Connect with us

Culture

എല്‍ക്ലാസിക്കോ; കാറ്റാലന്മാര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ബാഴ്‌സ (3-0)

Published

on

മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്‍കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്‌സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം തകര്‍ത്തത്. ബാഴ്‌സക്കായി മെസ്സി, സുവാരസ്, അലക്‌സ് വിദാല്‍ എന്നിവരാണ് വല കുലുക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്‌സയുടെ മൂന്ന് ഗോളുകളും.

ഇരു വലകളിലും ഗോള്‍മുഴക്കങ്ങള്‍ സൃഷ്ടിച്ച ആദ്യ പകുതിക്ക് ശേഷം തുടര്‍ ഗോളുമായി ബാഴ്‌സയുടെ കിടിലന്‍ പ്രകടനമാണ് രണ്ടാം പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയില്‍ ഒമ്പതു മിനുട്ടിനുള്ളിലാണ് റയലിന്റെ തട്ടകത്തില്‍ ബാഴ്‌സ വലകുലുക്കിയത്. സെര്‍ജിയോ റോബര്‍ട്ടോയുടെ കിടിലന്‍ അസിസ്റ്റില്‍ സുവാരസാണ് റയലിന്റെ വലയിളക്കിയത്.


മനോഹരമായി വെട്ടിത്തിരിയലിലൂടെ റയലിന്റെ ബോക്‌സിലേക്ക് മുന്നേറിയ റാക്കിറ്റിച്ച് ഇടതുവിങിലെ സര്‍ജിയോക്ക് കൈമാറിയ ബോളാണ് കളിയില്‍ ബാഴ്‌സക്ക് മുന്നേറ്റം നേടിക്കൊടുത്തത്.
ആദ്യ ഗോള്‍ വീണ് പത്ത് മിനിറ്റിനകമായിരുന്നു ബാഴ്‌സ രണ്ടാം ഗോള്‍ നേട്ടവും. റയല്‍ ഗോള്‍മുഖത്ത് നടന്ന കൂട്ടപൊരിച്ചിലിനിടയില്‍ പന്ത് വലയില്‍ എത്തിയെങ്കിലും റയല്‍ താരം കര്‍വാഹല്‍ പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നു റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത മെസി ഗോള്‍ സ്വന്തമാക്കുകയായിരുന്നു. പന്ത് കൈകൊണ്ട് തടുത്തതിന് കര്‍വാഹലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു റയല്‍ പത്തുപേരായി ചുരുങ്ങി.

എല്‍ക്ലാസിക്കോയുടെ ആദ്യ പകുതി സമനിലയിലാണ്  പിരിഞ്ഞത്. തുടക്കത്തില്‍ ബാഴ്‌സ അല്‍പം പ്രതിരോധത്തിലേക്ക് നീങ്ങിയാണ് കളിച്ചത്. കളിയുടെ തുടക്കത്തില്‍ കളത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും റയല്‍ ഗോള്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ ഇല്ലാതെയാണ് സിദാന്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ ബാലന്‍ഡിയോര്‍ ജേതാവ് ക്രിസ്റ്റ്യോനെയോ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. മത്സരം തുടങ്ങി അല്‍പസമയത്തിനകം റോണോ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ ബാഴ്‌സ ഗോള്‍മുഖത്ത് വട്ടമിട്ട് പറക്കുന്ന ക്രിസ്റ്റ്യോനക്കും സംഘത്തിനും ഉണര്‍ന്നു പ്രവര്‍ത്തിച്ച കാറ്റലന്‍ സംഘം പിന്നീടി കനത്ത പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്. സ്‌ട്രൈക്കര്‍ കരീം ബെന്‍സേമക്ക് ലഭിച്ച ഹെഡറും ലക്ഷ്യത്തിലെത്തിക്കാനായില്ല.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നായിരുന്നു കിക്കോഫ്. സ്‌പെയ്‌നിലെ ബന്ധവൈരികളായ റയല്‍ബാര്‍സ വശിയേറിയ മത്സരത്തില്‍ തീപ്പാറുന്ന പോരാട്ടമാണ് ആദ്യ പകുതിയില്‍ ആരാധകര്‍ക്ക് നല്‍കിയത്. വിജയത്തോടെ കാറ്റലൻ ടീം ലാലീഗ പോയൻറ് ടേബിളിൽ 14 പോയൻറ് മുന്നിലെത്തി.

updating……

ഫിഫ ക്ലബ് ലോകകിരീടം ചൂടിയാണ് റയല്‍ എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങുന്നത്. പരിക്കിന്റെ പിടിലായി കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനങ്ങളില്‍ നിന്നു വിട്ടുനിന്ന നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ നിരയില്‍ തിരിച്ചെത്തുന്നത് റയലിന് ആശ്വാസമാണ്. ചാമ്പ്യന്‍സ് ലീഗിലും മറ്റു ടൂര്‍ണമെന്റുകളിലും യഥേഷ്ടം ഗോളടിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോയുടെ ലാലിലെ പ്രകടനം ഈ സീസണില്‍ പിന്നോട്ടുപോയത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാര്‍സക്കെരിരെ ഗോളടിച്ച് ലീഗിലെ മോശം ഫോമിന് അറുത്തിവരു്ത്താനാവും താരത്തിന്റെ ശ്രമം. വെല്‍സ് താരം ഗാരെത് ബെയ്ല്‍ ആദ്യ ഇലവനില്‍ മടങ്ങി വരുന്നതും റയല്‍ ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബെയ്ല്‍ ആദ്യ ഇലനില്‍ കളിക്കുകയാണെങ്കില്‍ പരിശീലകന്‍ സിദ്ദാന്‍ ക്രിസ്റ്റ്യാനോബെന്‍സീമബെയ്ല്‍ സഖ്യത്തെയാവും ആക്രമണത്തിന്റെ ചുമതലയേല്‍പ്പിക്കുക. സീസണിന്റെ തുടക്കത്തില്‍ സ്പാനിഷ് സൂപ്പര്‍കപ്പില്‍ ബാര്‍സയുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഇരുപാദങ്ങളിലായി 51ന്റെ ജയം റയലിനൊപ്പമായിരുന്നു.

കഴിഞ്ഞ സീസണില്‍ റയലിനു അടിയറവുവെച്ച ലീഗ് കിരീടം തിരിച്ചെടുക്കാന്‍ ഒരുങ്ങിയാവും പരിശീലകന്‍ ഏര്‍ണസ്‌റ്റോ വാല്‍വെര്‍ദേ കിഴീല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും ഇന്ന് സാന്റിയാഗോയിലിറങ്ങുക. ലീഗില്‍ അപരാജിത കുതിപ്പു തുടരുന്ന ബാര്‍സക്ക് റയലുമായി ഇപ്പോള്‍ 11 പോയന്റിന്റെ വ്യക്തമായ ലീഡാണുള്ളത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ കിരീടം തിരിച്ചു പിടിക്കാന്‍ ഒരുപടി കൂടി കൂടുതല്‍ അടുക്കാനാകും ബാര്‍സയുടെ ശ്രമം. അതേസമയം പരിക്കു കാരണം നായകന്‍ ഇനിയേസ്റ്റയുടെ സേവനം ബാര്‍സ ലഭിക്കാത്തത് ടീമിന് തിരിച്ചടിയാവും. മുന്നേറ്റ നിരയില്‍ മെസ്സിക്കും ലൂയിസ് സുവാരസിനൊപ്പം നെയ്യമറിനു പകരമായി ടീമിലെത്തിച്ച ബ്രസീലിയന്‍ താരം പൗളീഞ്ഞോയായിരിക്കും പന്തു തട്ടുക. ലീഗില്‍ മൂവരുംകൂടി 29 ഗോളുകളാണ് അടിച്ചുകൂടിയത്. 14 ഗോളുമായി ലീഗില്‍ ടോപ്‌സ്‌കോററായ ലയണല്‍ മെസ്സിയുടെ പ്രകടനത്തെ തന്നെയാവും ബാര്‍സ ഇന്നു കൂടുതല്‍ ആശ്രയിക്കുക. ലീഗില്‍ അവസാനമായി ഇരുവരും റയലിന്റെ തട്ടകത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മെസ്സിയുടെ ഇഞ്ചുറി ടൈം ഗോളില്‍ ബാര്‍സ 32ന് ജയം സ്വന്തമാക്കുകയായിരുന്നു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending