Connect with us

Culture

റേഷന്‍ കടകള്‍ കാലി; വിപണിയില്‍ വില കുത്തനെ ഉയരും

Published

on

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയെച്ചൊല്ലിയുള്ള വിവാദം പരിഹാരമില്ലാതെ നീളുന്നതിനിടെ സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍. മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും സ്റ്റോക്കില്ല. ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ എ.പിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡുകള്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും റേഷന്‍ സാധനങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ഇനി റേഷന്‍ കടയില്‍ പോയിട്ട് കാര്യമില്ല. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കിയതോടെയാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക്് നവംബര്‍ മാസത്തെ റേഷന്‍സാധനങ്ങള്‍ മുടങ്ങിയത്.

ചിലയിടത്ത് പൂര്‍ണ്ണമായും ചിലയിടത്ത് ഭാഗികമായും മുടങ്ങി. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 8 രൂപ 90 പൈസ നിരക്കില്‍ അഞ്ചു കിലോ അരിയും 6 രൂപ 70 പൈസ നിരക്കില്‍ ഒരു കിലോ ഗോതമ്പും ഒക്‌ടോബര്‍ മാസത്തില്‍ നല്‍കുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഇക്കാര്യം വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ റേഷന്‍ വാങ്ങാന്‍ എത്തുന്നവരോട് അലോട്ട്‌മെന്റ് വന്നിട്ടില്ല എന്നാണ് റേഷന്‍ കടക്കാര്‍ നല്‍കുന്ന മറുപടി. പലയിടങ്ങളിലും ബിപിഎല്ലുകാര്‍ക്കും റേഷന്‍ കിട്ടാത്ത സ്ഥിതിയുണ്ട്.

പൊതുവിതരണ സംവിധാനം താളംതെറ്റിയതോടെ സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുമെന്നാണ് ആശങ്ക. ഇപ്പോള്‍ തന്നെ അരി വില മേല്‌പോട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ വളരെ ലാഘവത്തോടെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കേന്ദ്രത്തില്‍ നിന്നുള്ള അരി വിഹിതം ഗണ്യമായി കുറയും. ലഭ്യത കുറയുന്നതോടെ അരി, ഗോതമ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം വിലക്കയറ്റത്തിന്റെ പിടിയിലമരും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അരി വില ഓരോ മാസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ചെറിയ ഇടപെടലുകള്‍ നടന്നെങ്കിലും സപ്ലൈകോയിലും നീതി സ്റ്റോറിലുമൊന്നും സാധനങ്ങള്‍ സ്റ്റോക്കില്ല. അഞ്ചു വര്‍ഷത്തേക്ക് വിലവര്‍ധനയുണ്ടാകില്ല എന്ന് പറഞ്ഞ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നേയില്ല. റേഷന്‍ കടകളില്‍ എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് യഥേഷ്ടം അരി ലഭിക്കുകയും ബാക്കി വരുന്ന അരി പൊതു വിപണിയിലേക്ക് എത്തുകയും ചെയ്തിട്ടും അരിയുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സ്ഥിതിയില്‍ പുതിയ സാഹചര്യം ആശങ്ക ഉളവാക്കുന്നതാണ്. ഉപഭോക്ക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നത് പൊതുവിതരണ ശ്രംഖലയാണ്.

നവംബര്‍ ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ചുള്ള ലിസ്റ്റ് കേന്ദ്രത്തിന് കൈമാറുകയും അതു പ്രകാരമുള്ള റേഷന്‍ അലോട്‌മെന്റ് കേന്ദ്രം നിശ്ചയിക്കുകയും ചെയ്തു കഴിഞ്ഞു. താലൂക്ക്തലത്തില്‍ റവന്യൂ-പഞ്ചായത്ത്-സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റാങ്കിംഗ് സമിതി കൂടുകയോ, പരിശോധന നടത്തുകയോ ചെയ്യാതെയാണ് സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ഗണനാ പട്ടിക വിവാദമായതോടെ തിരുത്തല്‍ വരുത്താന്‍ ഇപ്പോള്‍ അപേക്ഷ ല്വീകരിക്കുന്നുണ്ടെങ്കിലും ഇതിന് സാങ്കേതിക തടസ്സങ്ങളുണ്ട്.അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാലേ പുതിയ ആളുകള്‍ക്ക് ലിസ്റ്റില്‍ കയറാന്‍ സാധിക്കൂ.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് പൊതു വിതരണ രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തനം സജീവമാകുകയും നിരവധി എപിഎല്‍ കുടുംബങ്ങളടക്കം റേഷന്‍ സംവിധാനത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. റേഷന്‍ കാര്‍ഡ് പുതുക്കുന്ന ജോലികളും അന്തിമ ഘട്ടത്തിലായിരുന്നു. നിയമം നടപ്പാക്കാന്‍ കുറ്റമറ്റ ലിസ്റ്റ് തയ്യാറാക്കല്‍, റേഷന്‍ കടകളുടെ നവീകരണം തുടങ്ങി നിരവധി കടമ്പകളുള്ളതിനാല്‍ കേന്ദ്രത്തെ സമീപിച്ച് സമയം നീട്ടി വാങ്ങുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടിക പ്രകാരം റേഷന്‍ ലഭിക്കുന്ന പട്ടികയില്‍ നിന്നും പുറത്തായ 1.79 കോടി ജനങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായ ആയിരങ്ങളുണ്ട്. നിലവില്‍ റേഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഇടത്തരം കുടുംബങ്ങളുണ്ട്. ഇവരുടെ കാര്യത്തില്‍ ഇനിയും നയപരമായ തീരുമാനം സരസംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതേ സമയം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്‍ഡിഎഫ് സംസ്ഥാനത്ത് തയ്യാറാക്കിയ ലിസ്റ്റിലെ അപാകതയെക്കുറിച്ച് മൗനം പുലര്‍ത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending