Connect with us

Video Stories

അടിച്ചമര്‍ത്തപ്പെടുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം

Published

on

ഡോ. രാംപുനിയാനി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പം ലഭിച്ച കാതലായ മൂല്യമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. വിയോജിപ്പിന്റെ ശബ്ദങ്ങളെ ബ്രിട്ടീഷുകാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും സമൂഹത്തില്‍ ജനാധിപത്യ സ്വത്വത്തെ വേരൂന്നിയ നിര്‍ണായകമായ സംവിധാനമായാണ് സ്വാതന്ത്ര്യ സമര സേനാനികള്‍ ഇതിനെ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ നിലനിര്‍ത്തുന്നതിന് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് രോഷം നേരിടേണ്ടിവന്ന പ്രധാന നേതാക്കള്‍ ഇതിനായി കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്ട്. വിവിധ വകുപ്പുകളും ഉപവാക്യങ്ങളുമായി അതേ മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.
വിഭാഗീയ ദേശീയതയുടെ പ്രത്യയശാസ്ത്രക്കാരായ ഭരണാധികാരികള്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണ് ഇപ്പോള്‍ നമുക്ക് കാണാനാകുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്‍ അടിച്ചമര്‍ത്തുന്നത് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം തടയുന്നതിലൂടെയും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും മാത്രമല്ല, എഴുത്തുകാരെ കടന്നാക്രമിക്കുന്നതിലൂടെയുമാണ്. ഒരു വിഭാഗം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഭരണ കക്ഷി സ്വതന്ത്ര ചിന്തകരെ തടയുന്നതിന് കടുങ്കൈയാണ് പ്രയോഗിക്കുന്നത്. വിരുദ്ധ അഭിപ്രായങ്ങളെ നിശബ്ദമാക്കാന്‍ ചിന്തകരെയും എഴുത്തുകാരെയും ശാരീരികമായി ഇല്ലാതാക്കുകയെന്ന ഭയാനകമായ പ്രതിഭാസംകൂടി ഈ ശ്രമങ്ങള്‍ക്കൊപ്പമുണ്ട്.
ചില സന്ദര്‍ഭങ്ങളിലൊക്കെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനു കഴിയുമെന്ന് നമുക്കറിയാം. അടിയന്തരാവസ്ഥകാലത്ത് അങ്ങനെ സംഭവിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നതും പ്രസിദ്ധീകരണശാലകളില്‍ റെയ്ഡ് നടത്തുന്നതുമെല്ലാം സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഭാസം അല്‍പം വ്യത്യസ്തമാണ്. ഇവിടെ ബിഗ് ബ്രദറിന്റെ ശക്തമായ നിരീക്ഷണമുണ്ട്. അവര്‍ക്ക് പ്രചോദനമാകുന്നത് വര്‍ഗീയ ദേശീയതയാണ്. ഭരണകൂടം അവര്‍ക്കൊപ്പമാണെന്ന വ്യക്തമായ അറിവോടെ അവര്‍ നിയമം കൈയിലെടുക്കുകയാണ്. പ്രത്യയശാസ്ത്ര തലത്തില്‍ എതിര്‍ക്കാന്‍ പറ്റാത്ത ചിന്തകന്മാരെയും ആക്ടിവിസ്റ്റുകളെയും ഇല്ലായ്മ ചെയ്യുന്ന കുറ്റകൃത്യത്തില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ ഭരണകൂടത്തിനു കഴിയുമെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ട്. മതത്തിന്റെ പേരില്‍ ദേശീയത പ്രോത്സാഹിപ്പിക്കുന്ന മിക്ക പ്രത്യയശാസ്ത്രങ്ങളുടെയും സ്വഭാവം തികച്ചും അസഹിഷ്ണുതാപരവും തെരുവ് അക്രമങ്ങളില്‍ വ്യാപൃതവും വര്‍ഗീയ വിഭജനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൊലകള്‍വരെ നടത്തുന്നതുമായിരിക്കും. ഇതുമായി പൊരുത്തപ്പെടുന്ന പ്രതിഭാസം നാം ഇന്ത്യയില്‍ കാണുന്നതുപോലെതന്നെ ബംഗ്ലാദേശിലും ദര്‍ശിക്കാനാകും.
കഴിഞ്ഞ ഏതാനും വര്‍ഷമായി യുക്തിബോധമുള്ള ചിന്തയെ ഉയര്‍ത്തിപ്പിടിക്കുന്ന, ജാതിയെ പിന്തുണക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ എതിര്‍ക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൊലപാതകങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. ദബോല്‍കറെ വെടിവെച്ചു കൊന്നതിലൂടെയാണ് പൈശാചികമായ ഈ പ്രതിഭാസത്തിനു തുടക്കമായത്. യുക്തിവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലും മഹാരാഷ്ട്രയില്‍ അന്ധ് ശ്രദ്ധാ നിര്‍മൂല സമിതി (അന്ധവിശ്വാസത്തെ ഇല്ലാതാക്കാനുള്ള കമ്മിറ്റി) രൂപീകരിക്കുന്നതിലും ദബോല്‍കര്‍ സജീവമായിരുന്നു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമായിരുന്ന ഗോവിന്ദ പന്‍സാരെ യുക്തിബോധത്തോടെയുള്ള ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാത്രമല്ല വിഭാഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണിക്കല്‍ മൂല്യങ്ങളെ എതിര്‍ത്ത യുക്തിവാദ പണ്ഡിതനായിരുന്നു എം.എം കല്‍ബുര്‍ഗി. അതിനാല്‍ സാമൂഹിക സമത്വത്തിനായി പ്രവര്‍ത്തിച്ച ബസവേശ്വരന്റെ അധ്യാപനങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണതയുടെ പിടിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന പ്രാചീന ഹിന്ദു മതത്തിനു കീഴിലായ ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിര്‍ഭയ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ നീചമായ കൊലപാതകം സംഭവിച്ചത് ഈ കാലഘട്ടത്തില്‍ തന്നെയാണ്. ഹിന്ദു ദേശീയ രാഷ്ട്രീയത്തെ മൗലിക ഉറവിടത്തില്‍ തന്നെ എതിര്‍ത്തിരുന്നു അവര്‍. മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് പോരാടിയവരായിരുന്നു ഗൗരി. ബാബ ഗുദാന്‍ ഗിരിക്കും ഈദ് ഗാഹ് ഗ്രൗണ്ടിനു ചുറ്റും നിര്‍മ്മിച്ച രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ പ്രാദേശിക സാമൂഹിക സൗഹാര്‍ദ്ദ സംഘങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അവര്‍ സംബന്ധിച്ചിരുന്നു. ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യം അവരും ഉയര്‍ത്തിയിരുന്നു. ഭീഷണികള്‍ നേരിട്ടുവെന്നതാണ് ഇത്തരം പ്രവൃത്തികളുടെ പ്രത്യാഘാതം. പ്രാദേശിക ഭാഷയിലാണ് അവര്‍ എഴുതിയിരുന്നത്. വിഭാഗീയ പ്രത്യയശാസ്ത്രക്കാരുടെ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഇവരുടെയെല്ലാം കൊലപാതകങ്ങള്‍ക്ക് സമാനതകളുണ്ട്. അക്രമികള്‍ മോട്ടോര്‍ ബൈക്കുകളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നത്തെ പ്രധാന വിഭാഗീയ രാഷ്ട്രീയക്കാരുമായി അടുത്തുനില്‍ക്കുന്ന സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
ഈ കൊലയാളികള്‍ മഞ്ഞുമലയുടെ അഗ്രം പോലെയാണ്. വിശുദ്ധ പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതരെയും കൊല്ലുകയും മര്‍ദിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന ഇപ്പോള്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കൊപ്പമാണ് ഈ കൊലപാതകികളും സഞ്ചരിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെത്തുടര്‍ന്ന് അഴിച്ചുവിട്ട ക്രൂരമായ പ്രവൃത്തികളാണ് മുഹമ്മദ് അഖ്‌ലാഖിന്റെയും ജുനൈദ് ഖാന്റെയും കൊലപാതകങ്ങളും ഉനയില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചവശരാക്കിയതുമെല്ലാം. കഴിഞ്ഞ പത്ത് വര്‍ഷമായി ഇത്തരം അസഹിഷ്ണുത ക്രമേണ വളര്‍ന്നുവരുകയായിരുന്നു, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പ്രത്യേകിച്ചും അസഹിഷ്ണുതയുടെ സ്വഭാവത്തില്‍ മാറ്റം പ്രകടമാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയവത്കരണത്തെ നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്, വഷളായ അസഹിഷ്ണുതയും ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കായി നിലകൊള്ളുന്നവരെ കൊലപ്പെടുത്തുകയുമാണോ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ ആദ്യ കൊലപാതകം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള കൊല, അസഹിഷ്ണുത കൊണ്ട് ആഹ്വാനം ചെയ്ത കൊലപാതകമായിരുന്നു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത്. ഗോദ്‌സെയായിരുന്നു കൊലപാതകി. ആര്‍.എസ്.എസിനെ നിരോധിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് മേധാവി ഗോള്‍വാള്‍കര്‍ക്ക് എഴുതി: ‘ആര്‍.എസ്.എസും ഹിന്ദു മഹാസഭയുമാണ്് …ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അത് സ്ഥിരീകരിക്കുന്നു. ഈ രണ്ട് സംഘടനകളുടെ പ്രവര്‍ത്തനഫലമായി, പ്രത്യേകിച്ച് ആര്‍.എസ്.എസിന്റെ, അത്തരമൊരു ദുരന്തം സംഭവിക്കാനുതകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്.’ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1948 ജൂലൈ 18ന് ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍, തുറന്ന മനോഭാവത്തോടെ ചര്‍ച്ചചെയ്യുന്നത് ജനാധിപത്യ സമൂഹത്തിനുള്ള ഏറ്റവും മികച്ച ജാമ്യമാണ്. ജനാധിപത്യ മൂല്യങ്ങളെ എതിര്‍ക്കുന്നതാണ് വര്‍ഗീയ പ്രത്യയശാസ്ത്രം. അതിനാല്‍ അവര്‍ അസഹിഷ്ണുതയെ മോശമായ നിലയിലാക്കാന്‍ സാധ്യതയുണ്ട്. വര്‍ഗീയതയെ ചെറുത്തു ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending