Connect with us

Culture

റേഷന്‍ കടകള്‍ കാലി; വിപണിയില്‍ വില കുത്തനെ ഉയരും

Published

on

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയെച്ചൊല്ലിയുള്ള വിവാദം പരിഹാരമില്ലാതെ നീളുന്നതിനിടെ സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍. മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും സ്റ്റോക്കില്ല. ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ എ.പിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡുകള്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും റേഷന്‍ സാധനങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ഇനി റേഷന്‍ കടയില്‍ പോയിട്ട് കാര്യമില്ല. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കിയതോടെയാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക്് നവംബര്‍ മാസത്തെ റേഷന്‍സാധനങ്ങള്‍ മുടങ്ങിയത്.

ചിലയിടത്ത് പൂര്‍ണ്ണമായും ചിലയിടത്ത് ഭാഗികമായും മുടങ്ങി. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 8 രൂപ 90 പൈസ നിരക്കില്‍ അഞ്ചു കിലോ അരിയും 6 രൂപ 70 പൈസ നിരക്കില്‍ ഒരു കിലോ ഗോതമ്പും ഒക്‌ടോബര്‍ മാസത്തില്‍ നല്‍കുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഇക്കാര്യം വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ റേഷന്‍ വാങ്ങാന്‍ എത്തുന്നവരോട് അലോട്ട്‌മെന്റ് വന്നിട്ടില്ല എന്നാണ് റേഷന്‍ കടക്കാര്‍ നല്‍കുന്ന മറുപടി. പലയിടങ്ങളിലും ബിപിഎല്ലുകാര്‍ക്കും റേഷന്‍ കിട്ടാത്ത സ്ഥിതിയുണ്ട്.

പൊതുവിതരണ സംവിധാനം താളംതെറ്റിയതോടെ സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുമെന്നാണ് ആശങ്ക. ഇപ്പോള്‍ തന്നെ അരി വില മേല്‌പോട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ വളരെ ലാഘവത്തോടെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കേന്ദ്രത്തില്‍ നിന്നുള്ള അരി വിഹിതം ഗണ്യമായി കുറയും. ലഭ്യത കുറയുന്നതോടെ അരി, ഗോതമ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം വിലക്കയറ്റത്തിന്റെ പിടിയിലമരും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അരി വില ഓരോ മാസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ചെറിയ ഇടപെടലുകള്‍ നടന്നെങ്കിലും സപ്ലൈകോയിലും നീതി സ്റ്റോറിലുമൊന്നും സാധനങ്ങള്‍ സ്റ്റോക്കില്ല. അഞ്ചു വര്‍ഷത്തേക്ക് വിലവര്‍ധനയുണ്ടാകില്ല എന്ന് പറഞ്ഞ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നേയില്ല. റേഷന്‍ കടകളില്‍ എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് യഥേഷ്ടം അരി ലഭിക്കുകയും ബാക്കി വരുന്ന അരി പൊതു വിപണിയിലേക്ക് എത്തുകയും ചെയ്തിട്ടും അരിയുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സ്ഥിതിയില്‍ പുതിയ സാഹചര്യം ആശങ്ക ഉളവാക്കുന്നതാണ്. ഉപഭോക്ക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നത് പൊതുവിതരണ ശ്രംഖലയാണ്.

നവംബര്‍ ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ചുള്ള ലിസ്റ്റ് കേന്ദ്രത്തിന് കൈമാറുകയും അതു പ്രകാരമുള്ള റേഷന്‍ അലോട്‌മെന്റ് കേന്ദ്രം നിശ്ചയിക്കുകയും ചെയ്തു കഴിഞ്ഞു. താലൂക്ക്തലത്തില്‍ റവന്യൂ-പഞ്ചായത്ത്-സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റാങ്കിംഗ് സമിതി കൂടുകയോ, പരിശോധന നടത്തുകയോ ചെയ്യാതെയാണ് സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ഗണനാ പട്ടിക വിവാദമായതോടെ തിരുത്തല്‍ വരുത്താന്‍ ഇപ്പോള്‍ അപേക്ഷ ല്വീകരിക്കുന്നുണ്ടെങ്കിലും ഇതിന് സാങ്കേതിക തടസ്സങ്ങളുണ്ട്.അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാലേ പുതിയ ആളുകള്‍ക്ക് ലിസ്റ്റില്‍ കയറാന്‍ സാധിക്കൂ.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് പൊതു വിതരണ രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തനം സജീവമാകുകയും നിരവധി എപിഎല്‍ കുടുംബങ്ങളടക്കം റേഷന്‍ സംവിധാനത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. റേഷന്‍ കാര്‍ഡ് പുതുക്കുന്ന ജോലികളും അന്തിമ ഘട്ടത്തിലായിരുന്നു. നിയമം നടപ്പാക്കാന്‍ കുറ്റമറ്റ ലിസ്റ്റ് തയ്യാറാക്കല്‍, റേഷന്‍ കടകളുടെ നവീകരണം തുടങ്ങി നിരവധി കടമ്പകളുള്ളതിനാല്‍ കേന്ദ്രത്തെ സമീപിച്ച് സമയം നീട്ടി വാങ്ങുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടിക പ്രകാരം റേഷന്‍ ലഭിക്കുന്ന പട്ടികയില്‍ നിന്നും പുറത്തായ 1.79 കോടി ജനങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായ ആയിരങ്ങളുണ്ട്. നിലവില്‍ റേഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഇടത്തരം കുടുംബങ്ങളുണ്ട്. ഇവരുടെ കാര്യത്തില്‍ ഇനിയും നയപരമായ തീരുമാനം സരസംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതേ സമയം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്‍ഡിഎഫ് സംസ്ഥാനത്ത് തയ്യാറാക്കിയ ലിസ്റ്റിലെ അപാകതയെക്കുറിച്ച് മൗനം പുലര്‍ത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

Film

‘ബോഡി ഷെയ്മിങ്’ നടത്തിയ മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നൽകിയ ഗൗരി കിഷനെ പിന്തണച്ച് ‘അമ്മ’

Published

on

കൊച്ചി: വാർത്താസമ്മേളനത്തിൽ ബോഡി ഷേമിങ് നടത്തിയ യൂട്യൂബർക്കെതിരെ ശക്തമായി പ്രതികരിച്ച നടി ​ഗൗരി കിഷന് പിന്തുണയുമായി താരസംഘടനയായ അമ്മ. ‘ഞങ്ങൾക്ക് മനസിലാകുന്നു ഗൗരി, ആരായാലും എപ്പോൾ ആയാലും എവിടെ ആയാലും ബോഡി ഷേമിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു’- അമ്മ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് താരസംഘടന പിന്തുണ അറിയിച്ചത്.

തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. തന്റെ ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് താരം രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്. ചോദ്യം തന്നെ മണ്ടത്തരമാണെന്നും യൂട്യൂബർ മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് പോവുകയായിരുന്നു. ഗൗരിക്ക് നേരെ യൂട്യൂബർ അടക്കമുള്ളവർ വലിയ ശബ്ദം ഉയർത്തിയെങ്കിലും സംവിധായകനും നായകനും പിന്തുണച്ചതുമില്ല.

ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡി ഷേമിങ് ആണെന്നും നടി മറുപടി നൽകി. താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നുമായിരുന്നു യൂട്യൂബറുടെ വാദം.

യൂട്യൂബർ ഇപ്പോൾ ചെയ്യുന്നത് ജേണലിസമല്ലെന്നും നടി തുറന്നടിച്ചു. ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ – റിലീസ് അഭിമുഖത്തിൽ തനിക്ക് പ്രസ്തുത ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്നും വ്യക്തമാക്കി. തുടർന്ന് സിനിമയുടെ പ്രസ് മീറ്റിനു ശേഷം നടന്ന ചോദ്യോത്തരവേളയിൽ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബർ ഈ വിഷയം ന്യായീകരിച്ച് വീണ്ടും ശബ്ദമുയർത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു.

‘എന്‍റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്ത ശരീരപ്രകൃതിയാണ് ഉള്ളത്. എന്‍റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല’- ഗൗരി പറഞ്ഞു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷേമിങ് സാധാരണവത്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’- ഗൗരി വ്യക്തമാക്കി.

Continue Reading

Film

56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ- അജിത് വിനായക ഫിലിംസ് ചിത്രം “സർക്കീട്ട്”

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്.

Published

on

വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് “സർക്കീട്ട്”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2025 നവംബർ 20 മുതൽ 28 വരെയാണ് 56 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുക.

ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ‘സർക്കീട്ട്’ ഒരുക്കിയത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്

Continue Reading

Trending