Connect with us

Video Stories

എസ്.പി എന്നാല്‍ സഖാവ് പൊലീസല്ലെന്ന് മനസിലാക്കണം, ക്രമസമാധാനം തകര്‍ക്കുന്നത് സി.പി.എമ്മും പൊലീസും: പ്രതിപക്ഷ ഉപനേതാവ്

Published

on

 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള സി.പി.എം നീക്കത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൊലീസ് മുഖ്യമന്ത്രിക്ക് എതിരാണോ എന്ന് സംശയമുണ്ട്. സി.പി.എമ്മിന്റെ ദാസന്‍മാരാണെന്ന് പൊലീസ് തെളിയിക്കുമ്പോള്‍ തകരുന്നത് മുഖ്യമന്ത്രിയുടെ പേരാണ്. പൊലീസിന് ശമ്പളം നല്‍കുന്നത് സി.പി.എമ്മല്ല, സര്‍ക്കാറാണെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടാകണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫിന്റെ സമുന്നതനേതാക്കള്‍ പങ്കെടുത്ത പൊതുസമ്മേളനത്തിന് നേരെയാണ് പൊലീസ് കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചത്. എസ്.പി എന്നാല്‍ സഖാവ് പൊലീസ് എന്നല്ല സൂപ്രണ്ട് ഓഫ് പൊലീസ് എന്നാണെന്ന് മലപ്പുറം എസ്.പി മനസിലാക്കണം. പൊലീസുകാരുടെ മുന്നിലാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ ഇടതുസംഘടനകള്‍ പുലഭ്യം പറഞ്ഞത്. ഹര്‍ത്താല്‍ ദിനം ലീഗുകാരെ ആക്രമിച്ച പൊലീസുകാര്‍ ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങിയത് അങ്ങാടിപ്പുറം സി.പി.എം ഓഫീസിലാണ്. മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെയും എസ്.എഫ്.ഐയുടെ പാര്‍ട്ടി ഓഫീസ് ആക്രമണത്തേയും ന്യായീകരിക്കുകയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നിഷ്പക്ഷതയില്‍ തങ്ങള്‍ക്ക് സംശയമുണ്ട്. പെരിന്തല്‍മണ്ണ പ്രശ്‌നം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസ് ആകമിച്ചവരെ പിടികൂടണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ഒരു നടപടിയും ഉണ്ടാകാത്തതില്‍ വിഷമമുണ്ടെന്നും മുനീര്‍ പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാനപാലനം നടക്കണം എന്ന ആത്മാര്‍ഥമായി ആഗ്രഹിക്കേണ്ടത് ആഭ്യന്തരവകുപ്പും അതിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുമാണ്. തന്റെ കീഴിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തേയും മറ്റു സംഘടനകളേയും അക്കാര്യം ബോധ്യപ്പെടുത്തി സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കണം. സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഏത് നീക്കത്തോടും ലീഗ് സഹകരിക്കുമെന്നും മുനീര്‍ പറഞ്ഞു. മുസ്‌ലിംലീഗ് മാര്‍ച്ചിന് നേരെ കല്ലെറിയാന്‍ തയാറായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രമടങ്ങിയ ദിനപത്രവും മുനീര്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending