More
ഗോള്‍ മഴയുടെ ഓര്‍മയില്‍ ഗോവയും ചെന്നൈയിനും
ചെന്നൈ: ഞായര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ട് തകര്‍പ്പന്‍ മല്‍സരങ്ങള്‍. ആദ്യ പോരാട്ടത്തില്‍ ഗോവയും ചെന്നൈയിനും. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരുവും മുംബൈ സിറ്റിയും. സൂപ്പര്‍ ലീഗിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ സ്ഥാനം പിടിച്ച പോരാട്ടമായിരുന്നു കഴിഞ്ഞ സീസണില്‍ ഫത്തോര്‍ഡയില്‍ നടന്ന ഗോവ ചെന്നൈയിന്‍ ലീഗ് മത്സരം. മൊത്തം ഒന്‍പത് ഗോളുകളാണ് അന്ന് സ്‌ക്കോര്‍ ചെയ്യപ്പെട്ടത്. മത്സരം 5-4നു ഗോവ ജയിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന്റെ 95 ാം മിനിറ്റില്‍ സാഹില്‍ ടവോറയുടെ ബോക്‌സിനു 30 വാര അകലെ നിന്നുള്ള ഷോട്ട് ചെന്നൈയുടെ വല തുളച്ചതോടെയാണ് ഗോവ വിജയത്തിലെത്തിയത്.
ഇരു ടീമുകളും തമ്മിലുള്ള കണക്കു പുസ്തകം എടുത്താല്‍, ചെന്നൈയിന്‍ എഫ്.സി ഇതിനു മുന്‍പ് എഴ് തവണ ഗോവയുമായി കളിച്ചതില്‍ നാല് തവണയും ജയിച്ചു. മൂന്നു തവണ ഗോവയും. രണ്ടു ടീമുകളും തമ്മില്‍ കഴിഞ്ഞ മൂന്നു സീസണുകളില്‍ നടന്ന മത്സരങ്ങള്‍ അവസാന വിസില്‍ വരെ ആവേശകരവും നാടകീയവുമായിരുന്നു. രണ്ടാം സീസണിന്റെ കലാശപ്പോരാട്ടവും ഈ രണ്ടു ടീമുകളും തമ്മിലായിരുന്നു. ഫൈനലില്‍ 3-2നു ചെന്നൈയിന്‍ ജയിച്ചു. ഈ ഓര്‍മ്മകളിലാണ് ഇരു ടീമുകളും ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ പന്ത് തട്ടുക. പക്ഷേ, അന്ന് ഇരു ടീമുകളിലും ഉണ്ടായിരുന്ന സൂപ്പര്‍ താരങ്ങളും പരിശീലകരും ഇന്ന് കളിക്കാനില്ല. പരിശീലകരായിരുന്ന ഗോവയുടെ സീക്കോയും ചെന്നൈയിന്‍ എഫ്.സിയുടെ മാര്‍ക്കോ മറ്റെരാസിയും വിടപറഞ്ഞു കഴിഞ്ഞു. അതേപോലെ കളിക്കാരും മാറി .പുതിയ പരിശീലകര്‍, പുതിയ കളിക്കാര്‍ പുതിയ ടീം, പക്ഷേ ആരാധകര്‍ക്കു മാത്രം മാറ്റമില്ല. ഞായറാഴ്ച ആയതിനാല്‍ റെക്കോര്‍ഡ് ജനക്കൂട്ടം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്കു ഒഴുകിയെത്തും.
ഇരുടീമുകളും തമ്മിലുള്ള ശത്രുതയുടെ ചരിത്രം ഒന്നും പുറത്തെടുക്കാന്‍ എഫ്.സി.ഗോവയുടെ കോച്ച് സെര്‍ജിയോ ലൊബേറക്ക് താല്‍പ്പര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു പുതിയ സീസണ്‍ പുതിയ ടീം. ‘ാവിയെക്കുുറിച്ചാണ് മുന്നോട്ട് നോക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. രണ്ട് കളിക്കാരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലേറെ ക്ലേശകരമാണ് രണ്ടു പരിശീലകരെ തമ്മില്‍ താരതമ്യം ചെയ്യാന്‍. രണ്ടു ടീമുകള്‍ക്കും പുതിയ പരിശീലകര്‍ അതുകൊണ്ടു താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു-ലൊബേറ പറഞ്ഞു. രണ്ടു ടീമുകള്‍ക്കും ‘ാവി മുന്‍കൂട്ടി കാണുകയാകും നല്ലത്. കാരണം രണ്ടാം സീസണിലെ ജേതാക്കളും റണ്ണര്‍ അപ്പുമായി ഇരുടീമുകളും കഴിഞ്ഞ മൂന്നാം സീസണില്‍ പരാജയത്തിന്റെ പടുകുഴിയിലാണ് വീണുപോയത്. എട്ട് ടീമുകള്‍ അടങ്ങിയ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സി എഴാമതും എഫ്.സി ഗോവ എട്ടാമതുമാണ് ഫിനീഷ് ചെയ്തത് .
ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ വിജയിക്കുക വളരെ നിര്‍ണായകമാണെന്നു ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. ഹോം ഗ്രൗണ്ടില്‍ ലഭിക്കുന്ന പോയിന്റുകളായിരിക്കും കിരീടത്തിലേക്കുള്ള വഴി തുറക്കുകയെന്നും ഈ സീസണില്‍ വളരെ പ്രായോഗിക സമീപനം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സീസണിന്റെ മുന്നൊരുക്കത്തില്‍ ചെന്നൈയിന്‍ കോച്ച് സംതൃപ്തനാണ്. പക്ഷേ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമിനോടൊപ്പം പരിശീലിക്കാന്‍ വേണ്ട സമയം ലഭിക്കാത്തതില്‍ കോച്ചിനു ആശങ്കയുണ്ട്. ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ മ്യാന്‍മാറിനെതിരായ മത്സരത്തിനു വേണ്ടി ദേശീയ താരങ്ങളായ ജെജെ ലാല്‍പെഖുല, ജെറി ലാല്‍റെന്‍സുല, ജെര്‍മന്‍ പ്രീത് സിംഗ എന്നിവര്‍ക്ക് ടീമിനോടൊപ്പം ചെലവഴിക്കേണ്ടി വന്നിരുന്നു. മൂന്നുപേരും ഇതുവരെ വിശ്രമം എടുക്കാതെ തുടര്‍ച്ചയായി കളിക്കുകയായിരുന്നുവെന്നു കോച്ച് ഗ്രിഗറി ചൂണ്ടിക്കാട്ടി. മൂന്നുപേരില്‍ ജെജെയും ജെറിയും ഇന്ന് കളിക്കാനിറങ്ങുമെന്നു കരുതുന്നു. എന്നാല്‍ പരുക്ക് മൂലം ജെര്‍മന്‍പ്രീത് സിംഗിനെ ഒഴിവാക്കേണ്ടി വരും. എഫ്.സി. ഗോവയുടെ സ്പാനീഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ കൊളാങ്കോയും ചെന്നൈയില്‍ എത്തിയട്ടില്ല. വൈകീട്ട് 5-20 നാണ് ഈ അങ്കം.
india
ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻവലിച്ച് അധികൃതർ
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു
മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.
ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.
ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
india
പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്യുടെ റോഡ് ഷോ ഒഴിവാക്കും
ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

