Connect with us

Culture

ഖത്തറില്‍ സ്തനാര്‍ബുദം അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

Published

on

ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്‍)ലെ മെഡിക്കല്‍ ഓങ്കോളജി ആന്റ് ഹെമറ്റോളജി വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനുമായ ഡോ. മുഹമ്മദ് ഉസാമ അല്‍ഹോംസി പറഞ്ഞു. ദി പെനിന്‍സുലയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതനിലവാരത്തിലുള്ള പരിശോധനയും ചികിത്സാ രീതികളും നൂതന ചികിത്സാ സംവിധാനങ്ങളുമാണ് ഈ വിജയനിരക്കിന് കാരണം. 85ശതമാനമെന്നത് മറ്റു രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം തിരിച്ചറിഞ്ഞാലുടന്‍ വിദഗ്ദ്ധ ചികിത്സയും മികച്ച ആരോഗ്യപരിചരണവുമാണ് ലഭ്യമാക്കുന്നത്. സ്തനാര്‍ബുദം, ലിംഫോമ, ലുക്കീമിയ, മള്‍ട്ടിപ്പില്‍ മൈലോമ തുടങ്ങിയ വിവിധതരം അര്‍ബുദരോഗബാധിതര്‍ ചികിത്സയകളോട് മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, കരള്‍ അര്‍ബുദം ബാധിതരായ രോഗികള്‍ക്കിടയില്‍ ചികിത്സയോട് ചെറിയ അളവിലാണ് പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അര്‍ബുദം ആദ്യഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയോടുള്ള പ്രതികരണം നൂറു ശതമാനമായിരിക്കും. എന്‍സിസിസിആര്‍ രോഗികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സയും ആരോഗ്യപരിചരണവുമാണ് ലഭ്യമാക്കുന്നത്. അടിയന്തര പരിചരണം, ഹെമറ്റോളജി, ഓങ്കോളജി സേവനങ്ങള്‍ക്കു പുറമെ പാലിയേറ്റീവ്(സ്വാന്തന) പരിചരണവും ലഭ്യമാക്കുന്നുണ്ട്. സംശയകരമായ അര്‍ബുദ കേസുകളില്‍ സമഗ്രമായ ആരോഗ്യപരിചരണമാണ് ഉറപ്പാക്കുന്നത്. രോഗീകേന്ദ്രീകൃത ചികിത്സയാണ് ഇവിടെ നടപ്പാക്കുന്നത്. അര്‍ബുദമാണെന്ന് സംശയിക്കുന്ന കേസുകള്‍ പൊതു സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ഇവിടേക്ക് റഫര്‍ ചെയ്യാറുണ്ട്. 48മണിക്കൂറിനകം ബന്ധപ്പെച്ച രോഗിയെ പരിശോധിക്കും.

അര്‍ബുദരോഗ ചികിത്സയ്ക്കായി പുറത്തേക്കുപോകുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്.രോഗിയ്ക്ക് ചികിത്സയ്ക്കായി പുറത്തേക്കുപോകേണ്ടതായ സാഹചര്യമുണ്ടോയെന്ന് പരിശോധിച്ച് അനുമതി നല്‍കുന്നതിനായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അസാധാരണമായ ഇനത്തിലുള്ള അര്‍ബുദ രോഗം മാത്രമാണെങ്കിലാണ് രോഗി പുറത്തേക്കുപോകേണ്ട സാഹചര്യമുണ്ടാകുന്നത്. അത്തരം കേസുകള്‍ വളരെ അപൂര്‍വമാണ്. ദേശീയ അര്‍ബുദ ചട്ടക്കൂട് 2017-2022(നാഷണല്‍ ക്യാന്‍സര്‍ ഫ്രെയിംവര്‍ക്ക്) പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അര്‍ബുദപരിചരണത്തില്‍ മികവുകള്‍ സ്വായത്തമാക്കല്‍- 2022 ലേക്കുള്ള ദര്‍ശനം എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കര്‍മ്മപദ്ധതി നടപ്പാക്കുന്നത്. അര്‍ബുദ പരിചരണത്തില്‍ രാജ്യത്തേയും മേഖലയിലേയും മികവിന്റെ കേന്ദ്രമായി ഖത്തറിനെ പരിവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ദേശീയ അര്‍ബുദ പരിചരണ കര്‍മ്മ പദ്ധതി 2011-2016 വിജയകരമായി നടപ്പാക്കിയതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വിപുലമായ രീതിയില്‍ രണ്ടാമതൊരു പഞ്ചവല്‍സര പദ്ധതി നടപ്പാക്കുന്നത്.

അര്‍ബുദപരിചരണത്തിന്റെ എല്ലാ തലങ്ങളും ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ചട്ടക്കൂടാണ് നടപ്പാക്കുന്നത്. അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക, ജീവിതശൈലി വാഗ്ദാനം ചെയ്യുക, നേരത്തെയുള്ള പരിശോധനയെ പ്രോത്സാഹിപ്പിക്കുക, മികച്ച ചികിത്സയും പരിചരണവും തുടര്‍ ചികിത്സയും ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. വിദേശ രാജ്യങ്ങളില്‍ അര്‍ബുദത്തിന് ചികിത്സ തേടി പോകുന്ന രോഗികളുടെ എണ്ണം കുറക്കുകയാണ് സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലോകത്തെ ഏറ്റവും മികച്ച അര്‍ബുദ രോഗപരിചരണ സേവനങ്ങള്‍ ഖത്തറില്‍ ലഭ്യമാക്കുകയെന്നതാണ് രണ്ടാംപദ്ധതി ലക്ഷ്യംവെയ്ക്കുന്നത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ചികിത്സയെക്കാള്‍ നല്ലത് പ്രതിരോധമാണെന്ന ആശയം അര്‍ബുദത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തികമാക്കുകയാണ് രാജ്യം. പ്രതിരോധം, ബോധവത്കരണം, തെറ്റിദ്ധാരണകള്‍ നീക്കല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. അര്‍ബുദ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച സേവനവും ആരോഗ്യ പരിചരണവും നല്‍കാന്‍ ലക്ഷ്യമിട്ട് പുതിയ സംയോജിത അര്‍ബുദ കേന്ദ്രവും രാജ്യത്ത് സജ്ജമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഖത്തറിനായെന്ന് ദേശീയ അര്‍ബുദ പദ്ധതി 2011- 2016 അവലോകന റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കുന്നു. രോഗികളെ കേന്ദ്രീകരിച്ച് ചികിത്സ നല്‍കാനും അതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സൗകര്യം വികസിപ്പിക്കാന്‍ ഖത്തറിനായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending