Connect with us

Video Stories

അടിച്ചമര്‍ത്തപ്പെടുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം

Published

on

ഡോ. രാംപുനിയാനി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പം ലഭിച്ച കാതലായ മൂല്യമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. വിയോജിപ്പിന്റെ ശബ്ദങ്ങളെ ബ്രിട്ടീഷുകാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും സമൂഹത്തില്‍ ജനാധിപത്യ സ്വത്വത്തെ വേരൂന്നിയ നിര്‍ണായകമായ സംവിധാനമായാണ് സ്വാതന്ത്ര്യ സമര സേനാനികള്‍ ഇതിനെ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ നിലനിര്‍ത്തുന്നതിന് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് രോഷം നേരിടേണ്ടിവന്ന പ്രധാന നേതാക്കള്‍ ഇതിനായി കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്ട്. വിവിധ വകുപ്പുകളും ഉപവാക്യങ്ങളുമായി അതേ മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.
വിഭാഗീയ ദേശീയതയുടെ പ്രത്യയശാസ്ത്രക്കാരായ ഭരണാധികാരികള്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണ് ഇപ്പോള്‍ നമുക്ക് കാണാനാകുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്‍ അടിച്ചമര്‍ത്തുന്നത് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം തടയുന്നതിലൂടെയും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും മാത്രമല്ല, എഴുത്തുകാരെ കടന്നാക്രമിക്കുന്നതിലൂടെയുമാണ്. ഒരു വിഭാഗം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഭരണ കക്ഷി സ്വതന്ത്ര ചിന്തകരെ തടയുന്നതിന് കടുങ്കൈയാണ് പ്രയോഗിക്കുന്നത്. വിരുദ്ധ അഭിപ്രായങ്ങളെ നിശബ്ദമാക്കാന്‍ ചിന്തകരെയും എഴുത്തുകാരെയും ശാരീരികമായി ഇല്ലാതാക്കുകയെന്ന ഭയാനകമായ പ്രതിഭാസംകൂടി ഈ ശ്രമങ്ങള്‍ക്കൊപ്പമുണ്ട്.
ചില സന്ദര്‍ഭങ്ങളിലൊക്കെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനു കഴിയുമെന്ന് നമുക്കറിയാം. അടിയന്തരാവസ്ഥകാലത്ത് അങ്ങനെ സംഭവിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നതും പ്രസിദ്ധീകരണശാലകളില്‍ റെയ്ഡ് നടത്തുന്നതുമെല്ലാം സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഭാസം അല്‍പം വ്യത്യസ്തമാണ്. ഇവിടെ ബിഗ് ബ്രദറിന്റെ ശക്തമായ നിരീക്ഷണമുണ്ട്. അവര്‍ക്ക് പ്രചോദനമാകുന്നത് വര്‍ഗീയ ദേശീയതയാണ്. ഭരണകൂടം അവര്‍ക്കൊപ്പമാണെന്ന വ്യക്തമായ അറിവോടെ അവര്‍ നിയമം കൈയിലെടുക്കുകയാണ്. പ്രത്യയശാസ്ത്ര തലത്തില്‍ എതിര്‍ക്കാന്‍ പറ്റാത്ത ചിന്തകന്മാരെയും ആക്ടിവിസ്റ്റുകളെയും ഇല്ലായ്മ ചെയ്യുന്ന കുറ്റകൃത്യത്തില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ ഭരണകൂടത്തിനു കഴിയുമെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ട്. മതത്തിന്റെ പേരില്‍ ദേശീയത പ്രോത്സാഹിപ്പിക്കുന്ന മിക്ക പ്രത്യയശാസ്ത്രങ്ങളുടെയും സ്വഭാവം തികച്ചും അസഹിഷ്ണുതാപരവും തെരുവ് അക്രമങ്ങളില്‍ വ്യാപൃതവും വര്‍ഗീയ വിഭജനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൊലകള്‍വരെ നടത്തുന്നതുമായിരിക്കും. ഇതുമായി പൊരുത്തപ്പെടുന്ന പ്രതിഭാസം നാം ഇന്ത്യയില്‍ കാണുന്നതുപോലെതന്നെ ബംഗ്ലാദേശിലും ദര്‍ശിക്കാനാകും.
കഴിഞ്ഞ ഏതാനും വര്‍ഷമായി യുക്തിബോധമുള്ള ചിന്തയെ ഉയര്‍ത്തിപ്പിടിക്കുന്ന, ജാതിയെ പിന്തുണക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ എതിര്‍ക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൊലപാതകങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. ദബോല്‍കറെ വെടിവെച്ചു കൊന്നതിലൂടെയാണ് പൈശാചികമായ ഈ പ്രതിഭാസത്തിനു തുടക്കമായത്. യുക്തിവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലും മഹാരാഷ്ട്രയില്‍ അന്ധ് ശ്രദ്ധാ നിര്‍മൂല സമിതി (അന്ധവിശ്വാസത്തെ ഇല്ലാതാക്കാനുള്ള കമ്മിറ്റി) രൂപീകരിക്കുന്നതിലും ദബോല്‍കര്‍ സജീവമായിരുന്നു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമായിരുന്ന ഗോവിന്ദ പന്‍സാരെ യുക്തിബോധത്തോടെയുള്ള ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാത്രമല്ല വിഭാഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണിക്കല്‍ മൂല്യങ്ങളെ എതിര്‍ത്ത യുക്തിവാദ പണ്ഡിതനായിരുന്നു എം.എം കല്‍ബുര്‍ഗി. അതിനാല്‍ സാമൂഹിക സമത്വത്തിനായി പ്രവര്‍ത്തിച്ച ബസവേശ്വരന്റെ അധ്യാപനങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണതയുടെ പിടിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന പ്രാചീന ഹിന്ദു മതത്തിനു കീഴിലായ ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിര്‍ഭയ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ നീചമായ കൊലപാതകം സംഭവിച്ചത് ഈ കാലഘട്ടത്തില്‍ തന്നെയാണ്. ഹിന്ദു ദേശീയ രാഷ്ട്രീയത്തെ മൗലിക ഉറവിടത്തില്‍ തന്നെ എതിര്‍ത്തിരുന്നു അവര്‍. മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് പോരാടിയവരായിരുന്നു ഗൗരി. ബാബ ഗുദാന്‍ ഗിരിക്കും ഈദ് ഗാഹ് ഗ്രൗണ്ടിനു ചുറ്റും നിര്‍മ്മിച്ച രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ പ്രാദേശിക സാമൂഹിക സൗഹാര്‍ദ്ദ സംഘങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അവര്‍ സംബന്ധിച്ചിരുന്നു. ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യം അവരും ഉയര്‍ത്തിയിരുന്നു. ഭീഷണികള്‍ നേരിട്ടുവെന്നതാണ് ഇത്തരം പ്രവൃത്തികളുടെ പ്രത്യാഘാതം. പ്രാദേശിക ഭാഷയിലാണ് അവര്‍ എഴുതിയിരുന്നത്. വിഭാഗീയ പ്രത്യയശാസ്ത്രക്കാരുടെ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഇവരുടെയെല്ലാം കൊലപാതകങ്ങള്‍ക്ക് സമാനതകളുണ്ട്. അക്രമികള്‍ മോട്ടോര്‍ ബൈക്കുകളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നത്തെ പ്രധാന വിഭാഗീയ രാഷ്ട്രീയക്കാരുമായി അടുത്തുനില്‍ക്കുന്ന സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
ഈ കൊലയാളികള്‍ മഞ്ഞുമലയുടെ അഗ്രം പോലെയാണ്. വിശുദ്ധ പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതരെയും കൊല്ലുകയും മര്‍ദിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന ഇപ്പോള്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കൊപ്പമാണ് ഈ കൊലപാതകികളും സഞ്ചരിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെത്തുടര്‍ന്ന് അഴിച്ചുവിട്ട ക്രൂരമായ പ്രവൃത്തികളാണ് മുഹമ്മദ് അഖ്‌ലാഖിന്റെയും ജുനൈദ് ഖാന്റെയും കൊലപാതകങ്ങളും ഉനയില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചവശരാക്കിയതുമെല്ലാം. കഴിഞ്ഞ പത്ത് വര്‍ഷമായി ഇത്തരം അസഹിഷ്ണുത ക്രമേണ വളര്‍ന്നുവരുകയായിരുന്നു, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പ്രത്യേകിച്ചും അസഹിഷ്ണുതയുടെ സ്വഭാവത്തില്‍ മാറ്റം പ്രകടമാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയവത്കരണത്തെ നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്, വഷളായ അസഹിഷ്ണുതയും ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കായി നിലകൊള്ളുന്നവരെ കൊലപ്പെടുത്തുകയുമാണോ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ ആദ്യ കൊലപാതകം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള കൊല, അസഹിഷ്ണുത കൊണ്ട് ആഹ്വാനം ചെയ്ത കൊലപാതകമായിരുന്നു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത്. ഗോദ്‌സെയായിരുന്നു കൊലപാതകി. ആര്‍.എസ്.എസിനെ നിരോധിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് മേധാവി ഗോള്‍വാള്‍കര്‍ക്ക് എഴുതി: ‘ആര്‍.എസ്.എസും ഹിന്ദു മഹാസഭയുമാണ്് …ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അത് സ്ഥിരീകരിക്കുന്നു. ഈ രണ്ട് സംഘടനകളുടെ പ്രവര്‍ത്തനഫലമായി, പ്രത്യേകിച്ച് ആര്‍.എസ്.എസിന്റെ, അത്തരമൊരു ദുരന്തം സംഭവിക്കാനുതകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്.’ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1948 ജൂലൈ 18ന് ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍, തുറന്ന മനോഭാവത്തോടെ ചര്‍ച്ചചെയ്യുന്നത് ജനാധിപത്യ സമൂഹത്തിനുള്ള ഏറ്റവും മികച്ച ജാമ്യമാണ്. ജനാധിപത്യ മൂല്യങ്ങളെ എതിര്‍ക്കുന്നതാണ് വര്‍ഗീയ പ്രത്യയശാസ്ത്രം. അതിനാല്‍ അവര്‍ അസഹിഷ്ണുതയെ മോശമായ നിലയിലാക്കാന്‍ സാധ്യതയുണ്ട്. വര്‍ഗീയതയെ ചെറുത്തു ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending