Video Stories
ഏക സിവില്‍കോഡിലൂടെ ലിംഗ നീതി ഉറപ്പുവരുത്താനാവില്ല: സച്ചിദാനന്ദന്‍

മലപ്പുറം: ലിംഗനീതിയാണ് ലക്ഷ്യമെങ്കില്‍ അതിന് ഏക സിവില്‍കോഡ് നടപ്പാക്കുകയല്ല വേണ്ടതെന്ന് കവി പ്രഫ. കെ സച്ചിദാനന്ദന്‍. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പിറ്റ്‌സ (പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്‌സ് ആന്റ് സോഷ്യല്‍ ആക്ഷന്‍) സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും ഏതെങ്കിലും ഒരു മതത്തില്‍ മാത്രമല്ല. ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങളും ബഹുഭാര്യത്വവും മുസ്്‌ലിംകള്‍ക്കിടയില്ല. ഈ രീതിയില്‍ പ്രചാരണം നടത്തി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലിംഗ സമത്വത്തിനായി എല്ലാ വ്യക്തി നിയമങ്ങളെയും ഒന്നിലേക്ക് സ്വാംശീകരിക്കുകയല്ല വേണ്ടത് മറിച്ച് പുതിയ കാലത്തിനനുസരിച്ച് വ്യക്തിനിയമങ്ങളെ സ്വത്വം നഷ്ടപ്പെടുത്താതെ നവീകരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നവ ഹിന്ദുത്വ അജണ്ടയുടെ ആദ്യത്തെ ഇരയാണ് മുസ്്‌ലിംകള്‍. നാസികളുടെ നേര്‍പതിപ്പായി ഹിന്ദുത്വ വാദികള്‍ മാറിയിരിക്കുന്നു. വൈവിധ്യങ്ങളെ ഭയപ്പെടുകയും പ്രതിഷേധങ്ങളെ ഗൂഢാലോചനയായി കാണുകയും ജനങ്ങളെ ഏകശിലയുമായി കാണുകയും ചെയ്യുന്ന ഫാസിസ്റ്റ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്. മുസ്‌ലിംകളെ അപരവത്കരിക്കുന്നത് കേവലം ഇസ്‌ലാമിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന്റ അപചയവുമായി ബന്ധപ്പെടുത്തി കാണണം.
ആധുനിക സംവാദാത്മക സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റെയും പ്രശ്‌നമാണ്. വിഭജനവും കൊളോണിയലിസവുമാണ് ഇസലാം ഭീതിയുടെ ആദ്യ ഘട്ടം. ഹൈന്ദവതയെന്നത് മതമല്ലെന്ന് മനസ്സിലാക്കാതെ പിറവി കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും ജനാധിപത്യം ഭൂരിപക്ഷവാദമായി പരിവര്‍ത്തിക്കപ്പെട്ടതോടെ ഇസ്‌ലാം ഭീതിയുടെ വളര്‍ച്ച പതിന്മടങ്ങായി.
ഏകമത, ഏകവംശ, ഏക സംസ്‌കാര, ഏകഭാഷാ, ഏകരാഷ്ട്ര സങ്കല്‍പത്തെ വളര്‍ത്തി ജനാധിപത്യത്തിന്റെ ചട്ടക്കൂട് മാത്രം ബാക്കിയാക്കി അകം കാര്‍ന്നുതിന്ന് ജനാധിപത്യത്തെ ശൂന്യമാക്കുന്ന ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ജനങ്ങളില്‍ നിന്ന് ഭരണകൂടത്താല്‍ അന്യവത്ക്കരിക്കപ്പെട്ട അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ ജനാധിപത്യം യാഥാര്‍ഥ്യമാകു. ആ തരത്തിലുള്ള ശ്രമങ്ങളാണ് ഇന്ന്് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ഒരു സമുദായത്തെ സാമൂഹിക വൃത്തത്തില്‍ നിന്ന് പുറത്താക്കുന്ന സാമൂഹികപരമായ ആശങ്കയാണ് ഇസ് ലാം ഭീതിയെന്നും അത് അപകടകരമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്് നടന്ന ‘എന്തു കൊണ്ട് മുസ്‌ലിംകള്‍ ഇരകളാക്കപ്പെടുന്നു’ സെഷനില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംകള്‍ ഭീകരവാദികളാക്കി ചിത്രീകരിക്കുകയും ഇരകളാക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന്് അദ്ദേഹം പറഞ്ഞു. സി.കെ അബ്ദുല്‍അസീസ്, ടി.ടി. ശ്രീകുമാര്‍, മൃദുല എസ്, ഡോ.ഫൈസല്‍ മാരിയാട്, സി.എച്ച് അബ്ദുല്‍ലത്തീഫ്, പി.എ റഷീദ്, എ.കെ അബ്ദുല്‍മജീദ് പ്രസംഗിച്ചു.
മാധ്യമങ്ങളും അപനിര്‍മിതികളും സെഷനില്‍ ഡോ. എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഖില ഹെന്‍ട്രി, എന്‍.പി ചെക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഡോ. സുബൈര്‍ ഹുദവി, ഡോ. അമീന്‍ദാസ് പ്രസംഗിച്ചു. ചിന്ത് ഇശല്‍ ആലാപനസദസ്സില്‍ പ്രഫ. എം.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ എളേറ്റില്‍, ഹക്കീം പുല്‍പ്പറ്റ, അജ്മല്‍, മുകേഷ്, അസ്ഹദ് പൂക്കോട്ടൂര്‍, സുല്‍ഫ മഞ്ചേരി പങ്കെടുത്തു. ഇഖ്ബാല്‍ എറമ്പത്ത് , ടി. റിയാസ് മോന്‍ പ്രസംഗിച്ചു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്’: ആരോഗ്യമന്ത്രിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
-
kerala1 day ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്