Connect with us

More

ഗോള്‍ മഴയുടെ ഓര്‍മയില്‍ ഗോവയും ചെന്നൈയിനും

Published

on

ചെന്നൈ: ഞായര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ട് തകര്‍പ്പന്‍ മല്‍സരങ്ങള്‍. ആദ്യ പോരാട്ടത്തില്‍ ഗോവയും ചെന്നൈയിനും. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരുവും മുംബൈ സിറ്റിയും. സൂപ്പര്‍ ലീഗിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ സ്ഥാനം പിടിച്ച പോരാട്ടമായിരുന്നു കഴിഞ്ഞ സീസണില്‍ ഫത്തോര്‍ഡയില്‍ നടന്ന ഗോവ ചെന്നൈയിന്‍ ലീഗ് മത്സരം. മൊത്തം ഒന്‍പത് ഗോളുകളാണ് അന്ന് സ്‌ക്കോര്‍ ചെയ്യപ്പെട്ടത്. മത്സരം 5-4നു ഗോവ ജയിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന്റെ 95 ാം മിനിറ്റില്‍ സാഹില്‍ ടവോറയുടെ ബോക്‌സിനു 30 വാര അകലെ നിന്നുള്ള ഷോട്ട് ചെന്നൈയുടെ വല തുളച്ചതോടെയാണ് ഗോവ വിജയത്തിലെത്തിയത്.

ഇരു ടീമുകളും തമ്മിലുള്ള കണക്കു പുസ്തകം എടുത്താല്‍, ചെന്നൈയിന്‍ എഫ്.സി ഇതിനു മുന്‍പ് എഴ് തവണ ഗോവയുമായി കളിച്ചതില്‍ നാല് തവണയും ജയിച്ചു. മൂന്നു തവണ ഗോവയും. രണ്ടു ടീമുകളും തമ്മില്‍ കഴിഞ്ഞ മൂന്നു സീസണുകളില്‍ നടന്ന മത്സരങ്ങള്‍ അവസാന വിസില്‍ വരെ ആവേശകരവും നാടകീയവുമായിരുന്നു. രണ്ടാം സീസണിന്റെ കലാശപ്പോരാട്ടവും ഈ രണ്ടു ടീമുകളും തമ്മിലായിരുന്നു. ഫൈനലില്‍ 3-2നു ചെന്നൈയിന്‍ ജയിച്ചു. ഈ ഓര്‍മ്മകളിലാണ് ഇരു ടീമുകളും ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ പന്ത് തട്ടുക. പക്ഷേ, അന്ന് ഇരു ടീമുകളിലും ഉണ്ടായിരുന്ന സൂപ്പര്‍ താരങ്ങളും പരിശീലകരും ഇന്ന് കളിക്കാനില്ല. പരിശീലകരായിരുന്ന ഗോവയുടെ സീക്കോയും ചെന്നൈയിന്‍ എഫ്.സിയുടെ മാര്‍ക്കോ മറ്റെരാസിയും വിടപറഞ്ഞു കഴിഞ്ഞു. അതേപോലെ കളിക്കാരും മാറി .പുതിയ പരിശീലകര്‍, പുതിയ കളിക്കാര്‍ പുതിയ ടീം, പക്ഷേ ആരാധകര്‍ക്കു മാത്രം മാറ്റമില്ല. ഞായറാഴ്ച ആയതിനാല്‍ റെക്കോര്‍ഡ് ജനക്കൂട്ടം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്കു ഒഴുകിയെത്തും.

ഇരുടീമുകളും തമ്മിലുള്ള ശത്രുതയുടെ ചരിത്രം ഒന്നും പുറത്തെടുക്കാന്‍ എഫ്.സി.ഗോവയുടെ കോച്ച് സെര്‍ജിയോ ലൊബേറക്ക് താല്‍പ്പര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു പുതിയ സീസണ്‍ പുതിയ ടീം. ‘ാവിയെക്കുുറിച്ചാണ് മുന്നോട്ട് നോക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. രണ്ട് കളിക്കാരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലേറെ ക്ലേശകരമാണ് രണ്ടു പരിശീലകരെ തമ്മില്‍ താരതമ്യം ചെയ്യാന്‍. രണ്ടു ടീമുകള്‍ക്കും പുതിയ പരിശീലകര്‍ അതുകൊണ്ടു താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു-ലൊബേറ പറഞ്ഞു. രണ്ടു ടീമുകള്‍ക്കും ‘ാവി മുന്‍കൂട്ടി കാണുകയാകും നല്ലത്. കാരണം രണ്ടാം സീസണിലെ ജേതാക്കളും റണ്ണര്‍ അപ്പുമായി ഇരുടീമുകളും കഴിഞ്ഞ മൂന്നാം സീസണില്‍ പരാജയത്തിന്റെ പടുകുഴിയിലാണ് വീണുപോയത്. എട്ട് ടീമുകള്‍ അടങ്ങിയ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സി എഴാമതും എഫ്.സി ഗോവ എട്ടാമതുമാണ് ഫിനീഷ് ചെയ്തത് .

ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ വിജയിക്കുക വളരെ നിര്‍ണായകമാണെന്നു ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. ഹോം ഗ്രൗണ്ടില്‍ ലഭിക്കുന്ന പോയിന്റുകളായിരിക്കും കിരീടത്തിലേക്കുള്ള വഴി തുറക്കുകയെന്നും ഈ സീസണില്‍ വളരെ പ്രായോഗിക സമീപനം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സീസണിന്റെ മുന്നൊരുക്കത്തില്‍ ചെന്നൈയിന്‍ കോച്ച് സംതൃപ്തനാണ്. പക്ഷേ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമിനോടൊപ്പം പരിശീലിക്കാന്‍ വേണ്ട സമയം ലഭിക്കാത്തതില്‍ കോച്ചിനു ആശങ്കയുണ്ട്. ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ മ്യാന്‍മാറിനെതിരായ മത്സരത്തിനു വേണ്ടി ദേശീയ താരങ്ങളായ ജെജെ ലാല്‍പെഖുല, ജെറി ലാല്‍റെന്‍സുല, ജെര്‍മന്‍ പ്രീത് സിംഗ എന്നിവര്‍ക്ക് ടീമിനോടൊപ്പം ചെലവഴിക്കേണ്ടി വന്നിരുന്നു. മൂന്നുപേരും ഇതുവരെ വിശ്രമം എടുക്കാതെ തുടര്‍ച്ചയായി കളിക്കുകയായിരുന്നുവെന്നു കോച്ച് ഗ്രിഗറി ചൂണ്ടിക്കാട്ടി. മൂന്നുപേരില്‍ ജെജെയും ജെറിയും ഇന്ന് കളിക്കാനിറങ്ങുമെന്നു കരുതുന്നു. എന്നാല്‍ പരുക്ക് മൂലം ജെര്‍മന്‍പ്രീത് സിംഗിനെ ഒഴിവാക്കേണ്ടി വരും. എഫ്.സി. ഗോവയുടെ സ്പാനീഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ കൊളാങ്കോയും ചെന്നൈയില്‍ എത്തിയട്ടില്ല. വൈകീട്ട് 5-20 നാണ് ഈ അങ്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading

Trending