Connect with us

Video Stories

ഹാദിയയുടെ തടങ്കല്‍: ‘മതേതര കേരളം നമ്പര്‍ 1’ സോഷ്യല്‍ മീഡിയ കാംപയിന്‍ വൈറലാവുന്നു

Published

on

ദോഹ: വീട്ടില്‍  താന്‍ നിരന്തര മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും കൊല്ലപ്പെട്ടേക്കുമെന്നുമുള്ള ഡോ.ഹാദിയയുടെ വീഡിയോ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണത്തോടും വാക്കുകളില്‍ മതേതരത്വമൊളിപ്പിക്കുന്നവര്‍ക്കുമെതിരെ ഖത്തറില്‍ നിന്നുള്ള ഒരു വര വന്‍പ്രതിഷേധമായി പടരുന്നു. തന്റെ  അച്ഛന്‍ ഉപദ്രവിക്കുകയാണെന്നും ഏത് സന്ദര്‍ഭത്തിലും   കൊല്ലപ്പെട്ടേക്കുമെന് ഭയമുണ്ടെന്നുമുള്ള ഹാദിയയുടെ വീഡിയോ ഞെട്ടലോടെയാണ് കേരളത്തിലും പുറത്തുമുള്ള മലയാളീ സമൂഹം കേട്ടത്. എന്നാല്‍ വീഡിയോ പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും പിണറായി സര്‍ക്കാറിന്റെയോ  മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുടേയോ ഭാഗത്ത് നിന്ന്  യാതൊരുവിധപ്രതികരണവുമുണ്ടാവാത്തതിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഇടപെട്ടുതുടങ്ങിയത്. സര്‍ക്കാറിന്റേയും മതേതരത്വം ഉദ്‌ഘോഷിക്കുന്നവരുടേയും ഇരട്ടത്താപ്പിനും  നിലപാടിനുമെതിരെയാണ്  ‘മതേതര കേരളം നമ്പര്‍1’ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയാ കാംപയിന്‍ സജീവമായത്.
കേരളം സുരക്ഷിതമാണെന്നുള്ള ‘കേരളം നമ്പര്‍ വണ്‍’ എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ പൊളിച്ചെഴുതുന്നതു കൂടിയാണ് പുതിയ ക്യാമ്പയിന്‍ എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിനെതിരായ സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയെന്നോണം ദേശീയ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പരസ്യമായിരുന്നു കേരളം നമ്പര്‍ വണ്‍. പിന്നീടത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ദോഹയിലെ പ്രശസ്ത കാലിഗ്രാഫി കലാകാരന്‍ മലയാളിയായ കരീം ഗ്രാഫി കക്കോവ് വരച്ച ഹാദിയയുടെ പേരോടുകൂടിയ കാലിഗ്രഫി ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കരീം ഗ്രാഫിയുടെ ചിത്രസഹിതമുള്ള  ‘മതേതര കേരളം നമ്പര്‍1’ എന്ന കാംപയിന്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.  ദോഹയില്‍ തന്നെ ഡിസൈനറായി ജോലി നോക്കുന്ന ലുഖ്മാനുല്‍ ഹക്കീമാണ് ഈ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിം ആക്കി മാറ്റിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരിക്കണക്കിന് പേരാണ് തങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തോടൊപ്പം ഈ ഫ്രെയിം സെറ്റ് ചെയ്ത് രംഗത്തെത്തിയത്. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഈ ഫ്രെയിം മാറ്റുന്നവരുടെ  എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മെഡിക്കല്‍ ബിരുദ ധാരിയായ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ കേരളം എങ്ങിനെ നമ്പര്‍ വണ്‍ ആകും എന്നാണ് ‘മതേതര കേരളം നമ്പര്‍1’ ക്യാമ്പയിന്‍ ഉന്നയിക്കുന്ന ചോദ്യമെന്ന് കരീം ഗ്രാഫി കക്കോവ് ചന്ദ്രിക യോട് പറഞ്ഞു.
കഴിഞ്ഞ അഞ്ചുമാസക്കാലമായി മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയാണ് ഹാദിയ. ഇത് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും പലരുടേയും മതേതരത്വ മുഖം മൂടി ഇതിലൂടെ അഴിഞ്ഞുവീഴുകയാണെന്നും വിലയിരുത്തപ്പെടുന്നു.  ഡോ.ഹാദിയയെ വീട്ടുതടങ്കലില്‍ മരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ഈയ്യിടെ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.  അച്ഛന്‍ നിരന്തരം ഉപദ്രവിക്കുന്നതായും എപ്പോഴും കൊല്ലപ്പെട്ടേക്കാമെന്നുമുള്ള ഹാദിയയുടെ വീഡിയോ രാഹൂല്‍ ഈശ്വറാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.
ഫോട്ടോ- കരീം ഗ്രാഫിയുടെ വൈറലായ ചിത്രം

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending