More
അഫ്ഗാനിലെ സേവ് ദ ചില്‍ഡ്രന്‍ ഓഫീസില്‍ ഐ.എസ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സേവ് ദ ചില്‍ഡ്രന്‍ ഓഫീസില്‍ ചാവേറാക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഓഫീസിലേക്ക് അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണം നടക്കുമ്പോള്‍ ഓഫീസില്‍ 50ഓളം ജീവനക്കാരുണ്ടായിരുന്നു. ചാവേര്‍ സ്‌ഫോടനത്തില്‍ പ്രവേശന കവാടം തകര്‍ത്താണ് അക്രമികള്‍ അകത്തു കയറിയത്. ഗ്രനേഡ് ഉപയോഗിച്ച് ഒരാള്‍ ഗേറ്റ് തകര്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സായുധരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ച് മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ് അറിയിച്ചു. ജലാലാബാദിലെ ബ്രിട്ടീഷ്, സ്വീഡിഷ്, അഫ്ഗാന്‍ സ്ഥാപനങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഐ.എസ് വ്യക്തമാക്കി. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ജലാലാബാദ് നഗരം ഐ.എസിന്റെ ശക്തികേന്ദ്രമാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ഓഫീസുകള്‍ അടച്ചതായും സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തെ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര വേഗം പുനരാരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി. സന്നദ്ധ സംഘടനകളെയും സാധാരണക്കാരെയും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധ കുറ്റകൃത്യവുമാണെന്ന് അഫ്ഗാനിലെ യു.എന്‍ ദൗത്യ കാര്യാലയം പറഞ്ഞു. ആക്രമണത്തെ ബ്രിട്ടന്‍ അപലപിച്ചു. കഴിഞ്ഞയാഴ്ച കാബൂളിലെ ആഡംബര ഹോട്ടലില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1979 മുതലാണ് സേവ് ദി ചില്‍ഡ്രന്‍ അഫ്ഗാനില്‍ പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തെ 16 പ്രവിശ്യകള്‍ സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍ വരും.
അഫ്ഗാനിലെ ഏഴു ലക്ഷത്തിലേറെ കുട്ടികളിലേക്ക് സംഘടനക്ക് എത്താന്‍ സാധിച്ചതായി സേവ് ദ ചില്‍ഡ്രന്‍ പറയുന്നു. അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്കു നേരെ അഫ്ഗാനില്‍ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റെഡ്‌ക്രോസിന്റെ ഏഴ് ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 2017 മേയില്‍ ഓപ്പറേഷന്‍ മെഴ്‌സി എന്ന സ്വീഡിഷ് സംഘടനയുടെ ഓഫീസിലുണ്ടായ ആക്രമണത്തില്‍ ഒരു ജര്‍മന്‍ വനിതയും അഫ്ഗാന്‍ ഗാര്‍ഡും കൊല്ലപ്പെടുകയുണ്ടായി. 2014 ജൂലൈയില്‍ ഇന്റര്‍നാഷണല്‍ അസിസ്റ്റന്‍സ് മിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് ഫിന്നിഷ് വനിതകളെ അക്രമികള്‍ വെടിവെച്ചുകൊന്നു. 2010ല്‍ ഇതേ സംഘടനയുടെ 10 പേരും വെടിയേറ്റ് മരിച്ചിരുന്നു. 2015 ഒക്ടോബറില്‍ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ആസ്പത്രിക്കുനേരെ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയുണ്ടായി.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.
എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
kerala
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.
‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാളാണ് തോറ്റതെന്ന്. ഇവിടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.
india
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.
നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
india3 days ago
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
-
film1 day ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
കനത്ത മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
-
kerala2 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
kerala2 days ago
കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി