 25 വ്യക്തിയുടെ മതസ്വാതന്ത്ര്യമുറപ്പിക്കുമ്പോള്‍ വകുപ്പ് 26 സംഘടിത മത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. മത വിഷയങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം നിര്‍ണയിക്കാനുള്ള അവകാശം എല്ലാ മത സമുദായങ്ങള്‍ക്കും അല്ലെങ്കില്‍ അതിന്റെ വിഭാഗങ്ങള്‍ക്കും 26-ാം വകുപ്പ് സുരക്ഷിതമാക്കുന്നു. മത വിഷയങ്ങള്‍ രൂപപ്പെടുത്തുന്നതെന്താണെന്ന് തിട്ടപ്പെടുത്താനുള്ള പൂര്‍ണമായ സ്വയം നിര്‍ണയാവകാശം എല്ലാ മതങ്ങള്‍ക്കുമുണ്ട്. മതത്തിന്റെ ഏകോപിതമായ സ്വാതന്ത്ര്യത്തിന് ഇന്ത്യന്‍ ഭരണഘടന മഹത്തായ സംരക്ഷണം നല്‍കുന്നുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം ഒരു വ്യക്തി അനുഭവിക്കുന്ന അവകാശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ട്ടിക്ക്ള്‍ 26 പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വിധേയമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുമത പശ്ചാത്തലത്തിന്റെ കാരണത്താലാണിത്. അത്‌പോലെ ഒരു സമുദായത്തിന്റെയും അസ്തിത്വത്തില്‍ ഇടപെടില്ലെന്ന പരിഗണന ബഹുമത സമൂഹത്തിന്റെ അഖണ്ഡതയും ഏകതയും സംരക്ഷിക്കേണ്ടതിലുമാണ്. മത സിദ്ധാന്തങ്ങള്‍, ആചാരങ്ങള്‍ എന്നിവയാണ് ഒരു മതത്തിന് സവിശേഷമായ അസ്തിത്വം നല്‍കുന്നത്. അവയില്‍ ഇടപെടുകയെന്നാല്‍ മതത്തിന്റെ അസ്തിത്വമോ, വ്യതിരിക്തതയോ നിഷേധിക്കലാകുന്നു. ഇത് പ്രകാരം ഏതെങ്കിലും മതശാസന ലംഘിക്കുന്ന അംഗത്തെ ആ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ ആ മതത്തിന്റെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് 26 (യ) പ്രകാരം അധികാരമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതനുസരിച്ച് ബോംബെ സമുദായ ഭ്രഷ്ട് നിരോധന നിയമം (1949) കോടതി അസാധുവാക്കി. ഭരണഘടനയുടെ 25 (യ) പ്രകാരം മത സമുദായ വിഷയങ്ങള്‍ നിയന്ത്രിക്കുന്നതിന് മതങ്ങള്‍ക്ക് കിട്ടിയിട്ടുള്ള സ്വയം നിര്‍ണയാവകാശം സാമൂഹിക ക്ഷേമവും പരിഷ്‌കരണവും ഉറപ്പിക്കുന്ന ഭരണഘടന 25 (2) വകുപ്പിന് വിധേയമായിട്ടായിരിക്കും. മതാടിസ്ഥാനത്തിലുള്ള സമുദായം ഭ്രഷ്ട് റദ്ദ് ചെയ്യുന്നത് സാമൂഹിക ക്ഷേമവും പരിഷ്‌കാരവും അഭിവൃദ്ധിപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
ഭരണഘടനയുടെ 25-ാം വകുപ്പ് മതത്തിനും രാഷ്ട്രീയത്തിനുമിടയിലെ പരസ്പര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്. ഈ വകുപ്പിലുള്ള പരിമിതികള്‍ മതത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ വിപുലത സൂചിപ്പിക്കുമ്പോള്‍, ഉപവകുപ്പ് 2 (മ) മതത്തിന്റെ രാഷ്ട്രീയമായ പങ്കിനെ സൂക്ഷ്മാവലോകനത്തിലൂടെ അംഗീകരിക്കുന്നു. മതവുമായി ബന്ധപ്പെടുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ ഏതൊരു പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഭരണകൂടത്തെ ഈ ഉപവകുപ്പ് അധികാരപ്പെടുത്തുന്നു. നിയന്ത്രിക്കുക അല്ലെങ്കില്‍ പരിമിതപ്പെടുത്തുക എന്നതിലൊതുങ്ങുന്നു ഭരണകൂടത്തിന്റെ അധികാരം. പൂര്‍ണമായി നിരോധിക്കാന്‍ അതിനധികാരമില്ല. ഈ വകുപ്പ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ കൂലങ്കശമായ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും വിധേയമായി. 25 (2മ) വകുപ്പ് ഭരണഘടനയുടെ 19 (2) വകുപ്പിന്റെ അസ്സലിന് തുല്യമാണ്. രാഷ്ട്രീയം അതിന്റെ അധികാര പരിധി മതത്തിന്റെ ചിലവില്‍ വിപുലീകരിക്കുന്നില്ല. രാഷ്ട്രീയം മതവൈര്യമായിരിക്കേണ്ടതില്ലെന്ന് ഭരണഘടന അംഗീകരിച്ചിരിക്കുന്നു. മത സ്വാധീനത്തിന്റെ പ്രവര്‍ത്തന സൗകര്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതിന്റെ ശക്തി പ്രയോഗിക്കുന്നുമില്ല. ജീവിതത്തിന്റെ പരിപൂര്‍ണ പരിത്യാഗവും ഗുഹകളിലെയും വനങ്ങളിലെയും സന്യാസ ജീവിതവും അംഗീകരിക്കുന്ന മതത്തില്‍ നിന്ന് ജിവിതാസകലമുള്ള പൂര്‍ണമായ മാര്‍ഗനിര്‍ദ്ദേശ നിയമസംഹിത പ്രദാനം ചെയ്ത മതങ്ങളിലേക്കുള്ള പ്രയാണമാണ് ഇന്ത്യയിലെ മത ജീവിതത്തിലെ വിപുലമായ അഭിപ്രായാന്തരങ്ങള്‍. തീര്‍ച്ചയായും സ്വദേശീയമായ സാഹചര്യങ്ങളാണ് നമ്മുടെ ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ പ്രചാലകശക്തി. പാശ്ചാത്യലോകം അവയുടെ തന്നെ ചരിത്ര വീക്ഷണ മതത്തെയും ഭരണകൂടത്തെയും പരസ്പരം വേര്‍തിരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.
ബഹുമത സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ മത രാഷ്ട്രീയ പാരസ്പര്യത്തിലെ സമീപനം. മത വിശ്വാസവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിക്കുന്ന, പൊരുത്തപ്പെടാത്ത വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇന്ത്യയിലെ ജനത. രാഷ്ട്രീയമായി ഏകരായ സമൂഹത്തിനുള്ളിലെ സഹജീവനത്തിന്റെ അല്ലെങ്കില്‍ ബഹുമതങ്ങളുടെ സൂക്ഷ്മമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉചിതമായ പ്രതികരണമായിരുന്നു ആ സമീപനം.
മതത്തെയും രാഷ്ട്രീയത്തെയും പൂര്‍ണമായും വേര്‍പെടുത്തുന്നതിനുള്ള ആഹ്വാനം നമ്മുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ചൈതന്യത്തിനും തത്വദര്‍ശനത്തിനും ചിന്തകള്‍ക്കും അന്യവും വിരുദ്ധവുമാകുന്നു. ഭരണഘടനയിലെ പ്രകടമായ വകുപ്പുകള്‍ അത് നിഷേധിക്കുന്നു. ഈ സൂക്ഷ്മമായ തുല്യതയെ താറുമാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞോ, അറിയാതെയോ ബഹുമത സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമെതിരായാണ് നിലകൊള്ളുന്നതും സഹായിക്കുന്നതും. ഭരണകൂടവും നിര്‍ഭാഗ്യവശാല്‍ ഇതിനെ പിന്തുണക്കുന്നതാണ് നമുക്കനുഭവപ്പെടുന്നത്. മതത്തിന്റെയും രാഷ്ട്രത്തിന്റെയും സമ്പൂര്‍ണമായ വിഭജനമെന്നതല്ല ഏറ്റവും വലിയ പ്രശ്‌നം. മറിച്ച്, ഇരുശക്തികളും ഒന്നിച്ചു പ്രവര്‍ത്തിച്ചേക്കാവുന്ന രൂപരേഖ സംബന്ധിച്ചുള്ളതാകുന്നു.
(തുടരും)
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
india3 days ago
മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി
-
kerala3 days ago
‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം
-
india3 days ago
ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്
-
kerala3 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
Cricket3 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്