Video Stories
ദലിതരുടെ ഈ പോരാട്ടം അഭിനവ പെഷവര്‍ക്കെതിരെ
ജിഗ്നേഷ് മെവാനി / ധീരാന്ദ്ര ഝാ
ഭീമ കോറിഗാവ് വിജയ് ദിവസുമായി ബന്ധപ്പെട്ട് ദലിതര്‍ക്കെതിരെ സവര്‍ണ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമം ഇപ്പോള്‍ മുംബൈ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പൂനെയില്‍ നിന്ന് സംഘര്‍ഷം മുംബൈയിലേക്ക് പടരുകയായിരുന്നു. ഭീമ കൊര്‍ഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലെ പ്രധാന പ്രാസംഗികരിലൊരാളായിരുന്നു ദലിത് നേതാവും ഇയ്യിടെ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജിഗ്നേഷ് മെവാനി. ബ്രാഹ്മിന്‍സ് ആയിരുന്ന പെഷവര്‍ക്കുമേല്‍ ദലിത് സമുദായം നേടിയ വിജയമായാണ് അവര്‍ ഈ യുദ്ധ വിജയത്തെ കാണുന്നത്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദലിതര്‍ക്കുനേരെ കാവിക്കൊടിയുമായെത്തിയ സംഘ്പരിവാറുകാര്‍ ആക്രമണം നടത്തിയതോടെ തിങ്കളാഴ്ച പ്രദേശത്ത് വലിയ സംഘര്‍ഷങ്ങളാണ് അരങ്ങേറിയത്. ഈ സാഹചര്യത്തില്‍ ആരാണ് ഇത്തരമൊരു സംഘര്‍ഷത്തിനു വഴിവെച്ചതെന്നതിനെക്കുറിച്ചും ദലിത് പോരാട്ടങ്ങളെക്കുറിച്ചും ജിഗ്നേഷ് മെവാനി സംസാരിക്കുന്നു.
? എല്‍ഗര്‍ പരിഷത്ത് തടസപ്പെടുത്തുകയും ദലിതരെ ആക്രമിക്കുകയും ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ്
ദലിതര്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതും അവര്‍ ഒരുമിക്കുന്നതും ഇഷ്ടപ്പെടാത്ത ആളുകളാണ് ഈ അക്രമണം നടത്തിയത്. ബി.ജെ.പി, ആര്.എസ്.എസ് അനുഭാവികളാണ് ആക്രമണം നടത്തിയതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബ്രാഹ്മണിസത്തെ അതിന്റെ ഏറ്റവും മോശം രീതിയില്‍ പ്രതിനിധീകരിക്കുന്ന ഈ സംഘടനകള്‍ അഭിനവ പെഷവരാണ്. 200 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ പൂര്‍വികര്‍ പെഷവര്‍ക്കെതിരെ പൊരുതി. ഇന്ന് എന്റെ തലമുറയിലെ ജനങ്ങള്‍ പുതിയ പെഷവര്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ്. ഭീമ കൊരഗൗണ്‍ യുദ്ധത്തിന്റെ വാര്‍ഷികം ദലിതര്‍ സമാധാനപരമായി ആഘോഷിക്കുന്നതില്‍ എന്താണ് പ്രശ്നം? ആക്രമണകാരികള്‍ ഈ രീതി സ്വീകരിച്ചത് അവര്‍ ദലിതരുടെ മുന്നേറ്റത്തെ ഭയക്കുന്നതിനാലാണ്.
?എന്തുകൊണ്ടാണ് നിങ്ങള്‍ ആര്.എസ്.എസിനെ അഭിനവ പെഷവര്‍ എന്നു വിളിക്കുന്നത് നരേന്ദ്രമോദി ഭരണം ബ്രാഹ്മണിസത്തിന്റെ പുനര്‍ജന്മമാണെന്ന് പ്രഖ്യാപിക്കാന്‍ എന്താണ് കാരണം
ജാതിയില്‍ അടിയുറച്ച ബ്രാഹ്മണിക്കല്‍ ഭരണകൂടത്തെ സംരക്ഷിക്കാനായിരുന്നു പെഷവ ഭരണകൂടം നിലകൊണ്ടത്. അതിനുവേണ്ടി തന്നെയാണ് ബി.ജെ.പിയും ആര്.എസ്.എസും നിലകൊള്ളുന്നത്. ഉയര്‍ന്ന ജാതിക്കാരുടെ ജാതിമേല്‍ക്കോയ്മ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഹിന്ദു രാഷ്ട്രം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കോര്‍പറേറ്റ് ഹൗസുകളുടെ അത്യാര്‍ത്തിക്ക് വളം നല്‍കിയും ബ്രാഹ്മണിക്കല്‍ അടിച്ചമര്‍ത്തല്‍ പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് നവ ഉദാരവത്കരണ നയങ്ങളാണ് മോദി നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ ഗുജറാത്ത് മോഡല്‍ ബ്രാഹ്മണിക്കല്‍ മോഡലാണ്. ആ വ്യവസ്ഥിതിയില്‍ ദലിതര്‍ക്കും കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു സ്ഥാനവുമില്ല. പെഷവരുടെ കാലത്തെന്ന പോലെ ഈ ബ്രാഹ്മണിക്കല്‍ അടിച്ചമര്‍ത്തലിലും അവരുടെ അവകാശങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല.അങ്ങനെയുള്ള ഇവരെ പെഷവാസ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.
? പുതിയ നിലകളിലെത്താന്‍ ദലിത് മുന്നേറ്റങ്ങളില്‍ എന്തുമാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്നാണ് തോന്നുന്നത്
ദലിത് മുന്നേറ്റത്തെ ശരിയായ ദിശയില്‍ കൊണ്ടുപോകണം. അത് വെറും മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുങ്ങാതെ യഥാര്‍ത്ഥമായ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രോഹിത് വെമുല സംഭവത്തിനുശേഷം ദലിത് യുവാക്കള്‍ക്കിടയിലുണ്ടായ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. അതിനെ സാമ്പത്തികമായ ഉയര്‍ച്ചക്കുവേണ്ടിയുള്ള ദലിതരുടെ പോരാട്ടവുമായി ബന്ധിപ്പിക്കണം. ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം എന്നതിനര്‍ത്ഥം ജാതിക്കും വര്‍ഗമായ അടിച്ചമര്‍ത്തലിനും എതിരെ പോരാടുകയെന്നതാണ്. അതിനര്‍ത്ഥം നവ ഉദാരവത്കരണ നയങ്ങള്‍ ഉണ്ടാക്കിയ നശീകരണത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുയെന്നതാണ്.
എന്തുകൊണ്ട് ദലിത് മുന്നേറ്റത്തിന് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൂടാ. ജി.എസ്.ടിയെയും നോട്ടുനിരോധനത്തെയും, വിദേശനയങ്ങളെയും സാമുദായിക ഐക്യത്തെയും കുറിച്ച് സംസാരിച്ചുകൂടാ? ഇതെല്ലാം ഉള്‍പ്പെട്ടതായിരിക്കണം ദലിത് മുന്നേറ്റം. അപ്പോള്‍ മാത്രമേ അതിന് യഥാര്‍ത്ഥ പ്രശ്നങ്ങളുമായി ബന്ധമുണ്ടാകൂ.
? ദലിതരെ മുന്നോട്ടു നയിക്കാന്‍ അടിച്ചമര്‍ത്തലിനെതിരായ നിങ്ങളുടെ പോരാട്ടം എങ്ങനെ മുമ്പോട്ടുകൊണ്ടുപോകാനാണ് ആലോചിക്കുന്നത്
ഞങ്ങള്‍ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് രൂപീകരിച്ചിട്ടുണ്ട്. വരുന്ന ആറുമാസത്തില്‍ ഗുജറാത്തിലെ എല്ലാ ജില്ലകളിലും ദലിത് കണ്വന്ഷന് നടത്താന്‍ പദ്ധതിയുണ്ട്. ബ്രാഹ്മണിസത്തിനും മുതലാളിത്തത്തിനും എതിരെ പൊരുതുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ ബ്രാഹ്മണിസത്തെ ആക്രമിക്കും. ഭരണം, അഴിമതി, കോര്‍പറേറ്റ് കൊള്ള, കര്‍ഷക ആത്മഹത്യ എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടും. സാമൂഹ്യനീതിയെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ദലിതര്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ച് ഞങ്ങള്‍ മിണ്ടാതിരിക്കില്ല.
ഈ വിഷയങ്ങള്‍ ഇതുവരെ ദലിത് മുന്നേറ്റത്തിന്റെ ചില കോണുകളില്‍ മാത്രമാണുണ്ടായിരുന്നത്. അതിനെ ഞങ്ങള്‍ മുന്‍നിരയിലേക്ക് കൊണ്ടുവരും. ആദ്യം ഗുജറാത്തില്‍, പിന്നീട് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും.
(കടപ്പാട്: scroll.in)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india20 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

