Connect with us

More

ഗോള്‍ മഴയുടെ ഓര്‍മയില്‍ ഗോവയും ചെന്നൈയിനും

Published

on

ചെന്നൈ: ഞായര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ട് തകര്‍പ്പന്‍ മല്‍സരങ്ങള്‍. ആദ്യ പോരാട്ടത്തില്‍ ഗോവയും ചെന്നൈയിനും. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരുവും മുംബൈ സിറ്റിയും. സൂപ്പര്‍ ലീഗിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ സ്ഥാനം പിടിച്ച പോരാട്ടമായിരുന്നു കഴിഞ്ഞ സീസണില്‍ ഫത്തോര്‍ഡയില്‍ നടന്ന ഗോവ ചെന്നൈയിന്‍ ലീഗ് മത്സരം. മൊത്തം ഒന്‍പത് ഗോളുകളാണ് അന്ന് സ്‌ക്കോര്‍ ചെയ്യപ്പെട്ടത്. മത്സരം 5-4നു ഗോവ ജയിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന്റെ 95 ാം മിനിറ്റില്‍ സാഹില്‍ ടവോറയുടെ ബോക്‌സിനു 30 വാര അകലെ നിന്നുള്ള ഷോട്ട് ചെന്നൈയുടെ വല തുളച്ചതോടെയാണ് ഗോവ വിജയത്തിലെത്തിയത്.

ഇരു ടീമുകളും തമ്മിലുള്ള കണക്കു പുസ്തകം എടുത്താല്‍, ചെന്നൈയിന്‍ എഫ്.സി ഇതിനു മുന്‍പ് എഴ് തവണ ഗോവയുമായി കളിച്ചതില്‍ നാല് തവണയും ജയിച്ചു. മൂന്നു തവണ ഗോവയും. രണ്ടു ടീമുകളും തമ്മില്‍ കഴിഞ്ഞ മൂന്നു സീസണുകളില്‍ നടന്ന മത്സരങ്ങള്‍ അവസാന വിസില്‍ വരെ ആവേശകരവും നാടകീയവുമായിരുന്നു. രണ്ടാം സീസണിന്റെ കലാശപ്പോരാട്ടവും ഈ രണ്ടു ടീമുകളും തമ്മിലായിരുന്നു. ഫൈനലില്‍ 3-2നു ചെന്നൈയിന്‍ ജയിച്ചു. ഈ ഓര്‍മ്മകളിലാണ് ഇരു ടീമുകളും ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ പന്ത് തട്ടുക. പക്ഷേ, അന്ന് ഇരു ടീമുകളിലും ഉണ്ടായിരുന്ന സൂപ്പര്‍ താരങ്ങളും പരിശീലകരും ഇന്ന് കളിക്കാനില്ല. പരിശീലകരായിരുന്ന ഗോവയുടെ സീക്കോയും ചെന്നൈയിന്‍ എഫ്.സിയുടെ മാര്‍ക്കോ മറ്റെരാസിയും വിടപറഞ്ഞു കഴിഞ്ഞു. അതേപോലെ കളിക്കാരും മാറി .പുതിയ പരിശീലകര്‍, പുതിയ കളിക്കാര്‍ പുതിയ ടീം, പക്ഷേ ആരാധകര്‍ക്കു മാത്രം മാറ്റമില്ല. ഞായറാഴ്ച ആയതിനാല്‍ റെക്കോര്‍ഡ് ജനക്കൂട്ടം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്കു ഒഴുകിയെത്തും.

ഇരുടീമുകളും തമ്മിലുള്ള ശത്രുതയുടെ ചരിത്രം ഒന്നും പുറത്തെടുക്കാന്‍ എഫ്.സി.ഗോവയുടെ കോച്ച് സെര്‍ജിയോ ലൊബേറക്ക് താല്‍പ്പര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു പുതിയ സീസണ്‍ പുതിയ ടീം. ‘ാവിയെക്കുുറിച്ചാണ് മുന്നോട്ട് നോക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. രണ്ട് കളിക്കാരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലേറെ ക്ലേശകരമാണ് രണ്ടു പരിശീലകരെ തമ്മില്‍ താരതമ്യം ചെയ്യാന്‍. രണ്ടു ടീമുകള്‍ക്കും പുതിയ പരിശീലകര്‍ അതുകൊണ്ടു താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു-ലൊബേറ പറഞ്ഞു. രണ്ടു ടീമുകള്‍ക്കും ‘ാവി മുന്‍കൂട്ടി കാണുകയാകും നല്ലത്. കാരണം രണ്ടാം സീസണിലെ ജേതാക്കളും റണ്ണര്‍ അപ്പുമായി ഇരുടീമുകളും കഴിഞ്ഞ മൂന്നാം സീസണില്‍ പരാജയത്തിന്റെ പടുകുഴിയിലാണ് വീണുപോയത്. എട്ട് ടീമുകള്‍ അടങ്ങിയ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സി എഴാമതും എഫ്.സി ഗോവ എട്ടാമതുമാണ് ഫിനീഷ് ചെയ്തത് .

ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ വിജയിക്കുക വളരെ നിര്‍ണായകമാണെന്നു ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. ഹോം ഗ്രൗണ്ടില്‍ ലഭിക്കുന്ന പോയിന്റുകളായിരിക്കും കിരീടത്തിലേക്കുള്ള വഴി തുറക്കുകയെന്നും ഈ സീസണില്‍ വളരെ പ്രായോഗിക സമീപനം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സീസണിന്റെ മുന്നൊരുക്കത്തില്‍ ചെന്നൈയിന്‍ കോച്ച് സംതൃപ്തനാണ്. പക്ഷേ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമിനോടൊപ്പം പരിശീലിക്കാന്‍ വേണ്ട സമയം ലഭിക്കാത്തതില്‍ കോച്ചിനു ആശങ്കയുണ്ട്. ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ മ്യാന്‍മാറിനെതിരായ മത്സരത്തിനു വേണ്ടി ദേശീയ താരങ്ങളായ ജെജെ ലാല്‍പെഖുല, ജെറി ലാല്‍റെന്‍സുല, ജെര്‍മന്‍ പ്രീത് സിംഗ എന്നിവര്‍ക്ക് ടീമിനോടൊപ്പം ചെലവഴിക്കേണ്ടി വന്നിരുന്നു. മൂന്നുപേരും ഇതുവരെ വിശ്രമം എടുക്കാതെ തുടര്‍ച്ചയായി കളിക്കുകയായിരുന്നുവെന്നു കോച്ച് ഗ്രിഗറി ചൂണ്ടിക്കാട്ടി. മൂന്നുപേരില്‍ ജെജെയും ജെറിയും ഇന്ന് കളിക്കാനിറങ്ങുമെന്നു കരുതുന്നു. എന്നാല്‍ പരുക്ക് മൂലം ജെര്‍മന്‍പ്രീത് സിംഗിനെ ഒഴിവാക്കേണ്ടി വരും. എഫ്.സി. ഗോവയുടെ സ്പാനീഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ കൊളാങ്കോയും ചെന്നൈയില്‍ എത്തിയട്ടില്ല. വൈകീട്ട് 5-20 നാണ് ഈ അങ്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending