Connect with us

More

ആരോഗ്യ രംഗത്ത് വിപ്ലവം ; എട്ടിനം കാന്‍സറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ബ്ലെഡ് ടെസ്റ്റ് വരുന്നു

Published

on

ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും. ഇത്തരത്തില്‍ രോഗത്തെ അതിജീവിച്ച പലകേസുകളും നമ്മുക്കു ചുറ്റുമുണ്ട്. അതേസമയം പല കാന്‍സറും തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല. വിവിധതരം കാന്‍സറിന് വ്യത്യസ്തമായ ചിലവേറിയ ടെസ്റ്റുകളും നടത്തേണ്ടതുണ്ട്. പലപ്പോഴും സാധരണക്കാരായ ജനങ്ങള്‍ക്ക് ഇത്തരം ചെലവേറിയ ടെസ്റ്റുകള്‍ക്ക് നടത്താന്‍ സാധിക്കാറില്ല. എന്നാല്‍ അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പുതിയ കണ്ടുപിടുത്തം കാന്‍സര്‍ രോഗ നിര്‍ണയത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുകയാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത പുതിയ രക്ത നിര്‍ണയത്തിലൂടെ (ബ്ലെഡ് ടെസ്റ്റ്) ഒരേസമയം മനുഷ്യ ശരീരത്തില്‍ എട്ടു തരം കാന്‍സറുകള്‍ തിരിച്ചറിയാനാകും. കാന്‍സര്‍സീക്ക് എന്നു പേരു നല്‍കിയ ബ്ലെഡ് ടെസ്റ്റിന് ഒരാള്‍ വിധേയനായാല്‍ വയര്‍, അന്നനാളം, ശ്വാസകോശം, സ്തനം, ഗര്‍ഭാപാത്രം, കരള്‍, പാന്‍ക്രിയാസ് തുടങ്ങി അയാളുടെ ശരീരത്തിലെ എട്ടോളം അവയങ്ങളില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ തന്നെ എത്രാമത്തെ സ്‌റ്റേജിലാണ് രോഗമിപ്പോള്‍ എന്നു തിരിച്ചറിയാനാകും. മേല്‍പറഞ്ഞ അവയവങ്ങളില്‍ അഞ്ച് അവയവങ്ങളിലെ കാന്‍സര്‍ കണ്ടെത്താന്‍ നിലവില്‍ ടെസ്റ്റുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ കണ്ടുപിടുത്തം. കാന്‍സര്‍സീക്ക് ടെസ്റ്റ് ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയിലെ നൂറു കണക്കിന് ആളുകളില്‍ പരീക്ഷണം നടത്തി പലരുടെയും രോഗം നേരത്തെ കണ്ടെത്താന്‍ കാന്‍സര്‍സീക്ക് ടെസ്റ്റിലൂടെ സാധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇതിനു പിന്നിലെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ പുതിയ കണ്ടുപിടുത്തം ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending