More
അരുണാചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്

ഇറ്റാനഗര്‍: ഹെഡ്മാസ്റ്ററെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് അരുണാചല്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 88 പെണ്‍കുട്ടികളെയാണ് ശിക്ഷക്ക് വിധേയമാക്കിയത്.
അരുണാചലിലെ പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ 23നായിരുന്നു സംഭവം. തുടര്‍ന്ന് ആള്‍ സാഗല്യ സ്റ്റുഡന്റ്‌സ് യൂണിയന്‍(എഎസ്എസ്‌യു) എന്ന വിദ്യാര്‍ത്ഥി സംഘടനയെ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തായത്.
സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെയും അധ്യാപകനെയും കുറിച്ച് പേപ്പറില്‍ കുട്ടികള്‍ മോശമായി എഴുതിയതാണ് കുട്ടികളെ ശിക്ഷിക്കാന്‍ കാരണം. മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം വസ്ത്രമഴിപ്പിച്ചെന്നാണ് കുട്ടികള്‍ പറഞ്ഞത്. ശിക്ഷാ നടപടികള്‍ക്കു മുമ്പായി തങ്ങളെ ചോദ്യം ചെയ്യലുകള്‍ക്കു വിധേയമാക്കിയതായും കുട്ടികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തേ മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തിരുന്നു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ക്രൂരകൃത്യത്തിന്റെ ഇടവേളയില്‍ അക്രമികള്‍ ചായ കുടിക്കുകയും ഗുട്ക വലിക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്തതിനെ തുടര്‍ന്ന് പരാതിക്കാരിയും മാതാപിതാക്കളും ചേര്‍ന്ന് രണ്ട് അക്രമികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിന്റെ തലസ്ഥാന നഗരത്ത് അരങ്ങേറിയത്. പരാതി നല്‍കിയപ്പോള്‍ പെണ്‍കുട്ടി ‘സിനിമാക്കഥ’ പറയുകയാണ് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം പ്രതികരിച്ചത്. 11 മണിക്കൂറോളം പരാതിയില്‍ അന്വേഷണം നടത്തിയില്ല. സംഭവം പുറത്തറിയുകയും പ്രതിഷേധങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍ ടെകാമിനെയും അഞ്ച് പൊലീസുകാരെയും സസ്‌പെന്റ് ചെയ്തു.
ഭോപാലിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനു സമീപം, റെയില്‍വേ പോസ്റ്റിന് 100 മീറ്റര്‍ മാത്രം അകലെ വൈകീട്ട് ഏഴു മണിയോടെയാണ് കൂട്ടബലാത്സംഗം അരങ്ങേറിയത്. ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ, ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ വെച്ച് ഗോലു ബിഹാരി എന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു. ഗോലുവും ഇയാളുടെ സഹോദരന്‍ അമര്‍ ഭുണ്ഡും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നു.
പെണ്‍കുട്ടി പ്രതിഷേധിച്ചപ്പോള്‍ പ്രതികള്‍ അടിച്ചുവീഴ്ത്തുകയും കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പിന്നീട് രണ്ടു പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. രാത്രി പത്തു മണിയോടെയാണ് പെണ്‍കുട്ടിയെ പോകാന്‍ അനുവദിച്ചത്. പെണ്‍കുട്ടി അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.
പിറ്റേന്നു രാവിലെ പെണ്‍കുട്ടി പിതാവിനൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് മനസ്സിലായത്. ഇത് ചോദ്യം ചെയ്തതോടെ, ഉദ്യോഗസ്ഥര്‍ ഇവരെ പരിഹസിക്കുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ നിന്നു മടങ്ങവെ പെണ്‍കുട്ടിയും അച്ഛനും രണ്ട് പ്രതികളെ വഴിയില്‍ വെച്ച് കാണുകയും ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
More
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട് ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
kerala3 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍